വിഭാഗം - 3

55:46
  • وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ ﴾٤٦﴿
  • യാതൊരുവന്‍ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ (അഥവാ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ) ഭയപ്പെട്ടുവോ അവനു രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ടായിരിക്കും:-
  • وَلِمَنْ യാതൊരുവനുണ്ട് خَافَ ഭയപ്പെട്ട مَقَامَ رَبِّهِ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍
55:47
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:48
  • ذَوَاتَآ أَفْنَانٍ ﴾٤٨﴿
  • (അതെ) പല വകുപ്പുകളുള്ളതായ രണ്ടെണ്ണം
  • ذَوَاتَا ഉള്ളവ أَفْنَانٍ പല വകുപ്പുകള്‍, പല (തരം) വൃക്ഷശാഖകള്‍

വിവിധ വര്‍ണ്ണത്തിലും സ്വാഭാവത്തിലുമുള്ള ഫലവര്‍ഗ്ഗങ്ങളും സുഖസൗകര്യങ്ങളും നിറഞ്ഞതാണ് അവരണ്ടും എന്നു താല്‍പര്യം. റബ്ബിന്‍റെ സ്ഥാനത്തെ (مَقَامَ رَبِّهِ) ഭയപ്പെടുക എന്നതുകൊണ്ടു വിവക്ഷ, അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു നില്‍ക്കേണ്ടിവരുന്നതിനെക്കുറിച്ചുള്ള ഭയപ്പാടാകുന്നു. ഓരോരുത്തന്‍റെയും സ്ഥിതിഗതികളെക്കുറിച്ചു അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞുംകൊണ്ടിരിക്കുന്നുണ്ടെന്ന ബോധം എന്നും ഇതിനു വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. തത്വത്തില്‍ രണ്ടും ഒന്നു തന്നെ.

55:49
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٩﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:50
  • فِيهِمَا عَيْنَانِ تَجْرِيَانِ ﴾٥٠﴿
  • അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്.
  • فِيهِمَا അവ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവി (ഉറവിടം)കള്‍ تَجْرِيَانِ ഒഴുകുന്ന, നടക്കുന്ന
55:51
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥١﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:52
  • فِيهِمَا مِن كُلِّ فَـٰكِهَةٍ زَوْجَانِ ﴾٥٢﴿
  • അവരണ്ടിലും എല്ലാ(വിധ) പഴവര്‍ഗ്ഗത്തില്‍നിന്നും രണ്ടു ഇണകള്‍ (വീതം) ഉണ്ടായിരിക്കും.
  • فِيهِمَا അവ രണ്ടിലുമുണ്ടു مِن كُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗത്തില്‍ നിന്നും زَوْجَانِ രണ്ടു ഇണകള്‍, (ജനുസുകള്‍)
55:53
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:54
  • مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍ ﴾٥٤﴿
  • വിരുപ്പുകളില്‍ ചാരിയിരുന്നു കൊണ്ട് (അവര്‍ സുഖിക്കും) അവയുടെ ഉള്‍ഭാഗം നിറക്കപ്പെട്ടിട്ടുള്ളത്‌ കട്ടിപ്പട്ടു കൊണ്ടാണ്. രണ്ടു തോപ്പുകളിലെയും പറിച്ചെടുക്കുന്ന പഴം താണു നില്‍ക്കുന്നതായിരിക്കും.
  • مُتَّكِئِينَ ചാരിയിരുന്നവരായിട്ടു عَلَىٰ فُرُشٍ വിരുപ്പുകളില്‍ بَطَائِنُهَا അവയുടെ (ഉള്ളില്‍) നിറക്കപ്പെട്ടതു مِنْ إِسْتَبْرَقٍ കട്ടിപ്പട്ടു കൊണ്ടാണ് (അങ്ങിനെയുള്ള)وَجَنَى പറിച്ചെടുക്കുന്ന പഴം (ഫലം) الْجَنَّتَيْنِ രണ്ടു തോപ്പുകളുടെയും دَانٍ അടുത്തതാണ്, താണൂനില്‍ക്കുന്നതാണ്

വൃക്ഷങ്ങളില്‍നിന്നു ഫലം പറിച്ചെടുക്കുവാന്‍ ഒട്ടും പ്രയാസമുണ്ടാകുന്നതല്ല. ഇരുന്നോ നിന്നോ വേഗം പറിക്കുമാറു അവ അടുത്തായിരിക്കും എന്നു സാരം.

55:55
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:56
  • فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ ﴾٥٦﴿
  • അവയില്‍, കണ്ണുകളെ [നോട്ടത്തെ] നിയന്ത്രിക്കുന്ന സ്ത്രീകള്‍ ഉണ്ട്. അവര്‍ക്കുമുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ, അവരെ സ്പര്‍ശിച്ചിട്ടില്ല.
  • فِيهِنَّ അവയിലുണ്ടു قَاصِرَاتُ ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍ الطَّرْفِ കണ്ണിനെ (ദൃഷ്ടിയെ) لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ഒരു ജിന്നുമില്ല

സ്വഭര്‍ത്താക്കളിലേക്കല്ലാതെ ദൃഷ്ടിപതിക്കാത്ത പതിവ്രതകളും, ഭര്‍ത്താക്കളെ മാത്രം സ്നേഹിക്കുന്ന തരുണീമണികളുമായ ആ ഭാര്യമാരെ സ്പര്‍ശിക്കുവാനുള്ള ഭാഗ്യം അവര്‍ക്ക് -റബ്ബിന്‍റെ സ്ഥാനത്തെ ഭയപ്പെടുന്നവര്‍ക്ക്- അല്ലാതെ ലഭിക്കുന്നതല്ല.

55:57
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:58
  • كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ ﴾٥٨﴿
  • അവര്‍ [ആ സ്ത്രീകള്‍] മാണിക്യവും, പവിഴവുമെന്നോണമിരിക്കും.
  • كَأَنَّهُنَّ അവര്‍ ആകുന്നുവെന്നു പോലെയുണ്ടു الْيَاقُوتُ മാണിക്യം وَالْمَرْجَانُ പവിഴവും
55:59
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٥٩﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:60
  • هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ ﴾٦٠﴿
  • നന്മ [പുണ്യം] ചെയ്തതിന്‍റെ പ്രതിഫലം നന്മചെയ്തുകൊടുക്കുകയല്ലാതെ (മറ്റുവല്ലതും) ആണോ ?!
  • هَلْ ഉണ്ടോ, ആണോ جَزَاءُ الْإِحْسَانِ നന്മ (പുണ്യം) ചെയ്യുന്നത്തിന്‍റെ പ്രതിഫലം إِلَّا الْإِحْسَانُ നന്മ ചെയ്യല്‍ (കൊടുക്കല്‍) അല്ലാതെ
55:61
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦١﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

റബ്ബിന്‍റെ സ്ഥാനത്തെ ഭയപ്പെട്ടവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന നന്മകള്‍ പലതും അല്ലാഹു മേല്‍വചനങ്ങളില്‍ എടുത്തുകാട്ടി. എന്നാല്‍ അതുകൊണ്ട് അതു അവസാനിക്കുന്നില്ലെന്നും, അവക്കുപുറമെ വേറെയും പല അനുഗ്രഹങ്ങള്‍ അവര്‍ക്കു ലഭിക്കുവാനിരിക്കുന്നുവെന്നും അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നു:-

55:62
  • وَمِن دُونِهِمَا جَنَّتَانِ ﴾٦٢﴿
  • അവ രണ്ടിന്നു പുറമെ (വേറെ)യും രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ട്;
  • وَمِن دُونِهِمَا അവ (രണ്ടി)ന്നു പുറമെ (രണ്ടുംകൂടാതെ)യുണ്ടു جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍

55:63
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:64
  • مُدْهَآمَّتَانِ ﴾٦٤﴿
  • കടുംപച്ച പൂണ്ടതായ രണ്ടെണ്ണം!
  • مُدْهَامَّتَانِ കടുംപച്ച (കരിമ്പച്ച)യായ രണ്ടെണ്ണം

ഫലവൃക്ഷങ്ങളുടെയും സസ്യലതാദികളുടെയും ആധിക്യം നിമിത്തം തോപ്പുകളുടെ വര്‍ണ്ണം കടുംപച്ചയായിരിക്കുന്നുവെന്നു സാരം

55:65
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:66
  • فِيهِمَا عَيْنَانِ نَضَّاخَتَانِ ﴾٦٦﴿
  • കുതിച്ചൊഴുകുന്ന രണ്ടു അരുവികള്‍ അവ രണ്ടിലുമുണ്ട്.
  • فِيهِمَا ആ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവികള്, ഉറവുകള് نَضَّاخَتَانِ ഊക്കോടെ (കുതിച്ചു) ഒഴുകുന്ന
55:67
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:68
  • فِيهِمَا فَـٰكِهَةٌ وَنَخْلٌ وَرُمَّانٌ ﴾٦٨﴿
  • രണ്ടിലും പഴവര്‍ഗ്ഗവും, ഈത്തപ്പനകളും, ഉറുമാമ്പഴ [മാതളമ്പഴ]വും ഉണ്ട്.
  • فِيهِمَا ആ രണ്ടിലുമുണ്ട്‌ فَاكِهَةٌ പഴവര്‍ഗ്ഗം وَنَخْلٌ ഈന്തപ്പനയും وَرُمَّانٌ ഉറുമാമ്പഴവും, മാതളവും
55:69
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٦٩﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

സ്വര്‍ഗ്ഗീയവസ്തുക്കള്‍ എല്ലാംതന്നെ, ഭൗതികവസ്തുക്കളുമായി നാമമാത്ര സാദൃശ്യമേയുള്ളൂ. നമുക്കു പരിചയമുള്ള പേരുകളില്ലാതെ നമുക്കു അവയെ പരിചയപ്പെടുത്തുവാന്‍ നിവൃത്തിയില്ലല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളി ചെയ്തതുപോലെ, മനുഷ്യന്‍ കണ്ടും കേട്ടും അറിഞ്ഞിട്ടില്ലാത്തതും, മനുഷ്യനു വിഭാവനം ചെയ്‌വാന്‍ കഴിഞ്ഞിട്ടില്ലാത്തതുമാണ് സ്വര്‍ഗ്ഗത്തിലെ ഓരോ വിഭാഗവും. ഇതിനെപ്പറ്റി ഒന്നിലധികം സ്ഥലത്തു നാം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്.

55:70
  • فِيهِنَّ خَيْرَٰتٌ حِسَانٌ ﴾٧٠﴿
  • അവയില്‍, സുന്ദരികളായ ഉത്ത മസ്ത്രീകളുണ്ട്;
  • فِيهِنَّ അവയിലുണ്ടു خَيْرَاتٌ നല്ല (ഉത്തമ) സ്ത്രീകള്‍ حِسَانٌ സുന്ദരികളായ, നല്ലവരായ, ഭംഗിയുള്ള
55:71
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧١﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:72
  • حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ ﴾٧٢﴿
  • അതായതു, കൂടാരങ്ങളില്‍ നിയന്ത്രിക്കപ്പെട്ടിട്ടുള്ള (ഘോഷാസ്ത്രീകളായ) വെളുത്ത മെയ്യാമണികള്‍!
  • حُورٌ വെളുത്ത (ഭംഗിയുള്ള) സ്ത്രീകള്‍ مَّقْصُورَاتٌ നിയന്ത്രിക്കപ്പെട്ടവര്‍, ഘോഷാസ്ത്രീകള്‍ فِي الْخِيَامِ കൂടാരങ്ങളില്‍
55:73
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧٣﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:74
  • لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ ﴾٧٤﴿
  • അവര്‍ക്കു മുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ അവരെ സ്പര്‍ശിച്ചിട്ടില്ല.
  • لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ജിന്നുമില്ല
55:75
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:76
  • مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ ﴾٧٦﴿
  • പച്ചവര്‍ണ്ണമുള്ള മെത്തത്തലയിണയിലും, നല്ലതായ (അഴകേറിയ) പരവതാനികളിലുമായി ചാരിയിരുന്നുകൊണ്ട് (അവര്‍ സുഖിക്കും).
  • مُتَّكِئِينَ ചാരിയിരുന്നുകൊണ്ടും عَلَىٰ رَفْرَفٍ മെത്തത്തലയിണ (മെത്തവിരുപ്പു)മേല്‍ خُضْرٍ പച്ച وَعَبْقَرِيٍّ പരവതാനി (വിരുപ്പു)യിലും حِسَانٍ നല്ല (മുന്തിയ)തായ
55:77
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٧٧﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ആകൃതിയിലും പ്രകൃതിയിലും വളരെ മികച്ചുനില്‍ക്കുന്ന സ്ത്രീകള്‍ എന്നാണ് خَيْرَاتٌ حِسَانٌ കൊണ്ടുദ്ദേശ്യം. ഉമ്മുസലമഃ (رضي الله عنها) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ خَيْرَات الْأَخْلَاق حسان الوجوه (ഉത്തമസ്വഭാവമുള്ളവരും, മുഖസൗന്ദര്യമുള്ളവരും) എന്നു വന്നിട്ടുണ്ട്. حور (ഹൂര്‍) എന്ന വാക്കിനെപ്പറ്റി സൂഃ ദുഖാന്‍ 54-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക. ലോകരക്ഷിതാവായ അല്ലാഹുവിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരുമെന്ന ബോധത്തോടും, അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടോടുംകൂടി ജീവിക്കുകയും, മേല്‍ വിവരിച്ച സ്വര്‍ഗ്ഗീയസുഖ സൗകര്യങ്ങള്‍ക്കു പാത്രമായിത്തീരുകയും ചെയ്യുന്ന സല്‍ഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീന്‍.

നശ്വരമായ ഐഹിക ജീവിതത്തില്‍ അല്ലാഹു മനുഷ്യന് ചെയ്തു കൊടുത്ത പല അനുഗ്രഹങ്ങളെ കുറിച്ചും സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ വിവരിച്ചു. അതിനെ തുടര്‍ന്ന് (26, 27 വചനങ്ങളില്‍) ഭൂമിയിലുള്ളവരെല്ലാം നാശമടയുന്നവരാണെന്നും, മഹത്വത്തിന്‍റെയും, ഉദാരതയുടെയും ഉടമയായ അല്ലാഹു ശേഷിച്ചിരിക്കുന്നവനാണെന്നും ഓര്‍മ്മിപ്പിച്ചു. പിന്നീട് പ്രസ്താവിച്ച കാര്യങ്ങളെല്ലാം തന്നെ പരിശോധിച്ചാല്‍ അവ ഒന്നുകില്‍ അല്ലാഹുവിന്‍റെ മഹത്വത്തെ, അല്ലെങ്കില്‍ അവന്‍റെ ഔദാര്യത്തെ വെളിപ്പെടുത്തുന്നവയാണെന്നു കാണാം. ഈ രണ്ടു ഗുണവിശേഷങ്ങളും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചുകൊണ്ടു ഈ സൂറത്തു അല്ലാഹു അവസാനിപ്പിക്കുന്നു:-

55:78
  • تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ ﴾٧٨﴿
  • മഹത്വം, ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ നാമം വളരെ മേന്മയേറിയതാകുന്നു!
  • تَبَارَكَ നന്മയേറിയതാകുന്നു, വളരെ മേന്മയായിരിക്കുന്നു, മഹത്വം വര്‍ദ്ധിച്ചിരിക്കുന്നു اسْمُ رَبِّكَ നിന്‍റെ റബ്ബിന്‍റെ നാമം ذِي الْجَلَالِ മഹത്വമുള്ളവനായ وَالْإِكْرَامِ ഉദാരതയും, ബഹുമാനവും

جلال (ജലാല്‍) എന്നാല്‍ ‘മഹത്വം, മഹാത്മ്യം, ഗൗരവം, ഗാംഭീര്യം’ എന്നൊക്കെയാണ് അര്‍ത്ഥം. إكرام (ഇക്റാമു) എന്നാല്‍, ‘ബഹുമാനിക്കുക, ആദരിക്കുക, ഔദാര്യം ചെയ്യുക’ എന്നിങ്ങനെയും അര്‍ത്ഥമാകുന്നു. എല്ലാവിധത്തിലുള്ള മാഹാത്മ്യത്തിന്‍റെയും ഗൗരവത്തിന്‍റെയും പാരമ്യം പ്രാപിച്ച അതിമഹാനും, എല്ലാവിധ ബഹുമാനാദരവും ദയവും നല്‍കുന്ന അത്യുദാരനുമായുള്ളവന്‍ എന്നത്രെ ذِي الْجَلَالِ وَالْإِكْرَامِ എന്ന വിശേഷണത്തിന്‍റെ താല്‍പര്യം. ഒന്നാമത്തേതു അവനു യാതൊന്നിന്‍റെയും ആശ്രയമില്ലെന്നു കാണിക്കുന്നുവെങ്കില്‍, രണ്ടാമത്തേതു അവന്‍റെ ആശ്രയം അവനല്ലാത്ത എല്ലാറ്റിന്നും ആവശ്യമാണെന്നും കാണിക്കുന്നു. ഒന്നാമത്തെ ഗുണം നിമിത്തം മഹത്വപ്പെടുത്തപ്പെടുവാനും, ആരാധിക്കപ്പെടുവാനും അവന്‍ അര്‍ഹനാകുന്നു. രണ്ടാമത്തെ ഗുണംനിമിത്തം, അവന്‍ നന്ദി ചെയ്യപ്പെടുവാനും, ഓര്‍മ്മിക്കപ്പെടുവാനും അര്‍ഹനാകുന്നു.

ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: أَجِلُّوا اللَّه يَغْفِرْ لَكُمْ (നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുവിന്‍, അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും. (അ.) മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: الظوا بياذا الجلال والاكرام (‘യാദല്‍, ജലാലിവല്‍ ഇക്രാം’ – മഹത്വവും ഉദാരതയുമുള്ളവനേ – എന്ന വാക്യത്തെ നിങ്ങള്‍ മുറുകെ പിടിക്കുവിന്‍ (അ: തി: ന.) നമസ്കാരം കഴിഞ്ഞ ഉടനെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരുന്നതായി ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഹദീസു പ്രസിദ്ധമാണല്ലോ.

اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ

(അല്ലാഹുവേ, നീയത്രെ ശാന്തി, നിന്നില്‍ നിന്നുതന്നെയാണ് താനും ശാന്തി. മഹത്വവും, ഉദാരതയും ഉള്ളവനേ, നീ വളരെ മേന്മയേറിയവനാകുന്നു.)

ربنا ولك الحمد اولا وآخرا