വിഭാഗം - 3

24:21
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَـٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٢١﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ പിശാചിന്റെ കാലടികളെ [മാര്‍ഗ്ഗങ്ങളെ] പിന്‍പറ്റരുത്! ആരെങ്കിലും, പിശാചിന്റെ കാലടികളെ പിന്‍പറ്റുന്നതായാല്‍, നിശ്ചയമായും അവന്‍ (അവരോട്) നീചവൃത്തിക്കും, ദുരാചാരത്തിനും ഉപദേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദയയും, അവന്റെ കാരുണ്യവും നിങ്ങളില്‍ ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍നിന്ന് ഒരാളും തന്നെ ഒരിക്കലും പരിശുദ്ധപ്പെടുമായിരുന്നില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുന്നു. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റി നടക്കരുത്, തുടരരുത് خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ وَمَن يَتَّبِعْ ആരെങ്കിലും പിന്‍പറ്റുന്നതായാല്‍ خُطُوَاتِ الشَّيْطَانِ പിശാചിന്റെ കാലടികളെ فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَأْمُرُ ഉപദേശിക്കും, കല്‍പിക്കും, നിര്‍ദ്ദേശിക്കും بِالْفَحْشَاءِ നീചപ്രവൃത്തിക്കു, ദുഷ്ടവൃത്തിക്കു وَالْمُنكَرِ ദുരാചാരത്തിനും, വെറുക്കപ്പെട്ട കാര്യത്തിനും وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ وَرَحْمَتُهُ അവന്റെ കാരുണ്യവും مَا زَكَىٰ പരിശുദ്ധപ്പെടുകയില്ലായിരുന്നു مِنكُم നിങ്ങളില്‍നിന്നു مِّنْ أَحَدٍ ഒരാളും തന്നെ أَبَدًا ഒരിക്കലും, എന്നും وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُزَكِّي അവന്‍ പരിശുദ്ധപ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَاللَّـهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണു عَلِيمٌ അറിയുന്നവനുമാണ്

സത്യവിശ്വാസികള്‍ ദുര്‍വൃത്തികളില്‍ അകപ്പെട്ടുകാണുവാന്‍ ആഗ്രഹിക്കുന്നതും, അതിനുവേണ്ടി വിവിധ മാര്‍ഗ്ഗേണ പരിശ്രമങ്ങള്‍ നടത്തുന്നതും പിശാചിന്റെ ജോലിയാണ്. അത്തരക്കാരായ മനുഷ്യരൂപികള്‍ അവന്റെ അനുയായികളുമാകുന്നു. പിശാചിന്റെ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന അനുയായികളോട് അവന്‍ നിഷിദ്ധവും നികൃഷ്ടവുമായതല്ലാതെ ഉപദേശിക്കുകയില്ല. പിശാചിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നു് പറയേണ്ടതില്ല. (സൂ: ഹജ്ജ് : 4ല്‍) അല്ലാഹു പ്രസ്താവിച്ചതുപോലെ, അവന്‍ അവനെ വഴിതെറ്റിക്കുകയും നരകത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുക. ആകയാല്‍, പിശാചിന്റെ മാര്‍ഗ്ഗം ഒരിക്കലും പിന്‍പറ്റിപ്പോകരുതെന്നു് അല്ലാഹു സത്യവിശ്വാസികളെ വിളിച്ച് ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ കൃപാകടാക്ഷത്തെയും, അനുഗ്രഹ വര്‍ഷങ്ങളെയും അടിക്കടി എടുത്തുപറഞ്ഞ്‌ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നത് സത്യവിശ്വാസികള്‍ക്ക് ആവേശവും, മനസ്സമാധാനവും നല്‍കുന്നു. അവിശ്വാസികള്‍ക്ക്‌ അത് താക്കീതുമാകുന്നു.

24:22
  • وَلَا يَأْتَلِ أُو۟لُوا۟ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوٓا۟ أُو۟لِى ٱلْقُرْبَىٰ وَٱلْمَسَـٰكِينَ وَٱلْمُهَـٰجِرِينَ فِى سَبِيلِ ٱللَّهِ ۖ وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٢٢﴿
  • നിങ്ങളില്‍ ശ്രേഷ്ഠതയും, നിവൃത്തിയുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും, സാധുക്കള്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ 'ഹിജ്ര' [നാടുവിട്ട്] പോന്നിട്ടുള്ളവര്‍ക്കും തങ്ങള്‍ കൊടുത്തുവരുന്നതിന് സത്യം ചെയ്ത് മുടക്കുണ്ടാക്കരുത്! അവര്‍ മാപ്പ് നല്‍കുകയും, വിട്ടുകൊടുക്കുകയും ചെയ്യട്ടെ! നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?! അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • وَلَا يَأْتَلِ സത്യം ചെയ്യരുതു, വീഴ്ച വരുത്തരുതു, (സത്യം ചെയ്തു മുടക്കമുണ്ടാക്കരുതു) أُولُو الْفَضْلِ ശ്രേഷ്ഠതയുള്ളവര്‍ مِنكُمْ നിങ്ങളില്‍ നിന്നു وَالسَّعَةِ നിവൃത്തിയും, കഴിവും أَن يُؤْتُوا കൊടുക്കുന്നതിനു أُولِي الْقُرْبَىٰ കുടുംബബന്ധമുള്ളവര്‍ക്കു وَالْمَسَاكِينَ സാധുക്കള്‍ക്കും وَالْمُهَاجِرِينَ ഹിജ്റ വന്നവര്‍ക്കും, നാടുവിട്ടുപോന്നവര്‍ക്കും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلْيَعْفُوا അവര്‍ മാപ്പു നല്‍കട്ടെ وَلْيَصْفَحُوا വിട്ടുകൊടുക്കുകയും ചെയ്യട്ടെ أَلَا تُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ, ആഗ്രഹിക്കുന്നില്ലേ أَن يَغْفِرَ اللَّـهُ അല്ലാഹു പൊറുത്തുതരുന്നതിനെ, പൊറുത്തുതരുവാന്‍ لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹുവാകട്ടെ غَفُورٌ പൊറുക്കുന്നവനാകുന്നു رَّحِيمٌ കരുണാനിധിയുമാകുന്നു

യോഗ്യതയും, കഴിവുമുള്ള ആളുകള്‍ കുടുംബങ്ങളെയും, സാധുജനങ്ങളെയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ത്യാഗംചെയ്ത് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും സഹായിക്കേണ്ടതാകുന്നു. അവര്‍ക്ക് സഹായം നല്‍കപ്പെടേണ്ടതിന് അവര്‍ക്കുള്ള അര്‍ഹത അവരുടെ കുടുംബബന്ധം, സാധുത്വം, ത്യാഗം എന്നിവ തന്നെയാണ്. വല്ല തെറ്റുകുറ്റവും അവര്‍ ചെയ്തുപോയെന്നുവെച്ച് അതു മുടക്കുവാണോ, മേലില്‍ വല്ല സഹായവും നല്‍കുകയില്ലെന്നു് നിശ്ചയിക്കുവാനോ പാടുള്ളതല്ല. അവരുടെ പക്കല്‍വന്ന അബദ്ധങ്ങള്‍ അവര്‍ക്ക് മാപ്പ് ചെയ്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത് എന്നാണ് ഈ വചനം ഉപദേശിക്കുന്നത്. ‘ശ്രേഷ്ഠതയും നിവൃത്തിയും ഉള്ളവര്‍’ എന്നു് പറഞ്ഞതുകൊണ്ട് കേവലം വലിയ ധനവാന്‍മാരും പ്രമാണികളും മാത്രമേ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യേണ്ടതുള്ളു എന്നു് ധരിക്കേണ്ടതില്ല. എല്ലാവരും അവനവന്റെ കഴിവും ഹിതവുമനുസരിച്ച് ബാധ്യസ്ഥര്‍ തന്നെ. പക്ഷേ, കഴിവും ത്രാണിയുമുള്ളവര്‍ അത് ചെയ്യാതിരിക്കുന്നതും, ചെയ്തുകൊണ്ടിരിക്കുന്ന ഉപകാരം എന്തെങ്കിലും കാരണത്തെച്ചൊല്ലി മുടക്കിക്കളയുന്നതും പാടില്ലെന്ന വസ്തുത പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യുന്നത്.

ആയത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക: ‘നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?!’ എന്ന ചോദ്യം വളരെ അര്‍ത്ഥവത്താണ്. അതുപോലെ നിങ്ങള്‍ അവര്‍ക്കും വിട്ടുപൊറുത്തു കൊടുക്കേണ്ടതുണ്ട്, നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറില്ലെങ്കില്‍, നിങ്ങള്‍ക്കു് അല്ലാഹുവിന്റെ പക്കല്‍ നിന്ന് വിട്ടുവീഴ്ച ലഭിക്കുവാന്‍ അവകാശമുണ്ടോ?! ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്ത് തരേണ്ടതിനായി നിങ്ങള്‍ അവര്‍ക്കും മാപ്പ് നല്‍കേണ്ടിയിരിക്കുന്നു എന്നു് സാരം. ഈ വചനം അവതരിച്ച സന്ദര്‍ഭം ഏതാണെന്ന് ആയിശാ (رضي الله عنها) യുടെ മേലുദ്ധരിച്ച നീണ്ട ഹദീസില്‍നിന്നു് വ്യക്തമാണ്. ആയിശാ (رضي الله عنها) യെപ്പറ്റി അപരാധം പറയുന്നതില്‍ കാര്യമായ ഒരു പങ്ക് വഹിച്ചത് നിമിത്തം മിസ്ത്വഹ് (رضي الله عنه)ന് ഇനി മേലില്‍ തന്റെ സഹായം തുടരുകയില്ലെന്ന് അബൂബക്കര്‍ (رضي الله عنه) സത്യം ചെയ്യുകയുണ്ടായല്ലോ. أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ (അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?!) എന്നവാക്യം കേട്ടാല്‍, പിന്നെയുണ്ടോ അബൂബക്കര്‍ (رضي الله عنه) താമസിക്കുന്നു? അദ്ദേഹം ചെയ്തതെന്താണെന്നു് പ്രസ്തുത ഹദീസിന്റെ ബാക്കി ഭാഗത്തില്‍ ആയിശാ (رضي الله عنها) വിവരിക്കുന്നത് കാണുക. അവര്‍ പറയുന്നു;-

‘അദ്ദേഹം ഉടനെ പറഞ്ഞു: ‘ഇല്ലാതെ! അല്ലാഹുതന്നെയാണ് സത്യം! അല്ലാഹു എനിക്കു് പൊറുത്തുതരുവാന്‍ നിശ്ചയമായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’ അങ്ങനെ, മിസ്ത്വഹിന് അദ്ദേഹം കൊടുത്തുവന്നിരുന്ന ചിലവുകളെല്ലാം വീണ്ടും കൊടുക്കുകയും, ‘അവനില്‍നിന്നു ഞാനിത് ഒരിക്കലും എടുത്തുകളയുന്നതല്ല’ എന്നു് സത്യം ചെയ്തു പറയുകയും ചെയ്തു.’

ആയിശാ (رضي الله عنها) തുടരുന്നു: ‘റസൂല്‍ (صلّى الله عليه وسلّم) എന്റെ കാര്യത്തെക്കുറിച്ചു (മറ്റൊരു പത്നിയായ) സൈനബ (رضي الله عنها)യോട് അന്വേഷണം നടത്തുകയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) ചോദിച്ചു: (സൈനബ!) ആയിശായെക്കുറിച്ച്) തനിക്കെന്താണറിയുക? താനെന്താണ്‌ കണ്ടിട്ടുള്ളത്?’ അവര്‍ പറഞ്ഞത്: ‘അല്ലാഹുവിന്റെ റസൂലേ! ഞാന്‍ കേള്‍വിയും കാഴ്ചയും (കണ്ണും ചെവിയും) കാത്തുവരികയാണ്; അല്ലാഹുവിനെത്തന്നെയാണ! അവരെപ്പറ്റി ഞാന്‍ ഗുണമല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല’ എന്നായിരുന്നു. ഇവരായിരുന്നു നബി (صلّى الله عليه وسلّم) യുടെ ഭാര്യമാരില്‍ എന്നോടു കിടനടിച്ചു വന്നിരുന്ന ഭാര്യ. അല്ലാഹു അവരുടെ സൂക്ഷ്മബോധം നിമിത്തം, അവരെ കാത്തുരക്ഷിച്ചു. എന്നാല്‍, അവരുടെ സഹോദരി ഹംനഃ (حمنة-رضي الله عنها) യാകട്ടെ, അവര്‍ക്കുവേണ്ടി (സൈനബക്കുവേണ്ടി എനിക്കെതിരെ) സമരം നടത്തുകയുമായിരുന്നു. അതിനാല്‍, ഈ കെട്ടുകഥയാല്‍ നാശംഭവിച്ചവരില്‍ അവരും അകപ്പെട്ടു. [ഹദീസ് ഇവിടെ അവസാനിച്ചു.]

മിസ്ത്വഹ് (رضي الله عنه) ന്റെ പക്കല്‍ ഇങ്ങിനെ ഒരു അബദ്ധം വന്നിട്ടുണ്ടെങ്കിലും, അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നാടും വീടും ത്യജിച്ചുപോന്ന മുഹാജിറുകളില്‍പെട്ട മാന്യനാണെന്ന ഒരു പ്രശംസ ഈ ആയത്തില്‍ അടങ്ങിയിട്ടുള്ളത് കാണാം. അതുപോലെത്തന്നെ, അതില്‍ പങ്കെടുത്ത മറ്റു മുസ്‌ലിംകളോടും മേലില്‍ വെറുപ്പൊന്നും കരുതാതെ, വിട്ടുവീഴ്ചയോടെ വര്‍ത്തിക്കണമെന്നുള്ള ഉപദേശവും അതിലുണ്ട്.

ആയിശാ (رضي الله عنها)യെക്കുറിച്ചു വ്യഭിചാരാരോപണം നടത്തിയവരെ സംബന്ധിച്ചു കഴിഞ്ഞ ആയത്തുകളില്‍ പല താക്കീതുകളും അടങ്ങിയതായി കാണാം. അവയുടെ ചുരുക്കം ഇതാണ്: 1. ചെറിയ തോതിലാകട്ടെ, വലിയ തോതിലാകട്ടെ പങ്കെടുത്തവര്‍ക്ക് അവരവരുടെ തോതനുസരിച്ചുള്ള ശിക്ഷയുണ്ട്. (11-ാം വചനം). 2. സത്യവിശ്വാസികള്‍ തമ്മതമ്മില്‍ സദ്‌വിചാരം വിചാരിക്കുകയും, അസൂയക്കാര്‍ പറഞ്ഞതു കളവാണെന്ന്‍ വെക്കുകയും ചെയ്യേണ്ടതായിരുന്നു. (12-ാം വചനം). 3. നാലു സാക്ഷികളെ അവര്‍ കൊണ്ടുവരേണ്ടതായിരുന്നു. അതില്ലാത്തത്തിനാല്‍ അവര്‍ കള്ളവാദികളാണെന്നാണ് വിധിക്കപ്പെടുക. (13-ാം വചനം). 4. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, അതികഠിന ശിക്ഷ തല്‍ക്ഷണം തന്നെ ലഭിക്കുമായിരുന്നു. (14-ാം വചനം). 5. ശരിക്ക് അറിവില്ലാത്തകാര്യം പറഞ്ഞു പ്രചരിപ്പിക്കുയും അത് നിസ്സാരമായി ഗണിക്കുകയുമാണവര്‍. (15-ാം വചനം). 6. ഇതു പറയുവാന്‍ കൊള്ളാത്തതാണ്, ഇതു നുണയാണ് എന്ന് പറഞ്ഞു തള്ളിക്കളയേണ്ടിയിരുന്നു. (16-ാം വചനം). 7. സത്യവിശ്വാസികളാണെങ്കില്‍ മേലില്‍ ഇങ്ങിനെ ചെയ്യാതിരിക്കുവാന്‍ വേണ്ടുന്ന ഉപദേശവും ലക്ഷ്യവും നല്‍കുന്നു. (17,18 വചനങ്ങള്‍). 8. സത്യവിശ്വാസികളില്‍ നീചവൃത്തി പ്രചരിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും വമ്പിച്ച ശിക്ഷയുണ്ട്. (19-ാം വചനം). 9. അല്ലാഹുവിന്റെ അനുഗ്രഹമില്ലെങ്കില്‍ കാണാമായിരുന്നു. (20-ാം വചനം). 10. അത് പിശാചിന്റെ മാര്‍ഗ്ഗം പിന്‍പറ്റലാണ്. (21-ാം വചനം). അതേ സമയത്ത് ഈ (22-ാം) വചനത്തില്‍, ആരോപണത്തിന് പാത്രമായവരുടെ ഭാഗത്തുനിന്ന് അവര്‍ക്ക് വിട്ടുകൊടുപ്പാനും, സഹായസഹകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുവാനും ഉപദേശിക്കുകയും, അത് തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള മാപ്പും പൊറുതിയും ലഭിക്കുവാന്‍ കാരണമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ ആയത്തുകളില്‍ പ്രധാന സംസാരവിഷയം ആയിശാ (رضي الله عنها) യുടെ സംഭവമായിരുന്നുവല്ലോ. തുടര്‍ന്നുള്ള വചനങ്ങളില്‍, ഗുണവതികളായ സത്യവിശ്വാസിനികളെപ്പറ്റി അപരാധം പറഞ്ഞുണ്ടാക്കുന്ന എല്ലാവരെക്കുറിച്ചും പൊതുവില്‍ താക്കീതു ചെയ്യുന്നു:-

24:23
  • إِنَّ ٱلَّذِينَ يَرْمُونَ ٱلْمُحْصَنَـٰتِ ٱلْغَـٰفِلَـٰتِ ٱلْمُؤْمِنَـٰتِ لُعِنُوا۟ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَلَهُمْ عَذَابٌ عَظِيمٌ ﴾٢٣﴿
  • നിശ്ചയമായും, പതിവ്രതകളായ, ശുദ്ധഹൃദയരായ, സത്യവിശ്വാസിനികളായ സ്ത്രീകളെപ്പറ്റി ആരോപണം ചെയ്യുന്നവര്‍, ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; വമ്പിച്ച ശിക്ഷയും അവര്‍ക്കുണ്ട്:-
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَرْمُونَ അവര്‍ ആരോപണം ചെയ്യും الْمُحْصَنَاتِ പതിവ്രതകളായ (ചാരിത്ര്യം രക്ഷിക്കപ്പെട്ട) الْغَافِلَاتِ സ്ത്രീകളെ (ദുര്‍ന്നടപ്പുകളില്‍) ശ്രദ്ധയില്ലാത്ത (ശുദ്ധഗതിക്കാരായ) الْمُؤْمِنَاتِ സത്യവിശ്വാസിനികളായ لُعِنُوا അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു, ശപിക്കപ്പെടുന്നതാണ് فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരലോകത്തിലും وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ

24:24
  • يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا۟ يَعْمَلُونَ ﴾٢٤﴿
  • തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും, അവരുടെ കൈകളും, അവരുടെ കാലുകളും അവരുടെ മേല്‍ സാക്ഷി പറയുന്ന ദിവസം (-അന്നാണത്)!
  • يَوْمَ تَشْهَدُ സാക്ഷി പറയുന്ന ദിവസം عَلَيْهِمْ അവരുടെ മേല്‍ أَلْسِنَتُهُمْ അവരുടെ നാവുകള്‍ وَأَيْدِيهِمْ അവരുടെ കൈകളും وَأَرْجُلُهُم അവരുടെ കാലുകളും بِمَا كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.
24:25
  • يَوْمَئِذٍ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلْحَقَّ وَيَعْلَمُونَ أَنَّ ٱللَّهَ هُوَ ٱلْحَقُّ ٱلْمُبِينُ ﴾٢٥﴿
  • അന്നത്തെ ദിവസം, അല്ലാഹു അവര്‍ക്ക് അവരുട യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റിക്കൊടുക്കുന്നതാകുന്നു; അവര്‍ക്ക് അറിയാറാവുകയും ചെയ്യും: നിശ്ചയമായും അല്ലാഹു തന്നെയാണ്, യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവനും, സ്പഷ്ടമായുള്ളവനും എന്ന്.
  • يَوْمَئِذٍ അന്നത്തെ ദിവസം يُوَفِّيهِمُ അവര്‍ക്കു നിറവേറ്റിക്കൊടുക്കും, തികച്ചുകൊടുക്കും اللَّـهُ അല്ലാഹു دِينَهُمُ അവരുടെ പ്രതിഫലം, പ്രതിഫലനടപടിയെ الْحَقَّ യഥാര്‍ത്ഥമായ, ന്യായമായ وَيَعْلَمُونَ അവര്‍ അറിയുകയും ചെയ്യും أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആണെന്നു هُوَ അവന്‍ തന്നെ الْحَقُّ യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവന്‍, സ്ഥിരമായുള്ളവന്‍ الْمُبِينُ സ്പഷ്ടമായവാന്‍

ദുര്‍വൃത്തികളില്‍ വാസനയും താല്‍പര്യവുമില്ലാതെ, അതിനെപ്പറ്റി അശ്രദ്ധരായി കഴിഞ്ഞുകൂടുന്ന ശുദ്ധഗതിക്കാരായ സ്ത്രീകളെയാണ് الْغَافِلَات (അല്‍-ഗാഫിലാത്ത്) എന്ന വാക്കുകൊണ്ടുദ്ദേശ്യം. ഇങ്ങിനെയുള്ളവരല്ലാത്ത സ്ത്രീകളെപ്പറ്റി ആരോപണങ്ങള്‍ നടത്താമെന്ന് ഇതിനര്‍ത്ഥമില്ല. പക്ഷെ, സല്‍സ്വഭാവികളും സത്യവിശ്വാസിനികളുമായുള്ളവരെക്കുറിച്ച് പറയുന്ന അപവാദങ്ങളാണ് ഏറ്റവും കടുത്തത്‌ എന്ന് സാരം. നബി (صلّى الله عليه وسلّم)യില്‍ നിന്ന് അബൂഹുറൈറ (رضي الله عنه) ഇപ്രകാരം പ്രസ്താവിക്കുന്നു:-

اجْتَنِبُوا السَّبْعَ الْمُوبِقَاتِ قِيلَ يَا رَسُولَ اللَّهِ وَمَا هُنَّ قَالَ الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصِنَاتِ الْغَافِلَاتِ الْمُؤْمِنَاتِ : الشيخان

സാരം: നിങ്ങള്‍ വിനാശകരങ്ങളായ ഏഴ് പാപങ്ങള്‍ വര്‍ജ്ജിക്കുവിന്‍!’ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു. അവ ഏതാണെന്നു ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനോട് പങ്കുചേര്‍ക്കലും (ശിര്‍ക്കും), മാരണം ചെയ്യലും, അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ നീതിന്യായ പ്രകാരമല്ലാതെ കൊലചെയ്യലും, പലിശ മുതല്‍ തിന്നലും (ഉപയോഗിക്കലും), അനാഥയുടെ സ്വത്ത് തിന്നലും, പടപൊരുതുന്ന ദിവസം അതില്‍നിന്ന് പിന്‍മാറിപ്പോരലും, പതിവ്രതകളും ശുദ്ധഹൃദയകളും സത്യവിശ്വാസിനികളുമായ സ്ത്രീകളെ വ്യഭിചാരാരോപണം ചെയ്യലുമാകുന്നു. (ബു; മു).

കൈകാലുകളും, നാവും സാക്ഷി പറയുന്ന ദിവസമെന്ന് പറഞ്ഞത് ഖിയാമത്തുനാളാണെന്ന് വ്യക്തമാണ്. കൈകാലുകളും, നാവും സാക്ഷി പറയുക എന്നതിന് ഒരുതരം ശാസ്ത്രീയമായ വ്യാഖ്യാനം – അല്ലെങ്കില്‍ ന്യായീകരണം – ചില ആളുകള്‍ നല്‍കിക്കാണാറുണ്ട്‌. വാസ്തവത്തില്‍ ഇത് ഖുര്‍ആനെയും അല്ലാഹുവിന്റെ കഴിവിനെയും തരാംതാഴ്ത്തലാണെന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യന്‍ സംസാരിക്കുന്നതിന്റെ ഒരു പ്രതികരണം – അല്ലെങ്കില്‍ എന്തോ ഒരു അവശിഷ്ടം – നാവില്‍ ശേഷിക്കുന്നു, അതുപോലെത്തന്നെ, കൈകാലുകളാല്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഒരുതരം ഛായ അവയിലും പതിയും, അല്ലെങ്കില്‍ മനുഷ്യപ്രവര്‍ത്തങ്ങളുടെ ചില അടയാളങ്ങള്‍ മറ്റു വസ്തുക്കളില്‍ രേഖപ്പെടും. അനന്തരം അവയെ പിന്നീട് റേഡിയോ വഴിയായും, കേമറ വഴിയായും (ഛായാപടങ്ങളായും ഛായാശബ്ദങ്ങളായുംകൊണ്ട്) പരലോകത്ത് പ്രദര്‍ശിപ്പിക്കപ്പെടും, എന്നിങ്ങിനെയുള്ള ഒരുതരം സമീപനമാണ് അവര്‍ നടത്തിക്കാണുന്നത്. പരലോകത്തെ ഇഹലോകത്തോട് താരതമ്യപ്പെടുത്തുകയും, ഭൗതിക കാഴ്ചപ്പാടുകളുടെ മാനദണ്ഡം വെച്ചുകൊണ്ടുമാത്രം എല്ലാറ്റിനെയും അനുമാനിക്കുകയും പാരത്രിക സംഭവങ്ങള്‍ക്ക് ശാസ്ത്രീയാനുവാദം അന്വേഷിക്കുകയും ചെയ്യുന്നതില്‍നിന്നാണ് ഇത്തരം സമീപനങ്ങള്‍ ഉടലെടുക്കുന്നത്. രണ്ടു ലോകത്തെയും പ്രകൃതി ശാസ്ത്രങ്ങളും, നടപടിക്രമങ്ങളും തമ്മില്‍ സംയോജിപ്പിച്ച് ചിത്രീകരിക്കുന്നത് ഒരിക്കലും ന്യായമല്ല, യുക്തവുമല്ല – അബദ്ധം മാത്രമാണ്.

യാതൊരു വ്യാഖ്യാനത്തിനും വകയില്ലാതെ, തുറന്ന ഭാഷയില്‍തന്നെ അല്ലാഹു ഈ വിഷയം വിവരിച്ചിട്ടുള്ളത് നോക്കുക:-

الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم : سورة يس : ٦٥

അര്‍ത്ഥം: അന്നു നാം അവരുടെ വായകളില്‍ മുദ്രവെക്കും. അവരുടെ കൈകള്‍ നമ്മോട് സംസാരിക്കയും, അവരുടെ കാലുകള്‍ സാക്ഷി പറയുകയും ചെയ്യുന്നതുമാണ്. (യാസീന്‍: 65).

وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوا أَنطَقَنَا اللَّـهُ الَّذِي أَنطَقَ كُلَّ شَيْءٍ…سورة فصلت : ٢١

അവര്‍ അവരുടെ തോലികളോട് പറയും: ‘നിങ്ങള്‍ എന്തിനായിട്ടാണ് ഞങ്ങള്‍ക്കെതിരില്‍ സാക്ഷ്യം വഹിച്ചത്?’ അവ പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ചവനായ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്.’ (ഫുസ്സ്വിലത്ത്). യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാതെ സ്വയം തന്നെ സ്പഷ്ടമായ ഇത്തരം ആയത്തുകളെയും നബി വചനങ്ങളെയും വളച്ചുതിരിച്ചു വ്യാഖ്യാനിക്കുവാന്‍ മുതിരുന്നത് ഗുണത്തിലധികം ദോഷമായിരിക്കും വരുത്തുക. അല്ലാഹുവിന്റെ കഴിവും, പരലോക സംഭവങ്ങളും നമ്മുടെ ഊഹത്തിനതീതമാണെന്ന് അവര്‍ ഓര്‍ക്കേണ്ടതുണ്ട്.

മുന്‍ ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളില്‍ പലതിനും നിദാനമായിക്കരുതപ്പെടാവുന്ന ഒരു തത്വം അടുത്ത ആയത്തില്‍ അല്ലാഹു വിവരിക്കുന്നു:-

24:26
  • ٱلْخَبِيثَـٰتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَـٰتِ ۖ وَٱلطَّيِّبَـٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَـٰتِ ۚ أُو۟لَـٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَ ۖ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٢٦﴿
  • ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്‍മാര്‍ക്കും, ദുഷിച്ച പുരുഷന്‍മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു; ശുദ്ധകളായ സ്ത്രീകള്‍ ശുദ്ധരായ പുരുഷന്‍മാര്‍ക്കും, ശുദ്ധരായ പുരുഷന്‍മാര്‍ ശുദ്ധകളായ സ്ത്രീകള്‍ക്കുമാകുന്നു. (ശുദ്ധന്മാരായ) അക്കൂട്ടര്‍ (ദുഷ്ടന്‍മാരായ) ഇവര്‍ പറഞ്ഞുവരുന്നതില്‍ [ആരോപണങ്ങളില്‍] നിന്ന് ഒഴിവാക്കപ്പെട്ടവരാണ്; അവര്‍ക്ക് പാപമോചനവും, മാന്യമായ ഉപജീവനും ഉണ്ടായിരിക്കും.
  • الْخَبِيثَاتُ ദുഷിച്ച സ്ത്രീകള്‍, ചീത്ത സ്ത്രീകള്‍ لِلْخَبِيثِينَ ദുഷിച്ച പുരുഷന്‍മാര്‍ക്കാണ് وَالْخَبِيثُونَ ദുഷിച്ച പുരുഷന്‍മാര്‍ لِلْخَبِيثَاتِ ദുഷിച്ച സ്ത്രീകള്‍ക്കുമാണ് وَالطَّيِّبَاتُ നല്ല (ശുദ്ധരായ) സ്ത്രീകള്‍ لِلطَّيِّبِينَ നല്ല പുരുഷന്‍മാര്‍ക്കും وَالطَّيِّبُونَ നല്ല പുരുഷന്‍മാര്‍ لِلطَّيِّبَاتِ നല്ല സ്ത്രീകള്‍ക്കും ആകുന്നു أُولَـٰئِكَ അക്കൂട്ടര്‍ مُبَرَّءُونَ ഒഴിവാക്കപ്പെട്ട (ദൂരപ്പെട്ട) വരാണ് مِمَّا يَقُولُونَ അവര്‍ പറയുന്നതില്‍ നിന്നു لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം, പൊറുതി وَرِزْقٌ ആഹാരവും, ഉപജീവനവും كَرِيمٌ മാന്യമായ, ഉദാരമായ

3-ാം വചനത്തില്‍ ചൂണ്ടിക്കാണിച്ച ഒരു തത്വം ഇവിടെ കൂടുതല്‍ വ്യക്തമാക്കുകയാണ്. നബി (صلّى الله عليه وسلّم)യെ പ്പോലെയുള്ള പരിശുദ്ധ പുരുഷന്‍മാര്‍ക്ക് യോജിക്കുന്നത് ആയിശാ (رضي الله عنها) യെപ്പോലുള്ള പരിശുദ്ധകളും, ആയിശാ (رضي الله عنها) യെപ്പോലുള്ള ഗുണവതികള്‍ക്ക് യോജിക്കുന്നത് നബി (صلّى الله عليه وسلّم) തിരുമേനിയെപ്പോലെയുള്ള സല്‍ഗുണവാന്‍മാരും തന്നെയാണ്. ഇപ്രകാരം തന്നെയാണ് ഇതിന്റെ വിപരീത നിലയും. ഒരുവനെപ്പറ്റി മനസ്സിലാക്കുവാന്‍ അവന്റെ ഇണയും തുണയും നോക്കിയാല്‍ മതിയാകും. ഓരോരുത്തരും തനിക്ക് നല്ല ഇണയും തുണയും ലഭിക്കുവാന്‍ യത്നിക്കേണ്ടതുണ്ടെന്നും, ചീത്ത ആളുകളുമായുള്ള സമ്പര്‍ക്കവും, കൂട്ടുകെട്ടും സൂക്ഷിക്കേണ്ടതുണ്ടെന്നും ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതാകുന്നു. സജ്ജനങ്ങളെപ്പറ്റി അപരാധവും, അപവാദവും പറഞ്ഞു പ്രചരിപ്പിക്കുവാനുള്ള വാസന ദുര്‍ജ്ജനങ്ങള്‍ക്ക് മാത്രമായിരിക്കും. നേരെമറിച്ച് അവരിലുള്ള നന്‍മകളും മേന്മകളും കണ്ടറിഞ്ഞ് അവയെ പ്രശംസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നല്ല ആളുകളുടെ സ്വഭാവവുമാണ്, ആകയാല്‍ ദുര്‍ജ്ജനാരോപണങ്ങളില്‍നിന്ന് സജ്ജനങ്ങള്‍ സ്വാഭാവേന പരിശുദ്ധരായിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഒരാളെപ്പറ്റി അപരാധം പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ അത് പറയുന്നവനെയും, പറയപ്പെടുന്നവനെയും പരിശോധിക്കേണ്ടതുണ്ട്. നല്ല മനുഷ്യനെപ്പറ്റി ദുഷ്ടമനുഷ്യനാണ് അത് പറയുന്നതെങ്കില്‍ അതിനു വില കല്പിക്കേണ്ടതില്ല തന്നെ.

വ്യഭിചാരത്തെയും, വ്യഭിചാരാരോപണത്തെയും കുറിച്ച് പലതും വിവരിച്ചശേഷം, അവയ്ക്ക് കാരണമായി തീരുന്ന ചില കാര്യങ്ങളെക്കുറിച്ച് തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നു. ഉചിതമല്ലാത്ത പ്രവേശനത്തില്‍നിന്നും, അഭിലഷണീയമല്ലാത്ത കാഴ്ചയില്‍ നിന്നുമാണല്ലോ നീചപ്രവൃത്തികളുടെ ഉല്‍ഭവം. അതിനാല്‍, നിത്യജീവിതത്തില്‍ മനുഷ്യന്‍ പരസ്പരം ആചരിക്കേണ്ടുന്ന ചില മര്യാദകളെ – അവക്ക് വളരെയധികം പ്രാധാന്യം കല്‍പിച്ചു കൊണ്ട് – അല്ലാഹു നമ്മെ പഠിപ്പിക്കുന്നത് നോക്കുക:-

വിഭാഗം - 4

24:27
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴾٢٧﴿
  • ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍, (പ്രവേശനത്തിനു) അനുമതി ചോദിക്കുകയും, അവയുടെ ആള്‍ക്കാര്‍ക്ക് സലാം പറയുകയും ചെയ്യുവോളം, നിങ്ങള്‍ പ്രവേശിക്കരുത്! ആയത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കും; നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണ് (ഇത്).
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുതു بُيُوتًا വീടുകളില്‍ غَيْرَ بُيُوتِكُمْ നിങ്ങളുടെ വീടുകളല്ലാത്ത حَتَّىٰ تَسْتَأْنِسُوا നിങ്ങള്‍ അനുമതി (സമ്മതം) ചോദിക്കുവോളം (ചോദിക്കാതെ) وَتُسَلِّمُوا നിങ്ങള്‍ സലാം പറയുകയും عَلَىٰ أَهْلِهَا അവയുടെ ആള്‍ക്കാര്‍ക്കു (വീട്ടുകാര്‍ക്കു) ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ് لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മ വെക്കുവാന്‍വേണ്ടി, നിങ്ങള്‍ ചിന്തിച്ചേക്കാം
24:28
  • فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴾٢٨﴿
  • എനി, നിങ്ങള്‍ അവിടെ ഒരാളെയും കണ്ടെത്താത്ത പക്ഷം, നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുവരേക്കും നിങ്ങളതില്‍ പ്രവേശിക്കരുത്! നിങ്ങളോട്: ''മടങ്ങിപ്പോയിക്കൊള്ളുക’ എന്ന്‍ പറയപ്പെടുന്നപക്ഷം നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍! അതാണ്‌ നിങ്ങള്‍ക്കു വളരെ വെടിപ്പായിട്ടുള്ളത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
  • فَإِن لَّمْ تَجِدُوا എനി നിങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ فِيهَا അവിടെ, അതില്‍ أَحَدًا ഒരാളെയും فَلَا تَدْخُلُوهَا എന്നാല്‍ നിങ്ങള്‍ അതില്‍ പ്രവേശിക്കരുതു حَتَّىٰ يُؤْذَنَ അനുമതി (സമ്മതം) നല്‍കപ്പെടുന്നതുവരെ (നല്‍കപ്പെടാതെ) لَكُمْ നിങ്ങള്‍ക്കു وَإِن قِيلَ പറയപ്പെട്ടാല്‍ لَكُمُ നിങ്ങളോടു ارْجِعُوا മടങ്ങുവിന്‍ (എന്നു) فَارْجِعُوا എന്നാല്‍ മടങ്ങുവിന്‍ هُوَ أَزْكَىٰ അതു വളരെ വെടിപ്പായതാണ്, പരിശുദ്ധമാണ് لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി عَلِيمٌ അറിയുന്നവനാണ്

24:29
  • لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا۟ بُيُوتًا غَيْرَ مَسْكُونَةٍ فِيهَا مَتَـٰعٌ لَّكُمْ ۚ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ ﴾٢٩﴿
  • ആള്‍ പാര്‍പ്പില്ലാത്ത - നിങ്ങള്‍ക്ക് ഉപയോഗമുള്ള വീടുകളില്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് തെറ്റില്ല. നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയും.
  • لَّيْسَ ഇല്ല عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളുടെമേല്‍ جُنَاحٌ തെറ്റു, കുറ്റം أَن تَدْخُلُوا നിങ്ങള്‍ പ്രവേശിക്കല്‍, പ്രവേശിക്കുന്നതിനു بُيُوتًا വീടുകളില്‍ غَيْرَ مَسْكُونَةٍ ആള്‍ പാര്‍പ്പില്ലാത്ത, താമസിക്കപ്പെടാത്ത فِيهَا അതിലുണ്ട് مَتَاعٌ ഉപയോഗം (വല്ല ആവശ്യവും) لَّكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു يَعْلَمُ അറിയും, അറിയുന്നു مَا تُبْدُونَ നിങ്ങള്‍ വെളിവാക്കുന്നതു, വ്യക്തമാക്കിചെയ്യുന്നതു وَمَا تَكْتُمُونَ നിങ്ങള്‍ മറച്ചു ചെയ്യുന്നതും, ഒളിച്ചു വെക്കുന്നതും

അന്യവീടുകളില്‍ ചെല്ലുമ്പോള്‍, ആ വീട്ടുകാര്‍ക്ക് സലാം പറയണമെന്നും, പ്രവേശനത്തിന് അനുമതി ചോദിക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു. അത് നിങ്ങള്‍ക്ക് ഗുണകരമാണെന്നും, നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണിത് കല്‍പിക്കുന്നതെന്നും ഉണര്‍ത്തുകയും ചെയ്യുന്നു.

ഒരു വീട്ടില്‍, അന്യനു കണ്ടുകൂടാത്ത – അല്ലെങ്കില്‍ കാണുന്നത് അപമാനകരമായിത്തീരുന്ന – പല അവസരങ്ങളും ഉണ്ടാകുമല്ലോ. അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലാത്ത അവസരമുണ്ടായേക്കാം: അന്തസ്സിനു നിരക്കാത്ത വല്ല സംസാരത്തിലോ, പ്രവൃത്തിയിലോ ഏര്‍പ്പെട്ടിരിക്കാം: മറ്റുള്ളവര്‍ കാണുന്നത് അപമാനകരമായേക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടാവാം: അങ്ങിനെ പലതും. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല, പ്രവേശിക്കുന്നവര്‍ക്ക് തന്നെയും ലജ്ജയോ അനിഷ്ടമോ വരുത്തിത്തീര്‍ക്കും; ആകയാല്‍, മുന്‍കൂട്ടി സമ്മതം ചോദിക്കുകയും, വ്യക്തമായ സമ്മതം ലഭിക്കുകയും ചെയ്തല്ലാതെ അന്യവീട്ടില്‍ പ്രവേശിക്കരുതെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത്. പുറത്ത് നിന്ന് സലാം പറയുകയും, വിളിച്ചു ചോദിക്കുകയും ചെയ്തിട്ട് സമ്മതം ലഭിച്ചില്ലെങ്കില്‍ അകത്ത് കടക്കരുതെന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്യുന്നു. സമ്മതം ചോദിക്കാതെ അകത്ത് കടന്നു ചെല്ലുന്നതിനെക്കാള്‍ ധിക്കാരമാണല്ലോ സമ്മതം ചോദിച്ചിട്ട് കിട്ടാതെ പ്രവേശിക്കുന്നത് هُوَ أَزْكَىٰ لَكُمْ (അതാണ്‌ നിങ്ങള്‍ക്ക് വളരെ വെടിപ്പായിട്ടുള്ളത്) എന്ന വാക്യം വളരെ ശ്രദ്ധേയവും അര്‍ത്ഥഗര്‍ഭവുമാകുന്നു.

തീരെ ആള്‍പാര്‍പ്പില്ലാത്ത, അല്ലെങ്കില്‍ ഒരു പ്രത്യേക ആള്‍ക്കാര്‍ താമസിക്കുന്നതല്ലാത്ത വീടുകളില്‍ പോകേണ്ടുന്ന ആവശ്യം നേരിടുമ്പോള്‍, അവിടെ സമ്മതം ചോദിക്കേണ്ടതില്ല എന്നാണ് 29-ാം വചനം പ്രസ്താവിക്കുന്നത്. ഉദാഹരണമായി: യാത്രക്കാര്‍ക്ക് വസിക്കുവാനുള്ള തുറന്ന സത്രങ്ങള്‍, വണ്ടി ആപ്പീസുകള്‍ മുതലായ പൊതുസ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതാണ്. സമ്മതം ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞ സ്ഥലത്തുപോലും, ചില പ്രത്യേക പരിതസ്ഥിതികളില്‍ അത്യാവശ്യമായിത്തീര്‍ന്നേക്കും. ബാഹ്യത്തില്‍ നിയമം പാലിക്കപ്പെട്ടാല്‍ തന്നെയും ചിലപ്പോള്‍, ഏതെങ്കിലും തരത്തിലുള്ള വല്ല അനിഷ്ട ഫലങ്ങളും സംഭവിച്ചേക്കുകയും ചെയ്തേക്കും. ആകയാല്‍, ഓരോ സന്ദര്‍ഭത്തിലും, ഈ നിയമംമൂലം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്‍ക്ക് കോട്ടംപറ്റുന്ന യാതൊന്നും തന്നെ – രഹസ്യമായോ പരസ്യമായോ- സംഭവിക്കാതിരിക്കാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് ആയത്തിന്റെ അന്ത്യഭാഗം താക്കീതു ചെയ്യുന്നത്. അതെ ‘നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു!’.

പ്രവേശനമര്യാദകളെ വിശദീകരിച്ചുകൊണ്ടുള്ള അനേകം ഹദീസുകള്‍ കാണാവുന്നതാണ്. അവയില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. പ്രവേശനത്തിന് അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം, അതിന്റെ സ്വഭാവം, അനുവാദം കൊടുക്കേണ്ടുന്നവിധം മുതലായവ ഏറെക്കുറെ അതില്‍നിന്നു ഗ്രഹിക്കാം. സ്ഥലദൈര്‍ഘ്യത്തെ ഓര്‍ത്തു ഹദീസുകളുടെമൂലം ഇവിടെ കൊടുക്കുന്നില്ല.

1. ഇമാം ബുഖാരീ (رحمه الله)യും മറ്റും ഉദ്ധരിക്കുന്നു: അബൂമൂസല്‍ അശ്അരി എന്ന അബ്ദുല്ലാഹിബ്നു ഖൈസ് (رضي الله عنه) ഉമര്‍ (رضي الله عنه)ന്റെ വീട്ടില്‍ ചെന്നു മൂന്നു പ്രാവശ്യം അനുമതിചോദിക്കുകയുണ്ടായി. ഉമര്‍ (رضي الله عنه) എന്തോ ജോലിത്തിരക്കിലായിരുന്നതിനാല്‍ അദ്ദേഹത്തിന് സമ്മതം കിട്ടിക്കണ്ടില്ല. അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍ (رضي الله عنه) പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു ഖൈസ് സമ്മതം ചോദിക്കുന്ന ശബ്ദമല്ലേ കേട്ടിരുന്നു? അദ്ദേഹത്തിനു സമ്മതം കൊടുക്കുവിന്‍!’ അവര്‍ (വീട്ടിലുള്ളവര്‍) അന്വേഷിച്ചുനോക്കി; അദ്ദേഹത്തെ കണ്ടില്ല. പിന്നീട്, അബൂമൂസാ (رضي الله عنه) വീണ്ടും വന്നപ്പോള്‍, അദ്ദേഹം മടങ്ങിപ്പോകുവാന്‍ കാരണം എന്താണെന്ന് ഉമര്‍ (رضي الله عنه) ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ മൂന്നുവട്ടം സമ്മതം ചോദിച്ചു; സമ്മതം കിട്ടിയില്ല. നബി (صلّى الله عليه وسلّم) ഇങ്ങിനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിങ്ങളില്‍ ഒരാള്‍ മൂന്നുവട്ടം സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടിയിട്ടില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ.’ അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ‘താന്‍ ഇതിനു തെളിവു കൊണ്ടുവരണം. ഇല്ലെങ്കില്‍ തന്നെ ഞാന്‍ അടിച്ചു വേദനിപ്പിക്കും!’ അബൂമൂസാ (رضي الله عنه) അന്‍സാരികളായ ചില സഹാബികളുടെ അടുക്കല്‍ചെന്ന് വിവരം പറഞ്ഞു. അവര്‍ പറഞ്ഞു: ‘തനിക്ക് ഇതിന് സാക്ഷി നില്‍ക്കുവാന്‍ നമ്മളിലുള്ള നന്നേ ചെറുപ്പക്കാരനല്ലാതെ വരേണ്ടതില്ല.’ (ഇതു അത്രക്കും പരസ്യമായി എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.). അങ്ങനെ, അദ്ദേഹത്തിന്റെ ഒപ്പം അബൂസഈദില്‍ ഖുദ്രീ (رضي الله عنه)യും പോയി. അദ്ദേഹം ഉമര്‍ (رضي الله عنه) നോട്‌ വിവരം പറഞ്ഞുകൊടുത്തു. അപ്പോള്‍ ഉമര്‍ (رضي الله عنه) പറയുകയാണ്‌: ‘അങ്ങാടിയിലെ ഇടപാട് (വ്യാപാരം) എന്നെ മുടക്കിക്കളഞ്ഞു. (അതുകൊണ്ട് എനിക്ക് ഇതൊന്നും നബി (صلّى الله عليه وسلّم) യില്‍ നിന്ന് കേട്ടുപഠിക്കുവാന്‍ കഴിഞ്ഞില്ല.)’.

2. ഇമാം അഹ്മദും (رحمة الله عليه) മറ്റും പല മാര്‍ഗ്ഗങ്ങില്‍കൂടി രിവായത്തു ചെയ്യുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്: ‘അനസ് (رضي الله عنه) മുതലായവര്‍ പറഞ്ഞു: നബി (صلّى الله عليه وسلّم) സഅ്ദുബ്നു ഉബാദഃയുടെ വീട്ടില്‍ ചെന്ന് അനുവാദം ചോദിച്ചുകൊണ്ട് സലാം ചൊല്ലി, സഅ്ദു (رضي الله عنه) സലാം മടക്കിയെങ്കിലും, തിരുമേനി (صلّى الله عليه وسلّم) കേള്‍ക്കുവാന്‍ മാത്രം ഉച്ചത്തിലായിരുന്നില്ല അത്. മൂന്നു പ്രാവശ്യം ചോദിച്ചശേഷം നബി (صلّى الله عليه وسلّم) മടങ്ങിപ്പോയി. അപ്പോള്‍, സഅ്ദു (رضي الله عنه) പിന്നാലെചെന്ന് ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! സത്യമായും, അവിടുത്തെ സലാമുകളെല്ലാം എന്റെ കാതില്‍ പെട്ടിട്ടുണ്ട്. ഞാനത് പതുക്കെ മടക്കിയിട്ടും ഉണ്ട്. അവിടുന്നു കേള്‍ക്കത്തക്കവണ്ണം ഞാന്‍ മടക്കാതിരുന്നത്, അവിടുത്തെ സലാമും, ‘ബര്‍ക്കത്തും’ അധികം ലഭിക്കുവാന്‍വേണ്ടി മാത്രമായിരുന്നു’. പിന്നീട് തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിക്കുകയും, ഭക്ഷണം കഴിക്കുകയും ഉണ്ടായി. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മടങ്ങിപ്പോകുമ്പോള്‍, തിരുമേനി (صلّى الله عليه وسلّم) ക്കു വാഹനത്തിനായി സഅ്ദു (رضي الله عنه) ഒരു കഴുതയെ തയ്യാറാക്കി. മകന്‍ ഖൈസ് (رضي الله عنه) നെയും ഒപ്പം അയച്ചു. ഖൈസ് (رضي الله عنه)നോട്‌ തന്റെ ഒന്നിച്ച വാഹനപ്പുറത്ത് കയറുവാന്‍ തിരുമേനി (صلّى الله عليه وسلّم) ആവശ്യപ്പെട്ടു. അദ്ദേഹം അതിനു മടിച്ചു. ‘ഒന്നുകില്‍ വാഹനമേറണം, അല്ലെങ്കില്‍ പിരിഞ്ഞുപോകണം!’ എന്ന് തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു. അതനുസരിച്ച് ഖൈസ് (رضي الله عنه) മടങ്ങിപ്പോന്നു. رواه احمد وابوداود والبانى من طرق

3. അബൂദാവൂദ് (رحمه الله) ഉദ്ധരിക്കുന്നു:- അബ്ദുല്ലാഹിബ്നുബിശ്ര്‍ (رضي الله عنه) പറയുന്നു: റസൂല്‍ (صلّى الله عليه وسلّم) ഏതെങ്കിലും വീട്ടുകാരുടെ വാതില്‍ക്കല്‍ ചെന്നാല്‍, വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നില്‍ക്കുകയില്ല. പക്ഷേ, അതിന്റെ വലഭാഗമോ, ഇടഭാഗമോ നിന്നുകൊണ്ട് ‘അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും’ എന്നിങ്ങിനെ പറയുമായിരുന്നു. കാരണം, അക്കാലത്ത് വാതിലിന്റെ മുമ്പില്‍ വിരി തൂക്കിയിടുന്ന പതിവുണ്ടായിരുന്നില്ല. ഈ ഹദീസില്‍നിന്ന്, സമ്മതം ചോദിക്കുവാന്‍ ചെന്നവന്‍ വാതിലിന്റെയോ ജനലിന്റെയോ പഴുതില്‍കൂടി അകത്തേക്ക് നോക്കുവാന്‍ പാടില്ലെന്നു പ്രത്യേകം മനസ്സിലാക്കാവുന്നതാകുന്നു.

4. അബൂദാവൂദ് (رحمه الله) മുതലായവര്‍ രിവായത്ത് ചെയ്യുന്നു: നബി (صلّى الله عليه وسلّم)യുടെ വാതില്‍ക്കല്‍ വന്ന് സമ്മതം ചോദിച്ചുകൊണ്ട് ഒരാള്‍ വാതിലിനു മുഖമായി നിന്നു. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തോട് പറഞ്ഞു: ‘താന്‍ ഇങ്ങിനെ മാറി നില്‍ക്കണം. അല്ലെങ്കില്‍ ഇങ്ങിനെ നില്‍ക്കണം (ഇടമോ വലമോ മാറി നില്‍ക്കണം). സമ്മതം ചോദിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതുതന്നെ, നോട്ടത്തിന്റെ കാരണത്താലകുന്നു.’

5. നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘ഒരു മനുഷ്യന്‍ സമ്മതം കൂടാതെ നിന്റെ മേല്‍ നിന്റെ വീട്ടിനകത്തേക്ക്) എത്തിനോക്കി; അപ്പോള്‍ നീ അവനെ ഒരു ചെറു കല്ലെടുത്ത് മിടിച്ചുകളഞ്ഞു; അതു നിമിത്തം അവന്റെ കണ്ണ്‍ പൊട്ടിപ്പോയി; ഇങ്ങിനെ വന്നാല്‍ നിനക്ക് യാതൊരു തെറ്റുമില്ല.’ (ബു; മു).

6. പ്രമുഖരായ പല മഹാന്മാരും ഉദ്ധരിച്ച ഒരു ഹദീസില്‍ ജാബിര്‍ (رضي الله عنه) പറയുന്നു: ‘എന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഒരു കടത്തിന്റെ വിഷയത്തില്‍ ഞാന്‍ നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. ഞാന്‍ വാതില്‍ക്കല്‍ മുട്ടി. തിരുമേനി (صلّى الله عليه وسلّم) ചോദിച്ചു: ‘ആരാണത്?’ ഞാന്‍ ഉത്തരം പറഞ്ഞു: ‘ഞാനാണ്’. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇങ്ങിനെ പറഞ്ഞു: انا انا (ഞാന്‍ ഞാന്‍ തന്നെ) ‘തിരുമേനി ഇത് പറഞ്ഞത് കുറച്ചു വെറുപ്പോടെയാണെന്നു തോന്നുന്നു. (رواه جماعة). ആളെ അറിയുവാന്‍വേണ്ടി ‘ആരാണ്’ എന്ന് ചോദിക്കുമ്പോള്‍ ‘ഞാനാണ്’ എന്ന് ഉത്തരം പറയുക പലരുടെയും പതിവാണ്. ചോദ്യകര്‍ത്താവിന് ഈ ഉത്തരംകൊണ്ട് വിശേഷിച്ചൊരു ഫലവും ലഭിക്കുവാനില്ലല്ലോ. ആകയാല്‍, ആളെ തിരിച്ചറിയുന്ന തരത്തില്‍, സ്വന്തം പേരോ, ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന തരത്തിലുള്ള മറ്റുവല്ല നാമങ്ങളോ പറയേണ്ടതാകുന്നു. എന്നത്രെ നബി (صلّى الله عليه وسلّم)യുടെ മറുപടി ചൂണ്ടിക്കാട്ടുന്നത്.

7. ബനൂആമിര്‍ കുടുംബത്തില്‍പെട്ട ഒരാള്‍ നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ വരികയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) വീട്ടിലായിരുന്നു. അയാള്‍ أأدخل (ഞാന്‍ അകത്ത് കടക്കട്ടെയോ?) എന്നാണ് ചോദിച്ചത്. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) തന്റെ ഭൃത്യനോട്‌ പറഞ്ഞു: ‘നീ അയാളുടെ അടുക്കല്‍ ചെന്ന് സമ്മതം ചോദിക്കുന്നത് അയാള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക. അതായത്: السلام عليكم أأدخل (അസ്സലാമു അലൈക്കും, ഞാന്‍ അകത്ത് പ്രവേശിക്കാമോ?) എന്ന് പറഞ്ഞുകൊടുക്കുക.’ അങ്ങനെ, ഭൃത്യന്‍ പറഞ്ഞു കൊടുക്കുകയും, അയാള്‍ അപ്രകാരം ചോദിക്കുകയും ചെയ്തു. അപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) അദ്ദേഹത്തിന് സമ്മതം കൊടുത്തു. (അബൂദാവൂദ്).

സമ്മതം ചോദിക്കുക എന്ന അര്‍ത്ഥത്തിന് അറബിയില്‍ استأذن എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. അതിനുപകരം ആയത്തില്‍ استأنس എന്ന മൂലത്തില്‍ നിന്നുള്ള تَسْتَأْنِسُوا എന്ന വാക്കാണ് ഉപയോഗിച്ചത്. സന്തോഷത്തോടും, ഇണക്കത്തോടുംകൂടിയുള്ള സ്വരത്തിലായിരിക്കണം അനുമതി അന്വേഷിക്കുന്നതെന്നാണ് ഈ പ്രയോഗം കാണിക്കുന്നത്. അതുകൊണ്ട് സമ്മതം ചോദിക്കുന്ന വാക്ക് നല്ല രൂപത്തിലും, സാവധാനത്തിലും ആയിരിക്കേണ്ടതുണ്ട്. സ്വന്തം വീട്ടില്‍പോലും, അസമയത്തോ, യാത്രകഴിഞ്ഞു വരുമ്പോഴോ ഒരു മുന്നറിയിപ്പും കൂടാതെ – പെട്ടന്ന് – ചെന്ന് വാതില്‍ മുട്ടുകയോ, അകത്തു കടക്കുകയോ ചെയ്യരുതെന്ന് ഹദീസുകളില്‍ വിരോധിച്ചു കാണാവുന്നതാണ്. പ്രവേശനത്തിന് സമ്മതം ചോദിക്കുന്ന കാര്യത്തില്‍ ഇസ്‌ലാം എത്രമാത്രം പ്രാധാന്യം കല്‍പിച്ചിട്ടുണ്ടെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാം. ദൈര്‍ഘ്യഭയംകൊണ്ട് കൂടുതല്‍ ഉദ്ധരിക്കുന്നില്ല. അടുത്ത ആയത്തുകളില്‍ നോട്ടത്തെക്കുറിച്ചു വിവരിക്കുന്നു:-

24:30
  • قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَـٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ ﴾٣٠﴿
  • (നബിയേ!) സത്യവിശ്വാസികളോട്: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അത് അവര്‍ക്ക് വളരെ വെടിപ്പായിട്ടുള്ളതാകുന്നു. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.
  • قُل പറയുക لِّلْمُؤْمِنِينَ സത്യവിശ്വാസികളോടു يَغُضُّوا അവര്‍ താഴ്ത്തുവാന്‍, അവര്‍ താഴ്ത്തട്ടെ مِنْ أَبْصَارِهِمْ അവരുടെ ദൃഷ്ടികളെ, ദൃഷ്ടിയില്‍ നിന്നു وَيَحْفَظُوا അവര്‍ സൂക്ഷിക്കുകയും, കാത്തുകൊള്ളുകയും فُرُوجَهُمْ അവരുടെ ഗുഹ്യസ്ഥാനങ്ങളെ ذَٰلِكَ അതു أَزْكَىٰ വളരെ വെടിപ്പായതാണ്, പരിശുദ്ധമായതാണ് لَهُمْ അവര്‍ക്കു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
24:31
  • وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴾٣١﴿
  • സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി - അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ - വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ. അവര്‍ തങ്ങളുടെ ഭംഗി (താഴെ പറയുന്നവര്‍ക്കല്ലാതെ) വെളിപ്പെടുത്തുകയും ചെയ്യരുത്; അവരുടെ ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്. നിങ്ങളെല്ലാവരും - ഹേ, സത്യവിശ്വാസികളേ - അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.
  • وَقُل لِّلْمُؤْمِنَاتِ സത്യവിശ്വാസികളായ സ്ത്രീകളോടും പറയുക يَغْضُضْنَ അവര്‍ താഴ്ത്തുവാന്‍, താഴ്ത്തട്ടെ مِنْ أَبْصَارِهِنَّ അവരുടെ ദൃഷ്ടികളെ وَيَحْفَظْنَ അവര്‍ സൂക്ഷിക്കുകയും فُرُوجَهُنَّ അവരുടെ ഗുഹ്യസ്ഥാനങ്ങളെ وَلَا يُبْدِينَ അവര്‍ വെളിപ്പെടുത്താതിരിക്കുവാനും, വെളിപ്പെടുത്തുകയും ചെയ്യരുതു زِينَتَهُنَّ അവരുടെ ഭംഗിയെ, അലങ്കാരത്തെ, സൗന്ദര്യത്തെ إِلَّا مَا ظَهَرَ പ്രത്യക്ഷമാകുന്നതല്ലാതെ, വെളിവാകുന്നതല്ലാതെ مِنْهَا അതില്‍നിന്നു وَلْيَضْرِبْنَ അവര്‍ ആക്കുകയും ചെയ്യട്ടെ بِخُمُرِهِنَّ അവരുടെ മക്കനകളെ, ശിരോവസ്ത്രങ്ങളെ عَلَىٰ جُيُوبِهِنَّ അവരുടെ മാര്‍വ്വിടങ്ങളില്‍ കൂടി وَلَا يُبْدِينَ അവര്‍ വെളിവാക്കരുത് زِينَتَهُنَّ അവരുടെ ഭംഗി إِلَّا لِبُعُولَتِهِنَّ അവരുടെ ഭര്‍ത്താക്കള്‍ക്കല്ലാതെ أَوْ آبَائِهِنَّ അല്ലെങ്കില്‍ പിതാക്കള്‍ക്കു أَوْ آبَاءِ بُعُولَتِهِنَّ അല്ലെങ്കില്‍ അവരുടെ ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കു أَوْ أَبْنَائِهِنَّ അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്കു أَوْ أَبْنَاءِ بُعُولَتِهِنَّ അല്ലെങ്കില്‍ ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കു أَوْ إِخْوَانِهِنَّ അല്ലെങ്കില്‍ സഹോദരന്‍മാര്‍ക്കു أَوْ بَنِي إِخْوَانِهِنَّ അല്ലെങ്കില്‍ സഹോദര പുത്രന്‍മാര്‍ക്കു أَوْ بَنِي أَخَوَاتِهِنَّ അല്ലെങ്കില്‍ സഹോദരികളുടെ പുത്രന്‍മാര്‍ക്കു أَوْ نِسَائِهِنَّ അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്കു أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കു أَيْمَانُهُنَّ അവരുടെ വലങ്കൈകള്‍ أَوِ التَّابِعِينَ അല്ലെങ്കില്‍ അനുചരന്‍മാര്‍ക്കു, പിന്‍പറ്റി നടക്കുന്നവര്‍ക്കു (ഭൃത്യന്‍മാര്‍ക്കു) غَيْرِ أُولِي الْإِرْبَةِ മോഹമുള്ളവരല്ലാത്ത, ആവശ്യമുള്ളവരല്ലാത്ത مِنَ الرِّجَالِ പുരുഷന്‍മാരില്‍നിന്നു أَوِ الطِّفْلِ അല്ലെങ്കില്‍ കുട്ടികള്‍ക്കു الَّذِينَ لَمْ يَظْهَرُوا മനസ്സിലായിട്ടില്ലാത്തവരായ, തെളിവായിട്ടില്ലാത്ത عَلَىٰ عَوْرَاتِ രഹസ്യങ്ങളെപ്പറ്റി, ഗുഹ്യസ്ഥാനങ്ങളെപ്പറ്റി النِّسَاءِ സ്ത്രീകളുടെ وَلَا يَضْرِبْنَ അവര്‍ അടിക്കയും ചെയ്യരുതു, കൊട്ടരുതു بِأَرْجُلِهِنَّ അവരുടെ കാലുകളെ لِيُعْلَمَ അറിയപ്പെടുവാന്‍വേണ്ടി مَا يُخْفِينَ അവര്‍ മറച്ചുവെക്കുന്നതു مِن زِينَتِهِنَّ അവരുടെ അലങ്കാരത്തില്‍നിന്നു وَتُوبُوا നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, ഖേദിച്ചുമടങ്ങുവിന്‍ إِلَى اللَّـهِ അല്ലാഹുവിങ്കലേക്ക്‌ جَمِيعًا എല്ലാവരും أَيُّهَ الْمُؤْمِنُونَ ഹേ സത്യവിശ്വാസികളേ لَعَلَّكُمْ تُفْلِحُونَ നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം, നിങ്ങള്‍ വിജയിക്കുവാന്‍വേണ്ടി

അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക; പ്രഥമനോട്ടത്തില്‍ തനിക്ക് കാണുവാന്‍ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാണ്, ദൃഷ്ടിതാഴ്ത്തുക (غض البصر) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം. അബ്ദുല്ലാഹില്‍ ബജലീ (رضي الله عنه) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ നോട്ടത്തെപ്പറ്റി ഞാന്‍ നബി (صلّى الله عليه وسلّم) യോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം). അലി (رضي الله عنه) യോട് നബി (صلّى الله عليه وسلّم) ഇപ്രകാരം പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്നു: ‘അലീ! നോക്കിയതിനെത്തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം: ആദ്യത്തേത് നിനക്ക് ആവാം. പിന്നത്തേതു നിനക്ക് പാടില്ല.’ (يَا عَلِيُّ لا تُتْبِعْ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ – ابوداود)

നോട്ടത്തെ നിയന്ത്രിക്കുവാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. നോട്ടത്തില്‍നിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തുകൊള്ളേണ്ടതുണ്ടെന്നും അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നബി (صلّى الله عليه وسلّم) അരുളിച്ചെയ്തതായി അബൂഹുറൈറ (رضي الله عنه) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കിത്തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു; (رواه مسلم والبخاري نحوه). വികാരവിചാരങ്ങളോടുകൂടി സംസാരിക്കുന്നതും, സംസാരം കേള്‍ക്കുന്നതുമെല്ലാംതന്നെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഹദീസില്‍ നിന്നു വ്യക്തമാണ്. ദൃഷ്ടിയെ നിയന്ത്രിക്കണമെന്ന് പുരുഷന്‍മാരോടും സ്ത്രീകളോടും വെവ്വേറെ കല്‍പിച്ചതും പ്രത്യേകം ശ്രദ്ധേയമാകുന്നു. ഏതൊരു കാരണത്തെ മുന്‍നിറുത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതെങ്കില്‍, അക്കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യാസമില്ലല്ലോ.

അബ്ദുല്ലാഹിബ്നു ഉമ്മിമക്ക്തൂം (رضي الله عنه) അന്ധനായ ഒരു സഹാബിയായിരുന്നു. അദ്ദേഹം കടന്നുവരുമ്പോള്‍, നബി (صلّى الله عليه وسلّم) തിരുമേനിയുടെ പത്നിമാരായ ഉമ്മുസല്‍മ (رضي الله عنها)യോടും, മൈമൂനാ (رضي الله عنها)യോടും മാറി നില്‍ക്കുവാന്‍ തിരുമേനി (صلّى الله عليه وسلّم) കല്‍പിക്കുകയുണ്ടായി. ‘അദ്ദേഹം അന്ധനല്ലേ, ഞങ്ങളെ കാണുകയില്ലല്ലോ!’ എന്ന് അവര്‍ പറഞ്ഞപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരമാണ് അവരോട് പറഞ്ഞത്: ‘എന്നാല്‍ നിങ്ങള്‍ രണ്ടുപേരും അന്ധകളാണോ? നിങ്ങള്‍ അദ്ദേഹത്തെ കാണുകയില്ലേ!’ (അബൂദാവൂദ്; തിര്‍മദീ). നോട്ടം മുതലായ കാര്യങ്ങള്‍ പുരുഷന്‍മാരുടെ ഭാഗത്തുനിന്നു മാത്രം വിരോധിക്കപ്പെട്ടതായും, സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പുരുഷന്‍മാരെ നോക്കുന്നതിനും മറ്റും വിരോധമില്ലെന്നും ഒരു ധാരണ മിക്കവരിലും കടന്നുകൂടിയതായി കാണാം. ഇത് തീരെ അബദ്ധമാണെന്നും, ലൈംഗിക നിയന്ത്രണാര്‍ത്ഥം നിയമിക്കപ്പെട്ട ഇത്തരം കാര്യങ്ങളില്‍ സ്ത്രീയും പുരുഷനും സമമാണെന്നും ഈ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവചനങ്ങളില്‍നിന്നും സ്പഷ്ടമാകുന്നു.

وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا (അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ വെളിവാക്കരുത്) എന്ന് പറഞ്ഞുവല്ലോ. زِينَة (സീനത്ത്) എന്ന പദത്തിനാണ് ‘ഭംഗി’ എന്ന് അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്. ഈ പദത്തിന് ‘സൗന്ദര്യം, അലങ്കാരം, ഭംഗി, അഴക്’ എന്നൊക്കെ അര്‍ത്ഥം പറയാം. ശാരീരികമായ ഭംഗി മാത്രമല്ല, ആഭരണം, സുറുമ, ചായം, മുതലായ ഉപകരണങ്ങള്‍ മൂലമോ വസ്ത്രാലങ്കാരങ്ങള്‍കൊണ്ടോ ഉണ്ടാകുന്ന ഭംഗിയും ഇതില്‍ ഉള്‍പ്പെടുമെന്നത്രെ ആയത്തിന്റെ നാനാവശങ്ങളും നോക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്. കുപ്പായത്തിന്റെ മാര്‍വ്വിടത്തില്‍കൂടി പ്രത്യക്ഷപ്പെടുന്ന ഭാഗവും, കഴുത്തു, തോള്‍, മുടി എന്നിവയും കാണപ്പെടാതിരിക്കുവാനായി മാര്‍വ്വിടത്തില്‍കൂടി തല മക്കന തൂക്കിയിടണം (وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ) എന്ന് പറയുമ്പോള്‍ ശരീരത്തിന്റെ ഭാഗങ്ങള്‍ ‘സീനത്തി’ല്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാകുന്നു. കാലില്‍ ധരിക്കുന്ന തള മുതലായ ആഭരണങ്ങളുടെ കിലുക്കം കേള്‍ക്കുവാന്‍ വേണ്ടി കാല്‍കൊട്ടരുത് (…وَلَا يَضْرِبْنَ بِأَرْجُلِهِنَّ) എന്ന് പറയുമ്പോള്‍, ആഭരണത്തിലും ‘സീനത്തു’ണ്ടെന്ന് വന്നു. നമസ്കാരവേളയില്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനും മറ്റും ഉപദേശിച്ചുകൊണ്ട് ‘എല്ലാ നമസ്കാരവേളയിലും നിങ്ങള്‍ നിങ്ങളുടെ ‘സീനത്തു’ എടുത്തുകൊള്ളണം’ (خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ) എന്നാണ് ഒരിടത്ത് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്നെല്ലാം ഈ സംഗതി ശരിക്കും മനസ്സിലാക്കാമല്ലോ.

‘ഭംഗിയില്‍ നിന്നു പ്രത്യക്ഷമാകുന്ന ഭാഗം’ (مَا ظَهَرَ مِنْهَا) വെളിവാക്കുന്നതിനു വിരോധമില്ലെന്നു ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഏതാണ് ഈ ഭാഗം? പലരും പല വിധത്തില്‍ ഇത് വ്യാഖ്യാനിക്കാറുണ്ടെങ്കിലും – ആയത്തില്‍നിന്നു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, പ്രസ്തുത വ്യാഖ്യാനങ്ങളുടെ ആകെ സാരവും മുമ്പില്‍വെച്ചു നോക്കുമ്പോള്‍ – സാധാരണ നിലക്ക് മറക്കുവാന്‍ പ്രയാസപ്പെട്ട ഭാഗങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്നു കാണാം. നടക്കുമ്പോഴും, ജോലികള്‍ എടുക്കുമ്പോഴുമെല്ലാം മുന്‍കൈകളും, മുഖവും മറക്കുന്നത് വിഷമമാണെന്ന് പറയേണ്ടതില്ല. ഇത് കൊണ്ടാണ് മിക്ക പണ്ഡിതന്‍മാരും ഇവിടെ കൈപടങ്ങളും മുഖവും ഒഴികെ’ എന്ന് വ്യഖ്യാനം നല്‍കുന്നത്. സ്ത്രീക്ക് പ്രായപൂര്‍ത്തി വന്നാല്‍ പിന്നെ അവളുടെ മുന്‍കൈകളും മുഖവുമല്ലാതെ വെളിപ്പെടുത്തുന്നത് നന്നല്ലെന്നു കാണിക്കുന്ന ഒരു നബിവചനം അബൂദാവൂദ് (رحمه الله) നിവേദനം ചെയ്തിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാകുന്നു: സഹാബികളും താബിഇകളുമായ പല മഹാന്‍മാരില്‍നിന്നും മേപ്പടി വ്യാഖ്യാനം നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഏതായാലും, മറക്കുവാന്‍ വിഷമമില്ലാത്ത തള, വള, അരഞ്ഞാണ്‍, കണ്ഠാഭരണങ്ങള്‍ മുതലായവ അന്യപുരുഷന്‍മാര്‍ക്കിടയില്‍ വെളിപ്പെടുത്തുന്നതും സൗന്ദര്യത്തെ ദ്വിഗുണീകരിച്ചു കാണിക്കുകയോ, ശരീരാകൃതിയെ ചിത്രീകരിച്ച് കാണിക്കുകയോ ചെയ്യുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നതും പാടില്ലാത്തതാകുന്നു. ശരീരം കണ്ടാല്‍ ഒരുപക്ഷേ അറപ്പ് തോന്നിപ്പോയേക്കുന്ന സ്ത്രീകള്‍, വസ്ത്രാഭരണങ്ങള്‍ മൂലം കാമ്യമായ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് – 60-ാം വചനത്തില്‍ വരുന്നതുപോലെ – കിഴവികളായ സ്ത്രീകള്‍പോലും അവരുടെ ഭംഗികളെ വെളിപ്പെടുത്താതെ മറക്കുകയാണ് നല്ലതെന്ന് അല്ലാഹു പ്രത്യേകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. മേല്‍പറഞ്ഞ എല്ലാത്തരം ഭംഗികളെയും മറക്കുവാന്‍ വേണ്ടിയാണ്, സ്ത്രീകള്‍ അന്യര്‍ക്കിടയില്‍ പ്രവേശിക്കുമ്പോള്‍ ‘ജില്‍ ബാബ്’ (ശരീരം പൊതുവില്‍ മറക്കുന്ന വലിയ വസ്ത്രം) ധരിക്കണമെന്നും കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനെപ്പറ്റി സൂ: അഹ്സാബ് 59-ല്‍ കൂടുതല്‍ വിവരം കാണാം. إن شاء الله

ഏതെങ്കിലും ന്യായത്തെയോ വ്യാഖ്യാനത്തെയോ അടിസ്ഥാനമാക്കി പര്‍ദ്ദാ നിയമത്തില്‍നിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നതിനു പകരം ഖുര്‍ആന്റെയും ഹദീസിന്റെയും വ്യക്തമായ താല്‍പര്യങ്ങളെ കഴിവതും നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. ഖുര്‍ആന്‍ വചനം അവതരിച്ച വര്‍ത്തമാനം അറിയേണ്ടുന്ന താമസം മാത്രം – അപ്പോഴേക്കും മുഹാജിറുകളായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ എടുത്ത് കീറലുണ്ടാക്കി മുഖമക്കനയായി ഉപയോഗിച്ചിരുന്നുവെന്ന് ആയിശാ (رضي الله عنها) അവരെപ്പറ്റി പ്രശംസിച്ചു പറയുകയുണ്ടായിട്ടുണ്ട്. (رواه البخاري وغيره). നേരെമറിച്ച് ഇന്ന് നമ്മുടെ നിലയോ? മുഖമക്ക്ന ധരിക്കുന്നതുതന്നെ പലര്‍ക്കും ഒരു പോരായ്മയായിത്തീര്‍ന്നിരിക്കുകയാണ്. വേറൊരു വശത്ത് അവരെക്കൊണ്ട് അത് വര്‍ജ്ജിപ്പിക്കുവാനുമുള്ള ന്യായവാദങ്ങളും സംരംഭങ്ങളും നടമാടിക്കൊണ്ടിരിക്കയും ചെയ്യുന്നു.!

സ്ത്രീകളുടെ ഭംഗി കാണിക്കപ്പെടുന്നതിനു വിരോധമില്ലാത്തവരുടെ കൂട്ടത്തില്‍ ഒന്നാമത്തേത് ഭര്‍ത്താക്കള്‍ തന്നെ. വാസ്തവത്തില്‍ സ്ത്രീകളുടെ എല്ലാത്തരം ഭംഗിയും ഭര്‍ത്താക്കള്‍ക്കുകാണുവാന്‍ വേണ്ടിയുള്ളതാണ്. എന്നിരിക്കെ, ഭാര്യഭാര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രത്യേക നിബന്ധനകളൊന്നും പറയേണ്ടതായിട്ടില്ല. ഇമാം അഹ്മദ് (رحمه الله) മുതലായ പല മഹാന്‍മാരും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. احْفَظْ عَوْرَتَكَ إِلا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ (നിന്റെ ഭാര്യയോ നിന്റെ അടിമസ്ത്രീയോ അല്ലാത്തവരില്‍നിന്ന് നിന്റെ ഔറത്തു – ഗോപ്യസ്ഥാനം – സൂക്ഷിച്ചു കൊള്ളുക). പിതാക്കള്‍ തുടങ്ങി സഹോദരി പുത്രന്‍മാര്‍വരേക്കും ആയത്തില്‍ പ്രസ്താവിക്കപ്പെട്ടവരെല്ലാം محارم (വിവാഹബന്ധം പാടില്ലാത്ത ബന്ധുകുടുംബങ്ങള്‍) എന്ന പേരില്‍ അറിയപ്പെടുന്നവരാകുന്നു. ഇവരാകട്ടെ, അല്‍പം ചില നിബന്ധനകള്‍ക്ക് വിധേയരാകുന്നു. മുട്ടുകാല്‍ മുതല്‍ പൊക്കിള്‍ വരെയുള്ള ഭാഗങ്ങള്‍ ഇവരില്‍നിന്നും മറക്കേണ്ടതുണ്ട്. ഇതില്‍ അഭിപ്രായവ്യത്യാസമില്ലാത്തതാകുന്നു. സ്വഭാവദൂഷ്യം കൊണ്ടോ മറ്റോ ഇവരില്‍ ഏതെങ്കിലും ആളുകളെക്കുറിച്ചു വല്ല ആശങ്കക്കും അവകാശമുണ്ടെങ്കിലല്ലാതെ, ഇവരില്‍നിന്ന് സ്ത്രീകള്‍ അകന്നുനില്‍ക്കുകയോ, സൗന്ദര്യാലങ്കാരങ്ങള്‍ മറച്ചുവെക്കുകയോ ചെയ്യേണ്ടതില്ല. പിതൃവ്യനും (എളാപ്പയും മൂത്താപ്പയും), അമ്മാമനും ആയത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. എങ്കിലും, അവര്‍ പര്‍ദ്ദയില്‍നിന്നു ഒഴിവാക്കപ്പെട്ടവരാണെന്ന് ഹദീസുകളാല്‍ അറിയപ്പെട്ടതാകുന്നു. മാതാപിതാക്കളുടെ സ്ഥാനം കല്‍പിക്കപ്പെടുന്നവരാണല്ലോ അവര്‍. സഹോദരസഹോദരിമാരുടെ മക്കളെ പര്‍ദ്ദയില്‍നിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് ഈ രണ്ട് കൂട്ടരെപ്പറ്റി എടുത്തു പറയാതെതന്നെ കാര്യം മനസ്സിലാക്കാവുന്നതാണ്.

ഒഴിവാക്കപ്പെട്ടവരില്‍ ‘തങ്ങളുടെ സ്ത്രീകള്‍’ (نِسَائِهِنَّ) എന്ന് പറഞ്ഞത് മുസ്ലിം സ്ത്രീകളെ ഉദ്ദേശിച്ചാണെന്നാണ് (*) മുന്‍ഗാമികളായ പണ്ഡിതന്‍മാരില്‍ ഭൂരിഭാഗവും പ്രസ്താവിച്ചിട്ടുള്ളത്. മറ്റു പല പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌ എല്ലാ സ്ത്രീകളും – മുസ്‌ലിം സ്ത്രീകളും അല്ലാത്തവരും – അതില്‍ ഉള്‍പ്പെടുമെന്നാണ്. الله أعلم .കൂടുതല്‍ സൂക്ഷ്മത ഒന്നാമത്തെ അഭിപ്രായം പാലിക്കുന്നതിലാണെന്ന് പറയേണ്ടതില്ല. ഇതനുസരിച്ച് വിമതസ്ഥരായ സ്ത്രീകളില്‍നിന്ന് മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ ഭംഗിയെ മറച്ചുവെക്കേണ്ടതാകുന്നു. സ്ത്രീകളുമായി അടുത്ത് പെരുമാറി അവരുടെ സ്ഥിതിഗതികളെയും സൗന്ദര്യത്തെയും കുറിച്ചു അന്യപുരുഷന്‍മാരെ അറിയിക്കുവാനും മറ്റും ഇടവന്നേക്കുമെന്നതാണ്, വിമതസ്ഥരായ സ്ത്രീകളെ സംബന്ധിച്ച് പര്‍ദ്ദ ബാധകമാണെന്ന് പറയുന്നതിന്റെ രഹസ്യം. ഈ ന്യായം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചും പറയാമെങ്കിലും, സത്യവിശ്വാസിനികളായ സ്ത്രീകള്‍ക്കു ഇത്തരം കൃത്യങ്ങള്‍ വിരോധിക്കപ്പെട്ടതാണെന്ന ബോധം ഉണ്ടായിരിക്കുമല്ലോ. പ്രസ്തുത ബോധമില്ലാത്തവരാണെന്ന് കാണപ്പെടുന്ന മുസ്‌ലിം സ്ത്രീകളെയും സൂക്ഷിക്കേണ്ടതുണ്ടുതാനും.


(*). ‘തങ്ങളുടെ’ എന്ന സര്‍വ്വനാമം പ്രതിനിധീകരിക്കുന്നത് ‘സത്യവിശ്വാസിനികളായ സ്ത്രീകളെ’ ആണെന്നത് പ്രസ്താവ്യമാണ്. (يغنى ان مرجع الضمير في نسائهن الى المؤمنات ___)


നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:-
لا تُبَاشِرُ الْمَرْأَةُ الْمَرْأَةَ فَتَنْعَتَهَا لِزَوْجِهَا كَأَنَّهُ يَنْظُرُ إِلَيْهَا – متفق عليه

(സാരം: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി അടുത്തിടപെട്ട് അവള്‍ തന്റെ ഭര്‍ത്താവിന് അവളെപ്പറ്റി- അവന്‍ അവളെ നോക്കി മനസ്സിലാക്കുന്നതുപോലെ – വിവരിച്ചുകൊടുക്കരുത്. (ബു; മു). ഉമര്‍ (رضي الله عنه) അബൂഉബൈദഃ (رضي الله عنه)ക്ക് എഴുതിയ ഒരെഴുത്തില്‍ ഇപ്രകാരം ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെടുന്നു: ‘നിങ്ങളുടെ ആ ഭാഗത്ത് ശിര്‍ക്കിന്റെ ആള്‍ക്കാരില്‍പ്പെട്ട സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളൊന്നിച്ചു കുളിപ്പുരകളില്‍ പ്രവേശിക്കുന്നതായി എനിക്ക് വിവരം കിട്ടിയിരിക്കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീ അവളുടെ ഔറത്ത് (മറക്കേണ്ടുന്ന സ്ഥാനം) അവളുടെ മതക്കാര്‍ക്കല്ലാതെ കാണുവാന്‍ അനുവദിച്ചുകൂടാത്തതാണ്.’ (حكاه ابن كثير عن سعيد بن منصور في سننه). താബീഈങ്ങളില്‍പ്പെട്ട മുജാഹിദ് (رحمه الله) മുതലായവരില്‍നിന്നും, അമുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യം കാണിച്ചുകൂടാത്തതാണെന്ന് കാണിക്കുന്ന രിവായത്തുകള്‍ കാണാം.

مَا مَلَكَتْ أَيْمَانُهُنَّ (വലങ്കൈ ഉടമപ്പെടുത്തിയവര്‍) എന്ന് പറഞ്ഞത് അടിമകളെപ്പറ്റിയാകുന്നു. ഈ പ്രയോഗത്തെക്കുറിച്ചു സൂ: മുഅ്മിനൂന്‍ 6-ന്റെ വിവരണത്തിലും, അതിനുശേഷമുള്ള 2-ാം വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചത് ഇവിടെ ഓര്‍ക്കുക. വാര്‍ദ്ധക്യം നിമിത്തമോ, ശാരീരികമോ, മാനസികമോ ആയ കാരണങ്ങള്‍ കൊണ്ടോ വികാരവിചാരങ്ങളില്ലാത്തവരും, എന്തെങ്കിലും ഭക്ഷണസാധനമോ മറ്റോ കിട്ടിയതുകൊണ്ട് തൃപ്തിയടയുന്ന ഭൃത്യന്‍മാര്‍ മുതലായവരുമാണ് التَّابِعِينَ غَيْرِ أُولِي الْإِرْبَةِ (ലൈംഗിക മോഹമില്ലാത്ത അനുചരന്‍മാര്‍) എന്ന് പറഞ്ഞതിന്റെ താല്‍പര്യം. ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ബോധവും താല്‍പര്യവും എത്തിക്കഴിഞ്ഞിട്ടില്ലാത്ത കുട്ടികളാണ് അവസാനമായി ഒഴിവാക്കപ്പെട്ടിട്ടുള്ളവര്‍. ഇവരെല്ലാം ഒഴിവാക്കപ്പെട്ടവരില്‍ അന്തര്‍ഭവിച്ച തത്വം സ്പഷ്ടമാണല്ലോ.

അവിചാരിതമായോ സൂക്ഷ്മക്കുറവുകൊണ്ടോ ഇരുഭാഗത്തുനിന്നും ഉണ്ടായേക്കുന്ന, ക്രമക്കേടുകളോ പൊതുവായും, കല്‍പിച്ചുകൂട്ടി ചെയ്യുന്ന തെറ്റുകളെ പ്രത്യേകിച്ചും സൂക്ഷിക്കണമെന്നു ആദ്യത്തെ ആയത്തിന്റെ അവസാനത്തില്‍ ഓര്‍മ്മപ്പെടുത്തി. രണ്ടാമത്തെ ആയത്തിന്റെ അന്ത്യത്തില്‍, അവയില്‍നിന്നെല്ലാം ഖേദിച്ചു മടങ്ങുവാനും, പാപമോചനം തേടുവാനും – ‘സത്യവിശ്വാസികളേ’ എന്ന് സംബോധനചെയ്തുകൊണ്ട് – ഉപദേശിക്കുന്നു. ഇങ്ങിനെ ചെയ്‌താല്‍ വിജയം കൈവരുമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര മഹത്തായത്‌! ചാരിത്രശുദ്ധിക്ക് ഭംഗം വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചശേഷം, ചാരിത്ര്യസംരക്ഷണത്തിനും, സമുദായത്തിന്റെ നിലനില്‍പിനും ഏകമാര്‍ഗ്ഗമായ വിവാഹത്തിലേക്ക് അടുത്ത വചനം സത്യവിശ്വാസികളെ ക്ഷണിക്കുന്നു;-

24:32
  • وَأَنكِحُوا۟ ٱلْأَيَـٰمَىٰ مِنكُمْ وَٱلصَّـٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٣٢﴿
  • നിങ്ങളില്‍നിന്നുള്ള അവിവാഹിതര്‍ക്കും, നിങ്ങളുടെ അടിമകളില്‍നിന്നും അടിമ സ്ത്രീകളില്‍നിന്നുമുള്ള നല്ല ആളുകള്‍ക്കും നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുവിന്‍. അവര്‍ ദരിദ്രന്‍മാരായിരിക്കുന്ന പക്ഷം, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതാകുന്നു. അല്ലാഹു, വിശാലനും സര്‍വ്വജ്ഞനുമാകുന്നു.
  • وَأَنكِحُوا നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുവിന്‍, വിവാഹം ചെയ്യിക്കുവിന്‍ الْأَيَامَىٰ അവിവാഹിതര്‍ക്കു مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّالِحِينَ നല്ല ആളുകള്‍ക്കും مِنْ عِبَادِكُمْ നിങ്ങളുടെ അടിമകളില്‍ നിന്നുള്ള وَإِمَائِكُمْ നിങ്ങളുടെ അടിമസ്ത്രീകളില്‍നിന്നും إِن يَكُونُوا അവര്‍ ആയിരുന്നാല്‍ فُقَرَاءَ ദരിദ്രന്‍മാര്‍ يُغْنِهِمُ اللَّـهُ അല്ലാഹു അവര്‍ക്കു ധന്യത (ഐശ്വര്യം) നല്‍കും مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍ وَاللَّـهُ وَاسِعٌ അല്ലാഹു വിശാലനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാകുന്നു.

‘അവിവാഹിതര്‍’ (الْأَيَامَىٰ) എന്ന് പറഞ്ഞതില്‍, വിവാഹം നിലവിലില്ലാത്ത എല്ലാ സ്ത്രീപുരുഷന്‍മാരും – മുമ്പ് വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ശരി – ഉള്‍പ്പെടുന്നു. അടിമകളെപ്പറ്റി തുടര്‍ന്നു പറഞ്ഞിട്ടുള്ളതു കൊണ്ട്, സ്വതന്ത്രരായ അവിവാഹിതരാണ് ഈ വാക്കുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. അടിമകളായ സ്ത്രീപുരുഷന്മാരെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, അവരിലുള്ള ‘നല്ല ആളുകള്‍ക്ക്’ (وَالصَّالِحِينَ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ട് നല്ലവരല്ലാത്ത അടിമകള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കണമെന്നില്ലെന്നുവരുന്നു. ഇവിടെ ‘നല്ല ആളുകള്‍’ എന്ന വിശേഷണത്തിന്റെ താല്‍പര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായം കാണാം. വിവാഹം കഴിച്ചുകൊടുപ്പാന്‍ ആവശ്യമായ ഗുണങ്ങളുള്ളവര്‍, അഥവാ അതിന് അര്‍ഹരായവര്‍ എന്നും, മതപരമായും സ്വഭാവപരമായും വേണ്ടുന്ന നന്‍മയുള്ളവര്‍ എന്നും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ ഈ രണ്ടു തരത്തിലുള്ള നന്‍മകളും പരിഗണിക്കപ്പെടേണ്ടതും, രണ്ടും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നവയുമാണ്.

عَبْد (അബ്ദ) ന്റെ ബഹുവചനമാണ് عِباد (ഇബാദ്) അടിമയായ പുരുഷന്‍മാര്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. أمَة (അമത്ത്) ന്റെ ബഹുവചനമാണ് إماء (ഇമാഉ്). അടിമയായ സ്ത്രീകള്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. ചില സന്ദര്‍ഭങ്ങളില്‍ ‘ദാസന്‍, ദാസി, മനുഷ്യന്‍, സ്ത്രീ’ എന്നീ അര്‍ത്ഥത്തില്‍ അവ ഉപയോഗിക്കപ്പെട്ടേക്കുമെങ്കിലും സാധാരണ നിലക്ക് ഉപയോഗിക്കപ്പെടാറുള്ള അര്‍ത്ഥം ആദ്യം പറഞ്ഞതാകുന്നു. ഖുര്‍ആനിലും ഹദീസിലും ഈ അര്‍ത്ഥത്തില്‍തന്നെയാണ് ഈ പദങ്ങള്‍ ഉപയോഗിക്കപ്പെടാറുള്ളതും. പക്ഷേ ചിലപ്പോള്‍ അല്ലാഹുവിന്റെ അടിമ എന്ന ഉദ്ദേശത്തിലും, ചിലപ്പോള്‍ അല്ലാഹു അല്ലാത്തവരുടെ അടിമ എന്ന ഉദ്ദേശ്യത്തിലുമായിരിക്കും. സന്ദര്‍ഭത്തില്‍നിന്ന് ഇത് മനസ്സിലാക്കുവാനും കഴിയും. വിവാഹകാര്യങ്ങളെയും പര്‍ദ്ദാ മുതലായ വിഷയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് രണ്ട് പദങ്ങളും ഉപയോഗിക്കപ്പെടുന്നത്. ഇസ്‌ലാമില്‍ അടിമത്തം എന്നൊന്നില്ലതന്നെ എന്ന് വാദിക്കുന്ന ചിലര്‍, ഈ പദങ്ങള്‍ക്ക് അവരുടെ സൗകര്യത്തിന്നു വേണ്ടി ‘ഭൃത്യന്‍, ഭൃത്യ, ദാസന്‍, ദാസി’ എന്നൊക്കെ ഇവിടങ്ങളില്‍ അര്‍ത്ഥം കൊടുത്ത് വ്യാഖ്യാനിക്കുന്നതില്‍ ആശ്ചര്യപ്പെടുവാനില്ലല്ലോ. (കൂടുതല്‍ വിവരങ്ങള്‍ക്ക് സൂ: മുഅ്മിനൂന് ശേഷമുള്ള 2-10 വ്യാഖ്യാനക്കുറിപ്പു നോക്കുക.)

അവിവാഹിതര്‍ വിവാഹം കഴിക്കണമെന്ന് പറയാതെ, നിങ്ങള്‍ അവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കണമെന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഇത് പ്രത്യേകം ഗൗനിക്കപ്പെടേണ്ടതാകുന്നു. മുസ്‌ലിംകളായ രക്ഷിതാക്കള്‍, കുടുംബത്തലവന്‍മാര്‍, നാട്ടുമൂപ്പന്മാര്‍, ഭരണകര്‍ത്താക്കള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ ബാധ്യതയും കടപ്പാടും ഉണ്ടെന്നു ഇതു് കാണിക്കുന്നു. നടാടത്തെ വിവാഹത്തില്‍ ഈ ബാധ്യത വിശേഷിച്ചും ശക്തിപ്പെട്ടതാകുന്നു. അതുപോലെത്തന്നെ, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കാര്യവും കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. അടിമകളെക്കുറിച്ചു പറഞ്ഞപ്പോള്‍ ‘അവരിലുള്ള നല്ല ആളുകള്‍ക്ക്’ എന്നു പ്രത്യേകിപ്പിച്ച് പറഞ്ഞതുപോലെ, സ്വതന്ത്രന്മാരെപ്പറ്റി ഒന്നുംതന്നെ വിശേഷിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവിവാഹിതരായ എല്ലാ സ്വതന്ത്രന്‍മാരുടെ വിവാഹകാര്യവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നു വരുന്നു. മതനിഷ്ഠയും, സ്വഭാവഗുണവുമുള്ളവരെ വിവാഹത്തിന് തിരഞ്ഞെടുക്കുവാന്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളത് വാസ്തവംതന്നെ. പക്ഷേ, അല്ലാത്തവരെയും തീരെ പുറംതള്ളിക്കളയരുതെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടുന്നത്.

അവര്‍ ദരിദ്രന്‍മാരാകുന്നപക്ഷം, അല്ലാഹു തന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ധന്യത നല്‍കും (إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ) എന്നു് തുടങ്ങിയ വാക്യം വളരെ അര്‍ത്ഥഗര്‍ഭമായതും, സത്യവിശ്വാസികള്‍ക്ക് പ്രോത്സാഹനവും മനസ്സമാധാനവും നല്‍കുന്നതുമാകുന്നു. വിവാഹം ചെയ്‌വാനും, ചെയ്യിക്കുവാനും, ചെയ്തുകൊടുപ്പാനും – എല്ലാംതന്നെ – ദാരിദ്ര്യം ഒരു തടസ്സമായി സാധാരണ കരുതപ്പെടുന്നു. അത്രയുമല്ല, വിവാഹം കഴിച്ചതു മുതല്‍ ഭാര്യാഭര്‍ത്താക്കളുടെ അഹോവൃത്തിക്കുള്ള ഒരു മാര്‍ഗ്ഗം – സമ്പത്തോ തൊഴിലോ – മുന്‍കൂട്ടി കണ്ടുവെച്ചിട്ടുവേണം വിവാഹം നടത്തുവാന്‍ എന്നും, അല്ലാത്തപക്ഷം അത് ആപല്‍ക്കരവും അനഭിലഷണീയവുമാണ് എന്നുമൊക്കെ പലരും കരുതുകയും, ഘോഷിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെയുള്ളവര്‍ക്ക് – അവര്‍ സത്യവിശ്വാസികളാണെങ്കില്‍ – ഈ വാക്യം തക്ക മറുപടി നല്‍കുന്നു. ദാരിദ്ര്യത്തെ ഇത്ര വലിയ ഭയങ്കരമായി കരുതുവാന്‍ കാരണം, ഒന്നുകില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലും വാഗ്ദാനത്തിലും വേണ്ടത്ര വിശ്വാസമില്ലായ്മയോ, അല്ലെങ്കില്‍ മനുഷ്യന്റെ ജീവിതോദ്ദേശ്യം സമ്പത്തും സൗഖ്യജീവിതവുമാണെന്ന ധാരണയോ ആയിരിക്കാം. മാമൂലുകള്‍ക്കും നാട്ടാചാരങ്ങള്‍ക്കും ഈ ധാരണയില്‍ പ്രത്യേകം പങ്കുണ്ടായിരിക്കും. വാസ്തവത്തില്‍, വിവാഹം കഴിക്കാതിരുന്നാല്‍ അതുകൊണ്ടുണ്ടാകുന്ന വിവിധതരം നാശങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, വിവാഹം കഴിച്ചിട്ട് ദാരിദ്ര്യംമൂലം ഉളവായേക്കുന്ന വിഷമങ്ങള്‍ കേവലം നിസ്സാരങ്ങളാണെന്നു കാണാം. സാമ്പത്തികനില നന്നായിക്കഴിഞ്ഞാല്‍ ജീവിതോദ്ദേശ്യം സഫലമായെന്നു കരുതുന്നവരുടെ ദൃഷ്ടിയില്‍, ധാര്‍മ്മികമൂല്യങ്ങള്‍ എത്രതന്നെ തകരാറിലായാലും വിരോധമുണ്ടാകുകയില്ലല്ലോ. എന്നാല്‍, ഇസ്‌ലാമിക ദൃഷ്ട്യാ കാര്യം മറിച്ചാണുള്ളത്. ലൈംഗികമായ അരാജകത്വത്തെക്കാള്‍, പട്ടിണിയുടെ കാഠിന്യത്തെ മുസ്‌ലിംകള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല.

കുടുംബം പുലര്‍ത്തുവാനുള്ള വസ്തുവകകകള്‍ ഇരിക്കട്ടെ, ഒരു ഇരുമ്പിന്റെ മോതിരം പോലും മഹ്ര്‍ (വിവാഹമൂല്യം) കൊടുപ്പാന്‍ സാധിക്കായ്ക നിമിത്തം സ്വന്തം നഗ്നത മറക്കുവാന്‍ ഉപയോഗിച്ച ഉടുതുണിയുടെ പകുതിഭാഗം മഹ്റിനായി മുറിച്ചു കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഒരു ദരിദ്രന് – ഇങ്ങിനെയുള്ള ദരിദ്രന്‍മാര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ടോ എന്ന് സംശയമാണ് – അയാള്‍ക്ക് മനപ്പാഠമുണ്ടായിരുന്ന ചില ഖുര്‍ആന്‍ വാക്യങ്ങള്‍ പഠിപ്പിച്ചുകൊടുത്താല്‍ മതിയെന്ന നിശ്ചയത്തിന്‍ മേലാണ്, നബി (صلّى الله عليه وسلّم) ഒരു സ്ത്രീയെ വിവാഹം കഴിപ്പിച്ചുകൊടുത്തത്. ഈ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിട്ടുള്ള ഒരു പ്രസിദ്ധ സംഭവമത്രെ. ഇത്രയും ദരിദ്രനായ താന്‍ എങ്ങിനെ ഇവളുടെ ദിനവൃത്തി കഴിച്ചുകൂട്ടുമെന്ന്‍ നബി (صلّى الله عليه وسلّم) തിരുമേനി അദ്ദേഹത്തോടു അന്വേഷിക്കുകയോ, ആ ദരിദ്രരായ ദമ്പതിമാര്‍ പട്ടിണിമൂലം നശിച്ചുപോകയോ ചെയ്തതായി അറിയപ്പെടുന്നില്ല. എന്നാല്‍, വിവാഹത്തിന്റെ ഉദ്ദേശ്യം ചാരിത്ര സംരക്ഷണമായിരിക്കണം. ഓരോരുത്തനും തന്റെ കഴിവനുസരിച്ച് ഏതെങ്കിലും ഉപജീവനമാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം. കഴിവിനപ്പുറമുള്ളതില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യണം. ഇങ്ങിനെയുള്ളവര്‍ക്ക് വിവാഹം ചെയ്‌വാന്‍ ദാരിദ്ര്യം തടസ്സമായിരിക്കയില്ല. നബി (صلّى الله عليه وسلّم) പറയുന്നത് നോക്കുക:-

ثَلاثَةٌ حَقٌّ عَلَى اللَّهِ عَوْنُهُمُ : وَالنَّاكِحُ يُرِيدُ الْعَفَافَ، وَالْمُكَاتَبُ يُرِيدُ الأَدَاءَ،الْمُجَاهِدُ فِي سَبِيلِ اللَّهِ – أحمد والترمذي زالنسائي وابن ماجة

(സാരം: മൂന്നു കൂട്ടരേ സഹായിക്കുന്നത് അല്ലാഹുവിന്റെമേല്‍ ബാധ്യതയുള്ളതാണ്. ചാരിത്ര ശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും, (മോചനമൂല്യം) കൊടുത്തുതീര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു സ്വാതന്ത്ര്യക്കച്ചീട്ടെഴുത്തുന്ന അടിമയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പടയെടുക്കുന്നവനും). അബൂബക്കര്‍ (رضي الله عنه) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബീഹാതീം (رضي الله عنه) ഉദ്ധരിക്കുന്നു: ‘അല്ലാഹു നിങ്ങളോട് വിവാഹത്തെക്കുറിച്ചു കല്‍പിച്ചതില്‍ നിങ്ങള്‍ അവനെ അനുസരിക്കുവിന്‍. എന്നാല്‍, ധന്യതയെ (ഐശ്വര്യത്തെ)ക്കുറിച്ച് അവന്‍ നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നതാണ്.’ (أَطِيعُوا اللَّهَ فِيمَا أَمَرَكُمْ بِهِ مِنَ النِّكَاحِ ؛ يُنْجِزْ لَكُمْ مَا وَعَدَكُمْ مِنَ الْغِنَى – ابن أبي حاتم)

ഇത്രയും പറഞ്ഞതുകൊണ്ട്, ദരിദ്രനായ ഒരാള്‍ വിവാഹം കഴിച്ചാലുടനെ അയാള്‍ ധനികനായിത്തീരുമെന്ന് ധരിക്കേണ്ടതില്ല. ഏതെങ്കിലും വിധേന അത്യാവശ്യം കഴിച്ചുകൂട്ടുവാനുള്ള ഒരു മാര്‍ഗ്ഗം അല്ലാഹു അവന് തുറന്നു കൊടുക്കും, വിവാഹം കഴിച്ചതുകൊണ്ട്‌ അവന്‍ എന്നേക്കും ദരിദ്രനായി കഷ്ടപ്പെടേണ്ടിവരുമെന്ന ആശങ്ക ഒരിക്കലും ഉണ്ടാവരുത് എന്ന് സമാധാനിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. വിവാഹം കഴിച്ചതിനുശേഷം ദാരിദ്ര്യം നീങ്ങി സുഖജീവിതം അനുഭവിക്കുന്നവരെയും, വിവാഹം കഴിക്കാതിരുന്നിട്ടും ദാരിദ്ര്യം വേറിട്ടുപോകാത്തവരെയും, സമ്പല്‍സമൃദ്ധിയില്‍ ആറാടികൊണ്ടിരിക്കെ നടത്തപ്പെട്ട വിവാഹത്തിനുശേഷം പട്ടിണിപ്പരിശകളായിത്തീര്‍ന്ന ഭാര്യാഭര്‍ത്താക്കളെയും നാം കാണാറുള്ളതാണ്. നബി (صلّى الله عليه وسلّم) പറഞ്ഞതെത്ര വാസ്തവം! അവിടുന്ന് പറയുന്നു:-

لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ – متفق

സാരം: ധനം എന്നത് വിഭവങ്ങളുടെ ആധിക്യം കൊണ്ടുള്ളതല്ല. പക്ഷേ, മനസ്സിന്റെ ധന്യതയാണ്‌ ധനം. (ബു; മു). ധാരാളം സമ്പാദ്യവും, മറ്റു സുഖസൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും പല കാര്യത്തിനും അന്യന്മാരെ ആശ്രയിച്ചുകൊണ്ടും, മനസ്സുഖമില്ലാതെയും കഴിഞ്ഞുകൂടുന്ന ധനികന്‍മാരെക്കാള്‍ ഭാഗ്യവാന്‍മാര്‍, അല്‍പമാത്രമുള്ളതില്‍ സംതൃപ്തിയോടെ കഴിഞ്ഞുകൂടുന്നവരാണെന്ന് പറയേണ്ടതില്ല. എനി, വിവാഹം കഴിക്കുവാന്‍ സാധിക്കാതെ വരുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-

24:33
  • وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱلَّذِينَ يَبْتَغُونَ ٱلْكِتَـٰبَ مِمَّا مَلَكَتْ أَيْمَـٰنُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِىٓ ءَاتَىٰكُمْ ۚ وَلَا تُكْرِهُوا۟ فَتَيَـٰتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا۟ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَمَن يُكْرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعْدِ إِكْرَٰهِهِنَّ غَفُورٌ رَّحِيمٌ ﴾٣٣﴿
  • വിവാഹം (ചെയ്യുവാനുള്ള സൗകര്യം) ലഭിക്കാത്തവര്‍ - അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതുവരെ - ചാരിത്ര്യം സംരക്ഷിക്കുവാന്‍ ശ്രമിച്ചു കൊള്ളട്ടെ! നിങ്ങളുടെ വലങ്കൈകള്‍ ഉടമയാക്കിയവരില്‍ (സ്വാതന്ത്ര്യക്കച്ചീട്ട്) എഴുതിക്കൊടുപ്പാനാവശ്യപ്പെടുന്നവര്‍ - അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു അറിയാമെങ്കില്‍ - നിങ്ങളവര്‍ക്കു എഴുതിക്കൊടുത്തുകൊള്ളുവിന്‍. നിങ്ങള്‍ക്ക് അല്ലാഹു തന്നിട്ടുള്ളതായ അവന്റെ സ്വത്തില്‍നിന്നും നിങ്ങള്‍ അവര്‍ക്കു കൊടു(ത്തു സഹായി)ക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ (അടിമകളായ) യുവതികളെ - അവര്‍ ചാരിത്ര്യശുദ്ധിയെ ഉദ്ദേശിക്കുന്നപക്ഷം - നിങ്ങള്‍ക്കു ഐഹിക ജീവിത വിഭവം ലഭിക്കുവാനായി തോന്നിയവാസവൃത്തിക്കു നിര്‍ബ്ബന്ധിക്കരുത്. ആരെങ്കിലും, അവരെ (അതിനു) നിര്‍ബ്ബന്ധിച്ചു ചെയ്യിക്കുന്നതായാല്‍, അവരെ നിര്‍ബ്ബന്ധിച്ചതിനുശേഷം അല്ലാഹു നിശ്ചയമായും (ആ നിര്‍ബ്ബന്ധിക്കപ്പെട്ട സ്ത്രീകള്‍ക്കു) പൊറുത്തുകൊടുക്കുന്നവനും, കരുണചെയ്യുന്നവനുമാകുന്നു.
  • وَلْيَسْتَعْفِفِ ചാരിത്യ്രം സംരക്ഷിച്ചുകൊള്ളട്ടെ, മാനം കാത്തുകൊള്ളട്ടെ الَّذِينَ لَا يَجِدُونَ ലഭിക്കാത്തവര്‍ نِكَاحًا വിവാഹത്തെ, (വിവാഹത്തിനുള്ള വക) حَتَّىٰ يُغْنِيَهُمُ അവര്‍ക്കു ധന്യത നല്‍കുന്നതുവരെ, അവര്‍ക്കു ഐശ്വര്യം കൊടുക്കുന്നതുവരെ اللَّـهُ അല്ലാഹു مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍ وَالَّذِينَ يَبْتَغُونَ ആവശ്യപ്പെടുന്നവര്‍ الْكِتَابَ എഴുത്തു, എഴുതികൊടുക്കുവാന്‍ مِمَّا مَلَكَتْ ഉടമയാക്കിയവരില്‍നിന്നു أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ فَكَاتِبُوهُمْ നിങ്ങളവര്‍ക്കു എഴുതി (കച്ചീട്ടെഴുതി) ക്കൊടുക്കുവിന്‍ إِنْ عَلِمْتُمْ നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളറിഞ്ഞാല്‍ فِيهِمْ അവരില്‍ خَيْرًا നന്‍മ, വല്ലനന്മയും (ഉള്ളതായി) وَآتُوهُم അവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ مِّن مَّالِ اللَّـهِ അല്ലാഹുവിന്റെ സ്വത്തില്‍നിന്നു الَّذِي آتَاكُمْ അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ളതായ وَلَا تُكْرِهُوا നിങ്ങള്‍ നിര്‍ബ്ബന്ധിക്കരുതു, നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്യിക്കരുതു فَتَيَاتِكُمْ നിങ്ങളുടെ യുവതികളെ (അടിമകളെ) عَلَى الْبِغَاءِ തോന്നിയവാസവൃത്തിക്കു, തെമ്മാടിത്വത്തിനു إِنْ أَرَدْنَ അവര്‍ ഉദ്ദേശിക്കുന്നപക്ഷം تَحَصُّنًا ചാരിത്രശുദ്ധി, പാതിവൃത്യം, മാനസംരക്ഷണം لِّتَبْتَغُوا നിങ്ങള്‍ക്കു ലഭിക്കുവാനായി, നിങ്ങള്‍ തേടുന്നതിനായി عَرَضَ الْحَيَاةِ ജീവിതത്തിന്റെ വിഭവത്തെ (വസ്തുക്കളെ) الدُّنْيَا ഐഹികമായ, ഇഹത്തിലെ وَمَن يُكْرِههُّنَّ ആരെങ്കിലും അവരെ നിര്‍ബ്ബന്ധിക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു مِن بَعْدِ إِكْرَاهِهِنَّ അവരെ നിര്‍ബ്ബന്ധിച്ചതിനു ശേഷം غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണചെയ്യുന്നവനാണ്
24:34
  • وَلَقَدْ أَنزَلْنَآ إِلَيْكُمْ ءَايَـٰتٍ مُّبَيِّنَـٰتٍ وَمَثَلًا مِّنَ ٱلَّذِينَ خَلَوْا۟ مِن قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِينَ ﴾٣٤﴿
  • തീര്‍ച്ചയായും, (നിങ്ങള്‍ക്കാവശ്യമായതു) വ്യക്തമാക്കിത്തരുന്ന പല ലക്ഷ്യങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരില്‍നിന്നുള്ള ഉദാഹരണ (പാഠ)വും, ഭയഭക്തരായ ആളുകള്‍ക്കു (വേണ്ടുന്ന) ഉപദേശവും നാം നിങ്ങള്‍ക്കു ഇറക്കിത്തന്നിട്ടുണ്ട്.
  • وَلَقَدْ أَنزَلْنَا തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളിലേക്കു آيَاتٍ പല ദൃഷ്ടാന്തങ്ങളെ مُّبَيِّنَاتٍ വ്യക്തമാക്കിത്തരുന്ന, വ്യക്തങ്ങളായ وَمَثَلًا ഉദാഹരണവും, ഉപമയും مِّنَ الَّذِينَ خَلَوْا കഴിഞ്ഞുപോയവരില്‍ നിന്നു مِن قَبْلِكُمْ നിങ്ങള്‍ക്കുമുമ്പ് وَمَوْعِظَةً ഉപദേശവും, സദുപദേശവും لِّلْمُتَّقِينَ ഭയഭക്തന്മാര്‍ക്കു, സൂക്ഷിക്കുന്നവര്‍ക്കു

ആദ്യത്തെ ആയത്തില്‍ പ്രധാനമായും അഞ്ച് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്: 1). വിവാഹം കഴിപ്പാന്‍ സാധിക്കാതെ വരുന്നവര്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു അതിന് സാധ്യത ഉണ്ടാകുന്നതുവരെ ക്ഷമ കൈകൊണ്ട് തങ്ങളുടെ ചാരിത്രശുദ്ധിക്ക് കളങ്കം വരുത്താതെ സൂക്ഷിക്കേണ്ടതാകുന്നു. ‘വിവാഹത്തിനു സൗകര്യം ലഭിക്കാത്തവര്‍’ (الَّذِينَ لَا يَجِدُونَ نِكَاحًا) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, ‘മഹ്ര്‍’ കൊടുപ്പാന്‍ കഴിയാത്തവരാണെന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. മഹ്ര്‍ കൊടുപ്പാന്‍ കഴിയുമെന്നിരുന്നാല്‍ തന്നെയും, മറ്റു കാരണങ്ങളാല്‍ വിവാഹം ചെയ്‌വാന്‍ തരപ്പെടാതെ വന്നേക്കാമെന്ന് പറയേണ്ടതില്ല. അങ്ങിനെയുള്ളവര്‍ക്കും ഈ ഉപദേശം ബാധകമാണ്. ചാരിത്ര ശുദ്ധിക്ക് ഭംഗം നേരിട്ടേക്കുമോ എന്ന് സ്വയം ഭയപ്പെടുന്നവര്‍ക്ക്‌ നബി (صلّى الله عليه وسلّم) നല്‍കുന്ന ഉപദേശം ഇപ്രകാരമാകുന്നു:

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ- متفق

സാരം: ഹേ, യുവാക്കളുടെ കൂട്ടമേ! നിങ്ങളില്‍ ആര്‍ക്ക് വിവാഹം ചെയ്‌വാന്‍ കഴിവുണ്ടോ അവന്‍ വിവാഹം ചെയ്തുകൊള്ളട്ടെ. കാരണം, അത് (വിരോധിക്കപ്പെട്ട നോട്ടത്തില്‍ നിന്ന്) ദൃഷ്ടിയെ താഴ്ത്തിക്കളയുന്നതും, ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കുന്നതുമാകുന്നു. ആര്‍ക്കെങ്കിലും, കഴിവില്ലാതെ വരുന്നപക്ഷം, അവന്‍ നോമ്പ് പിടിച്ചുകൊള്ളട്ടെ. എന്നാല്‍ അത് അവന് രക്ഷാമാര്‍ഗ്ഗമായിരിക്കും. (ബു; മു). സൂറത്തുന്നിസാഅ് 25ല്‍ സ്വതന്ത്രകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവര്‍ അടിമസ്ത്രീകളെ വിവാഹം കഴിച്ചുകൊള്ളുവാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതും സാധിക്കാതെ വരുമ്പോഴത്തെ സ്ഥിതിയാണ് ഇവിടെ പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാം. വിവാഹത്തിന് ആവശ്യം നേരിടുകയും, ഒരു വിധത്തിലും അതു സാധ്യമാകാതെ വരികയും ചെയ്യുന്നവരോട് ക്ഷമ കൈകൊള്ളുവാന്‍ കല്‍പിക്കുന്നതോടൊപ്പം, അങ്ങിനെ ചെയ്‌താല്‍ അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അവര്‍ക്കത് വഴിയെ സാധ്യമായേക്കുമെന്നു ഒരു വാഗ്ദാനവും കൂടി ഈ ആയത്തില്‍ അടങ്ങിയിരിക്കുന്നു.

2) സ്വതന്ത്രരാകുവാന്‍ ആഗ്രഹിക്കുന്ന അടിമകള്‍ ഒരു നിശ്ചിത കാലത്തില്‍ ഒരു നിശ്ചിത സംഖ്യ മോചനമൂല്യമായി കൊടുത്തുതീര്‍ക്കുന്ന പക്ഷം സ്വാതന്ത്ര്യം നല്‍കാമെന്നു യജമാനനും അടിമയും തമ്മില്‍ ചെയ്യുന്ന കരാറിനു مكاتبة (സ്വാതന്ത്ര്യക്കച്ചീട്ട്) എന്നു പറയുന്നു. ഒരു അടിമ ഈ ആവശ്യം ഉന്നയിച്ചാല്‍, അത് ചെയ്തുകൊടുക്കണമെന്നാണ് ഈ ആയത്ത് ശാസിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ അടിമത്തം ഇല്ലാതാക്കി അടിമകളെ സ്വതന്ത്രരാക്കി വിടുവാന്‍ ഇതുപോലെ വേറെയും പലപല സന്ദര്‍ഭങ്ങളും, നിയമങ്ങളും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തില്‍ പിടിച്ച് അടിമയാക്കപ്പെട്ടവരും നിയമാനുസൃതമായ മറ്റു രൂപത്തില്‍ കൈവശത്തിലിരിക്കുന്ന അടിമകളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ‘അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കറിയാമെങ്കില്‍’ (إِنْ عَلِمْتُمْ فِيهِمْ خَيْرًا) എന്ന നിബന്ധന കേവലം വിപുലാര്‍ത്ഥത്തിലുള്ളതാകുന്നു. കൊടുത്തുവീട്ടാന്‍ നിശ്ചയിച്ച സംഖ്യ അടച്ചു തീര്‍ക്കുവാനുള്ള സന്നദ്ധതയും സൗകര്യവും മാത്രമല്ല, സ്വാതന്ത്ര്യക്കച്ചീട്ട് ആവശ്യപ്പെടുന്നവന്റെ പൊതുനന്മയും കൂടി അതില്‍ പരിഗണിക്കേണ്ടതുണ്ട്.

3) അങ്ങിനെയുള്ള അടിമകള്‍ക്ക് അവരുടെ കച്ചീട്ടിലെ നിശ്ചയപ്രകാരം മോചിതരാകുന്നത്തിനും, അവരുടെ വിഷമതകള്‍ തീര്‍ക്കുന്നതിനും ധനസഹായം ചെയ്യുമെന്ന് യജമാനന്‍മാരടക്കം കഴിവുള്ള എല്ലാവരോടും തുടര്‍ന്നു കല്‍പിക്കുന്നു. നിശ്ചയിച്ച സംഖ്യയില്‍ ഇളവുചെയ്തും ജോലികള്‍ സൗകര്യപ്പെടുത്തിക്കൊടുത്തും മറ്റും യജമാനന്‍മാര്‍ക്ക് ഈ കല്‍പന സ്വീകരിക്കാവുന്നതാണ്. സ്വത്തുക്കളെല്ലാം വാസ്തവത്തില്‍ അല്ലാഹുവിന്റെതാകുന്നു. അവന്‍ ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാനായി അത് ചിലരുടെ കൈകളില്‍ അനാമത്ത് വെച്ചിരിക്കുകയാണ്. കൈവശക്കാരന്റെ ഇഷ്ടത്തിനൊത്ത്‌ മാത്രം ചിലവാക്കുവാനുള്ളതല്ല. സാക്ഷാല്‍ ഉടമസ്ഥനായ അല്ലാഹു കല്‍പിക്കുന്ന പ്രകാരം അത് വിനിയോഗിക്കേണ്ടതുണ്ട്. അങ്ങനെ അവര്‍ ചെയ്യുന്ന പക്ഷം അല്ലാഹു തക്കതായ പ്രതിഫലം കൊടുക്കുകയും, വീണ്ടും പകരം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. ആകയാല്‍ സ്വത്ത് കൈവശമുള്ളവര്‍ അവരെ സഹായിക്കുന്നതില്‍ പിന്നോക്കം വെക്കുവാന്‍ പാടില്ല എന്നൊക്കെയാണ് مَّالِ اللَّـهِ الَّذِي آتَاكُمْ (അല്ലാഹു നിങ്ങള്‍ക്ക് തന്നിട്ടുള്ള അവന്റെ സ്വത്ത്) എന്ന പ്രയോഗത്തില്‍ അടങ്ങിയ സൂചനകള്‍.

4) അടിമ സ്ത്രീകള്‍ ചാരിത്രദൂഷ്യം ചെയ്‌വാന്‍ ഇഷ്ടപ്പെടാതിരിക്കെത്തന്നെ, അവര്‍ മൂലം ഐഹികമായ വരുമാനങ്ങള്‍ കരസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യഭിചാരം പോലെയുള്ള നീചവൃത്തികള്‍ ചെയ്‌വാന്‍ ചില യജമാനന്‍മാര്‍ അവരുടെ അടിമകളെ നിര്‍ബ്ബന്ധിക്കരുത്. പ്രസ്തുത സ്ത്രീകള്‍ സ്വയംതന്നെ അതിന് അനുകൂലികളാണെങ്കില്‍ അതിന് നിര്‍ബ്ബന്ധിക്കാമെന്നോ, അനുവദിക്കാമെന്നോ ഇതില്‍നിന്ന് വ്യംഗ്യാര്‍ത്ഥം ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ഐഹികലാഭം ഉദ്ദേശിക്കുന്നില്ലെങ്കില്‍ അങ്ങിനെ ചെയ്യാമെന്നും അര്‍ത്ഥമില്ല. വ്യഭിചാരാദി ദുര്‍വൃത്തികളെ കഴിയുന്നത്ര തടയുന്നത് ഓരോ മുസ്ലിമിന്റെയും കടമയാണ്. എന്നിരിക്കെ അതിന് നിര്‍ബ്ബന്ധിക്കുന്നതു പോകട്ടെ, മനസ്സുകൊണ്ട് അനുകൂലിക്കാന്‍പോലും പാടില്ലാത്തതാണ്. അവനവന്റെ ഉത്തരവാദിത്വത്തിലും, ചൊല്പടിയിലും ഇരിക്കുന്ന സ്ത്രീകളെ അതിനു നിര്‍ബ്ബന്ധിക്കുക അതും തുച്ഛമായ ഭൗതിക വരുമാനം മോഹിച്ചു കൊണ്ടായിരിക്കുക, ഇതിലേറെ നിന്ദ്യവും, നികൃഷ്ടവുമായ മനസ്ഥിതി മറ്റെന്താണ്?! ഇതാണ് ഇവിടെ അക്ഷേപത്തിന് വിഷയമായിരിക്കുന്നത്. ഈ ആക്ഷേപം ഈ രൂപത്തില്‍ അവതരിക്കുവാന്‍ കാരണം ‘ജാഹിലിയ്യാ’ കാലത്ത് (ഇസ്ലാമിന്ന്‍ മുമ്പ്) ചില യജമാനന്‍മാര്‍ അവരുടെ അടിമകളെ ഇപ്രകാരം വ്യഭിചാരശാല നടത്തുവാന്‍ നിര്‍ബ്ബന്ധിച്ചിരുന്നതാകുന്നു. പലരും അങ്ങിനെ ചെയ്തിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. കപടവിശ്വാസികളില്‍ തലവനായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് തന്റെ രണ്ട് അടിമ സ്ത്രീകളെ അതിന്ന്‍ നിര്‍ബ്ബന്ധിക്കുകയും അവര്‍ നബി (صلّى الله عليه وسلّم) യോട് സങ്കടം ബോധിപ്പിക്കുകയും, അതിനെത്തുടര്‍ന്ന് ഈ വചനം അവതരിക്കുകയും ചെയ്തു എന്ന് മുസ്‌ലിം (رحمه الله) അബൂദാവൂദ് (رحمه الله) മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍നിന്ന് ആയത്തിന്റെ ഉദ്ദേശ്യം കൂടുതല്‍ സ്പഷ്ടമാകുന്നതാണല്ലോ.

5) നിഷ്ഠൂരബുദ്ധികളായ യജമാനന്‍മാരുടെ നിര്‍ബ്ബന്ധം മൂലം ആ പാവങ്ങള്‍ വല്ല നീചപ്രവൃത്തിയും ചെയ്തുപോകുന്ന പക്ഷം, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുമെന്നും, അവന്‍ കരുണാനിധിയാണെന്നും അല്ലാഹു അവര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു. ഒഴിഞ്ഞുമാറാന്‍ സാധിക്കാത്ത വിധമുള്ള നിര്‍ബ്ബന്ധങ്ങള്‍ക്ക് വിധേയമായി ചെയ്യപ്പെടുന്ന തെറ്റുകുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുകയില്ല എന്നത് അല്ലാഹു നമുക്ക് നല്‍കിയിട്ടുള്ള ഒരു അനുഗ്രഹമത്രെ.

ഇങ്ങിനെ, നമ്മുടെ നന്മക്കും വിജയത്തിനും ആവശ്യമായ എല്ലാ നിയമനിര്‍ദ്ദേശങ്ങളും, ലക്ഷ്യദൃഷ്ടാന്തങ്ങളും, ഉദാഹരണ പാഠങ്ങളും, സദുപദേശങ്ങളും ഈ ഖുര്‍ആന്‍ മുഖേന അല്ലാഹു വിവരിച്ചു തന്നിരിക്കുന്നു. അതിമഹത്തായ ഈ അനുഗ്രഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ് 34-ാം വചനം ചെയ്യുന്നത്.

തുടര്‍ന്നുകൊണ്ട് അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ഉപമ വിവരിക്കുന്നു. ഓരോ മനുഷ്യനും തന്റെ ഈമാന്‍, ബുദ്ധി, ചിന്താശക്തി, അറിവ് എന്നിവയുടെ തോതനുസരിച്ച് – അകംകണ്ണുകൊണ്ടും പുറംകണ്ണുകൊണ്ടും – കണ്ടറിയാന്‍ കഴിയുന്ന നിത്യവും അനര്‍ഘവുമായ ആ പ്രാകാശത്തിന്റെ ഉദാഹരണചിത്രം ഹൃദയസാന്നിദ്ധ്യത്തോടുകൂടി ചിന്തിച്ചു വായിക്കുക:-