30:47
  • وَلَقَدْ أَرْسَلْنَا مِن قَبْلِكَ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَـٰتِ فَٱنتَقَمْنَا مِنَ ٱلَّذِينَ أَجْرَمُوا۟ ۖ وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ ﴾٤٧﴿
  • നിനക്കുമുമ്പ് പല റസൂലുകളെ [ദൈവദൂതന്മാരെ]യും അവരുടെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ അവര്‍ക്ക് വ്യക്തമായ തെളിവുകളും കൊണ്ടുചെന്നു. (അവരതു നിഷേധിച്ചു) അപ്പോള്‍, കുറ്റം പ്രവര്‍ത്തിച്ചവരോട് നാം പ്രതികാര നടപടിയെടുത്തു. നമ്മുടെമേല്‍ കടമയായിരു ന്നു സത്യവിശ്വാസികളെ സഹായിക്കല്‍. (അത് നാം നിര്‍വ്വഹിച്ചു).
  • وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട് مِن قَبْلِكَ നിനക്കുമുമ്പ് رُسُلًا പല റസൂലുകളെയും إِلَىٰ قَوْمِهِمْ അവരുടെ ജനതയിലേക്ക്‌ فَجَاءُوهُم എന്നിട്ടവര്‍ അവരുടെ അടുക്കല്‍ചെന്നു بِالْبَيِّنَاتِ തെളിവുകളും കൊണ്ടു فَانتَقَمْنَا അപ്പോള്‍ നാം പ്രതികാരനടപടി എടുത്തു مِنَ الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവരോടു وَكَانَ ആയിരുന്നു, ആകുന്നു حَقًّا കടമ, മുറ عَلَيْنَا നമ്മുടെ മേല്‍ نَصْرُ الْمُؤْمِنِينَ സത്യവിശ്വാസികളെ സഹായിക്കല്‍
30:48
  • ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَـٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ ﴾٤٨﴿
  • അല്ലാഹുവത്രെ കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ മേഘത്തെ ഇളക്കിവിടുന്നു; അങ്ങനെ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം ആകാശത്തില്‍ അതിനെ അവന്‍ പരത്തുന്നു; അതിനെ തുണ്ടങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍, അതിനിടയില്‍ നിന്ന് മഴ പുറത്തു വരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്‍റെ അടിയാന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അതിനെ എത്തിച്ചുകൊടുത്താല്‍ അപ്പോഴതാ, അവര്‍ സന്തോഷം പ്രകടിപ്പിക്കുന്നു!
  • اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ يُرْسِلُ അയക്കുന്നു الرِّيَاحَ കാറ്റുകളെ فَتُثِيرُ എന്നിട്ടവ ഇളക്കിവിടുന്നു سَحَابًا മേഘത്തെ فَيَبْسُطُهُ എന്നിട്ടതിനെ അവന്‍ പരത്തുന്നു فِي السَّمَاءِ ആകാശത്തില്‍ كَيْفَ يَشَاءُ അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം وَيَجْعَلُهُ അതിനെ അവന്‍ ആക്കുകയും ചെയ്യുന്നു كِسَفًا തുണ്ടങ്ങള്‍ فَتَرَى അപ്പോള്‍ നീ കാണും, നിനക്കു കാണാം الْوَدْقَ മഴ يَخْرُجُ പുറത്തുവരുന്നതായി مِنْ خِلَالِهِ അതിന്‍റെ ഇടയില്‍ നിന്നു فَإِذَا أَصَابَ എന്നിട്ടവന്‍ എത്തിച്ചാല്‍, ബാധിപ്പിച്ചാല്‍ بِهِ അതിനെ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്മാരില്‍ നിന്നു إِذَا هُمْ അപ്പോഴതാ അവര്‍ يَسْتَبْشِرُونَ സന്തോഷം പ്രകടിപ്പിക്കുന്നു
30:49
  • وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ ﴾٤٩﴿
  • നിശ്ചയമായും, അവരില്‍ അതു [മഴ] ഇറക്കപ്പെടുന്നതിനു മുമ്പ് - ഇതിനു മുമ്പായി- അവര്‍ നിരാശപ്പെട്ടവരായിരുന്നു.
  • وَإِن كَانُوا നിശ്ചയമായും അവരായിരുന്നു مِن قَبْلِ മുമ്പ് أَن يُنَزَّلَ അതു ഇറക്കപ്പെടുന്നതിനു عَلَيْهِم അവരില്‍ مِّن قَبْلِهِ ഇതിനു മുമ്പായി لَمُبْلِسِينَ നിരാശപ്പെട്ടവര്‍ തന്നെ

30:50
  • فَٱنظُرْ إِلَىٰٓ ءَاثَـٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٥٠﴿
  • അപ്പോള്‍, അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങളിലേക്ക് നോക്കുക; ഭൂമിനിര്‍ജ്ജീവമായി രുന്നതിനുശേഷം എങ്ങിനെയാണ്‌ അവന്‍ അതിനെ ജീവിപ്പിക്കുന്നതെന്നു! നിശ്ചയമായും, (അതു പ്രവര്‍ത്തിച്ച) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്; അവന്‍ എല്ലാ കാര്യത്തി നും കഴിവുള്ളവനുമാകുന്നു.
  • فَانظُرْ അപ്പോള്‍ നോക്കുക (ആലോചിക്കുക) إِلَىٰ آثَارِ ഫലങ്ങളിലേക്ക്, അടയാളങ്ങളിലേക്ക് رَحْمَتِ اللَّـهِ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ كَيْفَ എപ്രകാരം يُحْيِي അവന്‍ ജീവിപ്പിക്കുന്നു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ നിര്‍ജ്ജീവതക്കുശേഷം إِنَّ ذَٰلِكَ നിശ്ചയമായും (അങ്ങിനെയുള്ള) അവന്‍ لَمُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെ وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും
    قَدِيرٌ കഴിവുള്ളവനാണ്‌
30:51
  • وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ ﴾٥١﴿
  • നാം ഒരു കാറ്റ് അയച്ചിട്ട് (അതു കൃഷിയെ നശിപ്പിച്ച്) മഞ്ഞവര്‍ണ്ണം പൂണ്ടതായി അവര്‍ കണ്ടുവെങ്കിലോ, തീര്‍ച്ചയായും അതിന്ന്‍ [ആ സന്തോഷത്തിനു] ശേഷം അവര്‍ നന്ദികേടു കാണിക്കുന്നവരായിത്തീരുന്നതാണ്.
  • وَلَئِنْ أَرْسَلْنَا നാം അയച്ചുവെങ്കിലോ رِيحًا ഒരു കാറ്റ് فَرَأَوْهُ എന്നിട്ടതിനെ അവര്‍ കണ്ടു مُصْفَرًّا മഞ്ഞ വര്‍ണ്ണമുള്ളതായി لَّظَلُّوا തീര്‍ച്ചയായും അവര്‍ ആയിത്തീരും مِن بَعْدِهِ അതിനുശേഷം يَكْفُرُونَ നന്ദികേടു കാണിക്കും

കാറ്റുകള്‍ മേഘത്തെ ഇളക്കിവിട്ടശേഷം ചിലപ്പോള്‍ ആകാശത്തില്‍ വ്യാപിച്ച് ഉപരിഭാഗം മൂടി ധാരാളം മഴ വര്‍ഷിക്കുന്നു. ചിലപ്പോള്‍ മേഘം പല തുണ്ടങ്ങളായി അവിടവിടെ ചിന്നിച്ചിതറിപ്പോകുകയും ചെയ്യുന്നു. ഇതിനെപ്പറ്റിയാണ് 48-ാം വചനത്തില്‍ അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അതിനെ ആകാശത്തില്‍ പരത്തുന്നുവെന്നും, തുണ്ടങ്ങളാക്കുന്നുവെന്നും പ്രസ്താവിച്ചത്. മഴയുടെ ആവശ്യം ഉള്ളവര്‍ക്കെല്ലാം മഴ ലഭിച്ചുകൊള്ളണമെന്നില്ല; ആര്‍ക്കെല്ലാമാണ്‌ ആ അനുഗ്രഹം എത്തിച്ചുകൊടുക്കേണ്ടതെന്ന കാര്യം അല്ലാഹുവാണ് നിശ്ചയിക്കുന്നത്. അതില്‍ മറ്റാര്‍ക്കും കയ്യില്ല. ഈ വസ്തുതയാണ്, തന്‍റെ അടിയാന്മാരില്‍താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനെ എത്തിച്ചാല്‍ (فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ) എന്നു പറഞ്ഞത്. മഴക്കുവേണ്ടി കാത്തിരുന്നും, മഴ കിട്ടാതെ വിഷമിച്ചും നിരാശയടഞ്ഞശേഷം മഴ വര്‍ഷിക്കുമ്പോഴാണല്ലോ കൂടുതല്‍ സന്തോഷം ഉണ്ടാകുക. അതാണ്‌ 49-ാം വചനം ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്തതിനെത്തുടര്‍ന്നു ഭൂമി ജീവസ്സുള്ളതാകുകയും, സസ്യലതാദികള്‍ ഉണ്ടാവുകയും ചെയ്യുന്നതുപോലെ, മനുഷ്യന്‍ മരണമടഞ്ഞശേഷം അല്ലാഹു അവനെ പുനര്‍ജ്ജീവിപ്പിക്കുമെന്നും, ഇതു അതിനു തെളിവു നല്‍കുന്നുവെന്നും 50-ാം വചനത്തില്‍ പ്രസ്താവിക്കുന്നു.

51ല്‍ മനുഷ്യന്‍റെ ഒരു ദുസ്വഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. മേല്‍പറഞ്ഞതുപോലെ അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു എപ്പോഴെങ്കിലും ഒരു കാറ്റ് ഉപദ്രവം വരുത്തുകയും, അതുമൂലം അവന്‍റെ വിളവുകള്‍ നശിക്കുകയും ചെയ്തുപോയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ നിത്യാനുഗ്രഹങ്ങളെല്ലാം മറന്നുകൊണ്ട് നന്ദികെട്ടവനായിത്തീരുന്നു. എന്നിട്ടവന്‍ അല്ലാഹുവിന്‍റെ പേരില്‍ ആക്ഷേപവും പുറപ്പെടുവിക്കും, കാറ്റിനെ പഴിക്കും, ‘പ്രകൃതി’യെ ദുഷിക്കും, നഷ്ടം കണക്കുകൂട്ടി കുപിതനാകും. അങ്ങിനെ പലതും. പക്ഷെ, യഥാര്‍ത്ഥ വിശ്വാസികളില്‍ നിന്ന് ഇങ്ങിനെ സംഭവിക്കുകയില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതുപോലെ അവര്‍ സന്തോഷത്തില്‍ നന്ദിയുള്ളവരും, സന്താപത്തില്‍ ക്ഷമയുള്ളവരുമായിരിക്കും. വിളകള്‍ക്കു ഉണക്കം, പഴുപ്പ് മുതലായ നാശങ്ങള്‍ ബാധിക്കുവാന്‍ കാറ്റു കാരണമാകുന്നതുകൊണ്ടാണ് ‘അത് മഞ്ഞവര്‍ണ്ണം പൂണ്ടതായി കണ്ടു’ (فَرَأَوْهُ مُصْفَرًّا) എന്നു പറഞ്ഞിരിക്കുന്നത്.

30:52
  • فَإِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ ﴾٥٢﴿
  • (നബിയേ) എന്നാല്‍, മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്‍മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞുപോയാല്‍ - നീ വിളി കേള്‍പ്പിക്കുന്നതല്ല.
  • فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവരെ وَلَا تُسْمِعُ നീ കേള്‍പ്പിക്കുന്നതുമല്ല الصُّمَّ ബധിരന്‍മാരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞുപോയാല്‍ مُدْبِرِينَ പിന്നോക്കം വെച്ചവരായി
30:53
  • وَمَآ أَنتَ بِهَـٰدِ ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ ﴾٥٣﴿
  • അന്ധന്മാരെ, അവരുടെ പിഴവില്‍ നിന്നു (മാറ്റി) നേര്‍വഴി കാട്ടുന്നവനുമല്ല നീ. നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ 'മുസ്‌ലിംകള്‍' [കീഴൊതുക്കമുള്ളവര്‍] ആയിരിക്കുകയും ചെയ്യുന്നവര്‍ക്കല്ലാതെ നീ കേള്‍പ്പിക്കുന്നതല്ല.
  • وَمَا أَنتَ നീ അല്ലതാനും بِهَادِ الْعُمْيِ അന്ധന്‍മാരെ നേര്‍വഴിക്കാക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവില്‍നിന്നു إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവരെയല്ലാതെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ فَهُم എന്നിട്ടവര്‍ مُّسْلِمُونَ മുസ്ലിംകളാണ് (അങ്ങിനെയുള്ള)

സൂറത്തു-ന്നംല് 80, 81 എന്നീ വചനങ്ങളും അവയുടെ വിവരണവും നോക്കുക. അവിടെ പ്രസ്താവിച്ചതെല്ലാം ഇവിടെയും ഓര്‍ക്കേണ്ടതാണ്.

വിഭാഗം - 6

30:54
  • ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ ﴾٥٤﴿
  • നിങ്ങളെ ബലഹീനതയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട്, ബലഹീനതക്കു ശേഷം അവന്‍ (നിങ്ങള്‍ക്കു) ശക്തിയുണ്ടാക്കി; പിന്നെ, ശക്തിക്കുശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ സൃഷ്ടിക്കുന്നു; സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായുള്ളവന്‍ അവന്‍ തന്നെ.
  • اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَكُم അവന്‍ നിങ്ങളെ സൃഷ്ടിച്ചു مِّن ضَعْفٍ ബലഹീനത (ദുര്‍ബ്ബലത)യില്‍ നിന്നു ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ ضَعْفٍ ബലഹീനതക്കുശേഷം قُوَّةً ശക്തി ثُمَّ جَعَلَ പിന്നെ അവന്‍ ഉണ്ടാക്കി مِن بَعْدِ قُوَّةٍ ശക്തിക്കുശേഷം ضَعْفًا ബലഹീനത وَشَيْبَةً നരയും يَخْلُقُ അവന്‍ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു وَهُوَ അവന്‍തന്നെ, അവനത്രെ الْعَلِيمُ സര്‍വ്വജ്ഞന്‍, അറിവാളന്‍ الْقَدِيرُ സര്‍വ്വശക്തന്‍, കഴിവുള്ളവന്‍

ضَعف എന്നും ضُعف എന്നും ഈ ആയത്തില്‍ വായനയുണ്ട്. അര്‍ത്ഥം ഒന്നുതന്നെ. പക്ഷിമൃഗാദികള്‍ ജനിക്കുമ്പോള്‍ അവയ്ക്കു അത്യാവശ്യമായി ചില കഴിവുകളെല്ലാം നല്‍കപ്പെട്ടിരിക്കുന്നതു കാണാം. എന്നാല്‍, കേവലം സൃഷ്ടികളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന മനുഷ്യനോ? യാതൊരു കഴിവും, അറിവും ഇല്ലാത്തവനായിട്ടാണ് അവന്‍ പിറക്കുന്നത്. ക്രമേണ അവന്‍ അറിവും, ശക്തിയും ആര്‍ജ്ജിക്കുകയും, ലോകസൃഷ്ടികളുടെ നേതൃത്വം അവകാശപ്പെടുവാന്‍തക്കവണ്ണം യോഗ്യനായിത്തീരുകയും ചെയ്യുന്നു. കുറെ കഴിയുമ്പോള്‍ വീണ്ടും ഗതി കീഴ്പോട്ടുവെക്കുന്നു. ഒടുക്കം പിറന്നപ്പോഴത്തെ അവസ്ഥയിലേക്കുതന്നെ തിരിച്ചുചെല്ലുന്നു. മനുഷ്യന്‍റെ പുനരുത്ഥാനത്തിനും, അവന്‍റെ സൃഷ്ടാവായ അല്ലാഹുവിന്‍റെ സര്‍വ്വജ്ഞതക്കും, അപാരമായ കഴിവിനും ഇതു മതിയായ തെളിവുതന്നെ. ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവര്‍ക്കു പുനരുത്ഥാനദിവസം എത്രമാത്രം ഭയങ്കരമായിരിക്കുമെന്നു അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-

30:55
  • وَيَوْمَ تَقُومُ ٱلسَّاعَةُ يُقْسِمُ ٱلْمُجْرِمُونَ مَا لَبِثُوا۟ غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا۟ يُؤْفَكُونَ ﴾٥٥﴿
  • അന്ത്യസമയം നിലനില്‍ക്കുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്യും: 'ഒരു നാഴിക നേരമല്ലാതെ തങ്ങള്‍ (ഇഹത്തില്‍) കഴിഞ്ഞു കൂടിയിട്ടില്ല' എന്ന്! അപ്രകാരമായിരുന്നു അവര്‍ (സത്യത്തില്‍ നിന്ന്) തിരിക്കപ്പെട്ടിരുന്നത്.
  • وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ അന്ത്യസമയം يُقْسِمُ സത്യം ചെയ്യും الْمُجْرِمُونَ കുറ്റവാളികള്‍ مَا لَبِثُوا അവര്‍ കഴിഞ്ഞുകൂടിയിട്ടില്ല, താമസിച്ചിട്ടില്ല എന്നു غَيْرَ سَاعَةٍ ഒരു നാഴികയല്ലാതെ كَذَٰلِكَ അപ്രകാരം كَانُوا അവരായിരുന്നു يُؤْفَكُونَ തിരിക്കപ്പെടുക, നുണയിലകപ്പെടുക

അന്ത്യനാളിലെ അതിഭയങ്കരങ്ങളായ അറ്റമില്ലാത്ത അനുഭവങ്ങള്‍ കാണുമ്പോള്‍ കുറ്റവാളികളായ ആളുകള്‍ക്കു തങ്ങളുടെ ഇഹലോകവാസക്കാലം വളരെ നിസ്സാരമായിരുന്നുവെന്നുതോന്നും. വാസ്തവത്തില്‍ കുറെ കൊല്ലങ്ങള്‍ അവര്‍ ഇതിനുമുമ്പ് കഴിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും പരിഭ്രാന്തിയുടെ ആധിക്യം നിമിത്തം സത്യാവസ്ഥ ഓര്‍മ്മിക്കുവാന്‍ അവര്‍ക്കു സാധിക്കുന്നതല്ല. ഇതുപോലെത്തന്നെയാണ് മുമ്പ് ഇഹത്തില്‍വെച്ച് അവര്‍ സത്യത്തില്‍നിന്ന് വ്യതിചലിച്ചു കുറ്റവാളികളായിത്തീര്‍ന്നതും. എന്നാല്‍, സത്യവിശ്വാസികളായ സജ്ജനങ്ങളുടെ നില ഇതായിരിക്കുകയില്ല. അല്ലാഹു പറയുന്നു:-

30:56
  • وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَٱلْإِيمَـٰنَ لَقَدْ لَبِثْتُمْ فِى كِتَـٰبِ ٱللَّهِ إِلَىٰ يَوْمِ ٱلْبَعْثِ ۖ فَهَـٰذَا يَوْمُ ٱلْبَعْثِ وَلَـٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ ﴾٥٦﴿
  • അറിവും, സത്യവിശ്വാസവും നല്‍കപ്പെട്ടിട്ടുള്ളവര്‍ പറയുന്നതാണ്: 'അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തിയിട്ടുള്ള പ്രകാരം) പുനരുത്ഥാനദിവസംവരേക്കും തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. എന്നാല്‍, ഇതാ പുനരുത്ഥാനദിവസം. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) അറിയാതിരിക്കുകയായിരുന്നു.'
  • وَقَالَ الَّذِينَ യാതൊരുകൂട്ടര്‍ പറയും أُوتُوا الْعِلْمَ അറിവു നല്‍കപ്പെട്ട وَالْإِيمَانَ സത്യവിശ്വാസവും لَقَدْ لَبِثْتُمْ തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ടു فِي كِتَابِ اللَّـهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍, രേഖയില്‍ إِلَىٰ يَوْمِ الْبَعْثِ പുനരുത്ഥാനത്തിന്‍റെ (എഴുന്നേല്‍പ്പിന്‍റെ) ദിവസം വരെ فَهَـٰذَا എന്നാലിതാ يَوْمُ الْبَعْثِ പുനരുത്ഥാനദിവസം وَلَـٰكِنَّكُمْ പക്ഷേ നിങ്ങള്‍ كُنتُمْ നിങ്ങളായിരുന്നു لَا تَعْلَمُونَ നിങ്ങളറിയാതെ
30:57
  • فَيَوْمَئِذٍ لَّا يَنفَعُ ٱلَّذِينَ ظَلَمُوا۟ مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ ﴾٥٧﴿
  • അപ്പോള്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു അന്നത്തെ ദിവസം അവരുടെ ഒഴികഴിവു ഉപകാരം ചെയ്യുകയില്ല; അവരോട് (ഖേദിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല. (അഥവാ മടക്കം അനുവദിക്കപ്പെടുകയില്ല).
  • فَيَوْمَئِذٍ അപ്പോള്‍ അന്നു لَّا يَنفَعُ ഉപകാരം ചെയ്കയില്ല الَّذِينَ ظَلَمُوا അക്രമം ചെയ്തവര്‍ക്കു مَعْذِرَتُهُمْ അവരുടെ ഒഴികഴിവു وَلَا هُمْ അവരല്ലതാനും يُسْتَعْتَبُونَ അവരോടു തൃപ്തിപ്പെടുത്തുവാന്‍ (മടക്കം പ്രകടിപ്പിക്കുവാന്‍) ആവശ്യപ്പെടുക (ഇല്ല)

സത്യവിശ്വാസവും പരലോകത്തെസംബന്ധിച്ചുള്ള അറിവും ഉള്ളവര്‍ക്കറിയാം: മരണത്തിനു മുമ്പ് കുറെകാലം ഭൂമിയില്‍ ജീവിച്ചിരുന്നിട്ടുണ്ട്: അതിനുശേഷം അല്ലാഹു നിശ്ചയിച്ചകാലം ഖബ്റുകളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്: അതെല്ലാം അല്ലാഹു രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട് എന്നൊക്കെ. ഖിയാമത്തുനാളില്‍ എല്ലാവരും വീണ്ടും എഴുന്നേല്പിപിക്കപ്പെടുമെന്നും, ഇഹത്തില്‍വെച്ച് ഓരോരുത്തനും ചെയ്ത കര്‍മ്മങ്ങള്‍ക്കു അവനവന്‍ ഉത്തരവാദിയാകുമെന്നും അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതെല്ലാം അറിയാതെയും ഇതില്‍ വിശ്വസിക്കാതെയും ഇരുന്നതുകൊണ്ടാണ്‌ നിങ്ങള്‍ക്കു ഇപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. എന്നിങ്ങിനെ അവര്‍ കുറ്റവാളികളെ ഓര്‍മ്മിപ്പിക്കുകയാണ് പക്ഷേ, എനി ഖേദിച്ചിട്ട് ഫലമില്ല. യാതൊരു വിധത്തിലുള്ള ഒഴിവുകഴിവും അവിടെ സ്വീകാര്യമല്ല. വന്നുപോയതിനെപ്പറ്റി ഖേദം പ്രകടിപ്പിച്ച് തൃപ്തിപ്പെടുത്തുവാനുള്ള അവസരവും അവിടെ ലഭിക്കുന്നതല്ല. സ്വന്തം കര്‍മ്മഫലം അനുഭവിച്ചുകൊള്ളുകമാത്രമേ എനി നിവൃത്തിയുള്ളു.

30:58
  • وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ ۚ وَلَئِن جِئْتَهُم بِـَٔايَةٍ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓا۟ إِنْ أَنتُمْ إِلَّا مُبْطِلُونَ ﴾٥٨﴿
  • തീര്‍ച്ചയായും, മനുഷ്യര്‍ക്കുവേണ്ടി ഈ ഖുര്‍ആനില്‍ എല്ലാ (വിധ) ഉപമയും നാം വിവരിച്ചിട്ടുണ്ട്. അവരുടെ അടുക്കല്‍ നീ വല്ല ദൃഷ്ടാന്തവുമായി ചെന്നാല്‍ (ആ) അവിശ്വസിച്ചവര്‍ നിശ്ചയമായും പറയും: 'നിങ്ങള്‍ വ്യര്‍ത്ഥവാദികളല്ലാതെ (മറ്റൊന്നും) അല്ല' എന്ന്!
  • وَلَقَدْ ضَرَبْنَا തീര്‍ച്ചയായും നാം വിവരിച്ചിട്ടുണ്ട് لِلنَّاسِ മനുഷ്യര്‍ക്കു فِي هَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ مِن كُلِّ مَثَلٍ എല്ലാ (വിധ) ഉപമയും, ഉപമയില്‍നിന്നും وَلَئِن جِئْتَهُم നീ അവരുടെ അടുക്കല്‍ ചെന്നുവെങ്കില്‍ بِآيَةٍ വല്ല ദൃഷ്ടാന്തവുമായി لَّيَقُولَنَّ നിശ്ചയമായും പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ أَنتُمْ നിങ്ങള്‍ അല്ല إِلَّا مُبْطِلُونَ വ്യര്‍ത്ഥവാദികളല്ലാതെ, വേണ്ടാവൃത്തിക്കാരല്ലാതെ
30:59
  • كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعْلَمُونَ ﴾٥٩﴿
  • അപ്രകാരം, (യാഥാര്‍ത്ഥ്യം) അറിയാത്തവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുന്നു.
  • كَذَٰلِكَ അപ്രകാരം يَطْبَعُ اللَّـهُ അല്ലാഹു മുദ്രവെക്കും عَلَىٰ قُلُوبِ ഹൃദയങ്ങളില്‍ الَّذِينَ لَا يَعْلَمُونَ അറിയാത്തവരുടെ
30:60
  • فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ ﴾٦٠﴿
  • ആകയാല്‍ (നബിയേ) ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാകുന്നു. (വിശ്വാസം) ഉറപ്പിക്കാത്ത ആളുകള്‍ നിശ്ചയമായും (നിന്‍റെ സ്ഥൈര്യം - നശിപ്പിച്ച്) നിനക്ക് ചാഞ്ചല്യം വരുത്താതെയുമിരിക്കട്ടെ!
  • فَاصْبِرْ ആകയാല്‍ ക്ഷമിക്കുക, സഹിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَلَا يَسْتَخِفَّنَّكَ നിന്നെ നിസ്സാരമാക്കാതെ (ചാഞ്ചല്യം വരുത്താതെ, ലഘുവായി ഗണിക്കാതെ)യുമിരിക്കട്ടെ الَّذِينَ لَا يُوقِنُونَ ദൃഢവിശ്വാസം കൊള്ളാത്തവര്‍

‘അറിയാത്തവര്‍’ (الَّذِينَ لَا يَعْلَمُونَ) എന്നു പറഞ്ഞത് – ഇമാം ബൈള്വാവി (رحمه الله) ചൂണ്ടിക്കാണിച്ചതു പോലെ – സത്യം അറിയുവാന്‍ ഒട്ടും ശ്രമം നടത്താതെ കേട്ടുകേള്‍വികളെയും, പാരമ്പര്യ വിശ്വാസങ്ങളെയും മാത്രം മുറുകെ പിടിച്ചുകൊണ്ടിരിക്കുന്ന മൂഢജനങ്ങളെക്കുറിച്ചാകുന്നു. ഇങ്ങിനെയുള്ള മര്‍ക്കടമുഷ്ടിക്കാരുടെ ഹൃദയത്തിലേക്കു സത്യത്തിന്‍റെ വെളിച്ചം പ്രവേശിക്കുവാന്‍ മാര്‍ഗ്ഗമില്ലല്ലോ.

അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളില്‍ ദൃഢമായി വിശ്വാസം ഉറപ്പിച്ചുകൊണ്ട്‌ ക്ഷമയോടും, സ്ഥിരചിത്തതയോടും കൂടി ഇരുന്നുകൊള്ളണമെന്നും, ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും ഉപദേശങ്ങള്‍ കേട്ടിട്ടും കാര്യബോധം വരാത്തവണ്ണം ഹൃദയം മരവിച്ചുപോയിട്ടുള്ള ആ ജനതയുടെ ചെയ്തികള്‍ നിമിത്തം ഒട്ടും ഹൃദയചാഞ്ചല്യമോ, അസ്വാസ്ഥ്യമോ ഉണ്ടാവരുതെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉപദേശിക്കുന്നതാണ് അവസാനത്തെ വചനം. അല്ലാഹു നമ്മെ എല്ലാവരെയും ക്ഷമയും സ്ഥിരചിത്തതയുമുള്ള സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

والحمد لله اولا واخرا – وله المنة والفضل