ശൂറാ (കൂടിയാലോചന)

(23 മുതല്‍ 27 വരെ ആയത്തുകള്‍ മദനീയാണെന്നും അഭിപ്രായമുണ്ട്‌)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 53 – വിഭാഗം (റുകൂഉ്) 5

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

വിഭാഗം - 1

42:1
  • حمٓ ﴾١﴿
  • ഹാ-മീം
  • حمٓ 'ഹാ-മീം'
42:2
  • عٓسٓقٓ ﴾٢﴿
  • 'ഐന്‍-സീന്‍-ഖ്വാഫ്‌'
  • عٓسٓقٓ 'ഐൻ-സീൻ-ഖ്വാഫ്’

ഈ അക്ഷരങ്ങള്‍ രണ്ടു ആയത്തുകളായിട്ടാണ് എണ്ണപ്പെട്ടിരിക്കുന്നത്. ഇതുപോലെയുള്ള കേവലാക്ഷരങ്ങളുടെ സാക്ഷാല്‍ ഉദ്ദേശ്യം എന്താണെന്നു നമുക്കറിവില്ല. കൂടുതല്‍ വിവരം നാം മുമ്പു പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

42:3
  • كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ﴾٣﴿
  • (നബിയേ,) നിനക്കും, നിന്റെ മുമ്പുള്ളവർക്കും പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹു ഇപ്രകാരം 'വഹ്‌യ്‌' (ദിവ്യബോധനം) നൽകി വരുന്നു.
  • كَذَٰلِك അപ്രകാരം, ഇതുപോലെ يُوحِي إِلَيْكَ നിനക്കു വഹ്‍യു നൽകുന്നു وَإِلَى الَّذِين യാതൊരുവർക്കും مِن قَبْلِك നിന്റെ മുമ്പുള്ള اللَّـهُ الْعَزِيزُ പ്രതാപശാലിയായ അല്ലാഹു الْحَكِيمُ അഗാധജ്ഞനായ

ഈ അദ്ധ്യായത്തില്‍ പല പ്രധാന തത്വങ്ങളും നിനക്കു ബോധനം നല്‍കിയിട്ടുള്ളതുപോലെ, നിനക്കും മുന്‍ പ്രവാചകന്‍മാര്‍ക്കും അല്ലാഹു പല സന്ദേശങ്ങളും നല്‍കിവരുന്നുവെന്ന് സാരം.

42:4
  • لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ ﴾٤﴿
  • ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അവനുള്ളതാണ്, അവൻ ഉന്നതനാണ്, മഹാനാണ്.
  • لَهُ അവന്നാണ്, അവന്റേതാണ് مَا فِي السَّمَاوَات ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَهُوَ الْعَلِيُّ അവൻ ഉന്നതൻ الْعَظِيمُ മഹത്തായവൻ
42:5
  • تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَـٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴾٥﴿
  • ആകാശങ്ങൾ അവയുടെ മുകളിൽ നിന്നു പൊട്ടിപ്പിളരുമാറാകുന്നു; മലക്കുകൾ അവരുടെ രക്ഷിതാവിനെ സ്‌തുതിച്ചുകൊണ്ട് ‘തസ്ബീഹു’ [സ്‌തോത്രകീർത്തനം] നടത്തിക്കൊണ്ടുമിരിക്കുന്നു; ഭൂമിയിലുള്ളവർക്കുവേണ്ടി അവർ പാപമോചനവും തേടുന്നു. അല്ലാ! (അറിയുക) നിശ്ചയമായും അല്ലാഹുതന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
  • تَكَادُ السَّمَاوَات ആകാശങ്ങൾ ആകാറാകുന്നു يَتَفَطَّرْن പൊട്ടിപ്പിളരുക مِن فَوْقِهِنَّ അവയുടെ മുകളിൽ (മീതെ) നിന്നു وَالْمَلَائِكَة മലക്കുകൾ يُسَبِّحُونَ തസ്ബീഹ് നടത്തുന്നു بِحَمْدِ رَبِّهِمْ തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ وَيَسْتَغْفِرُونَ അവർ പാപമോചനം തേടുകയും ചെയ്യുന്നു لِمَن فِي الْأَرْضِ ഭൂമിയിലുള്ളവർക്കു أَلَا അല്ല, അറിഞ്ഞേക്കുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ الْغَفُورُ അവൻതന്നെ വളരെ പൊറുക്കുന്നവൻ الرَّحِيمُ കരുണാനിധി

‘ആകാശങ്ങള്‍ പൊട്ടിപ്പിളരുമാറാകുന്നു’വെന്ന് പറഞ്ഞതിന്റെ താല്‍പര്യം അല്ലാഹുവിന്റെ മഹത്വവും ശക്തി പ്രഭാവവും അത്രമേല്‍ വമ്പിച്ചതാകുന്നുവെന്ന് കാണിക്കുകയാണ്. സൂ: മര്‍യം 90, 91ല്‍ പ്രസ്താവിച്ചതുപോലെ, അല്ലാഹുവിന് സന്താനങ്ങളുണ്ടെന്നും മറ്റും മുശ്‍രിക്കുകള്‍ വാദിക്കുന്നതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുകയാണുദ്ദേശ്യമെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. (കൂടുതല്‍ വിവരം സൂ: മര്‍യമില്‍ നോക്കുക) മലക്കുകള്‍ ഭൂമിയിലുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി സൂ: മുഅ്മിന്‍ 7-10ല്‍ വിവരിച്ചു പറഞ്ഞിരിക്കുന്നുവല്ലോ. ‘ഭൂമിയിലുള്ളവര്‍ക്കു വേണ്ടി’ (لِمَن فِي الأَرْضِ) എന്നു സാമാന്യമായിട്ടാണ് ഇവിടെ പറഞ്ഞിട്ടുള്ളതെങ്കിലും സത്യവിശ്വാസികളാണ് അതുകൊണ്ടു വിവക്ഷിക്കപ്പെടുന്നതെന്ന് അവിടെ നിന്നു മനസ്സിലാക്കാവുന്നതാണ്.

42:6
  • وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍ ﴾٦﴿
  • അവനു പുറമെ (മറ്റുള്ളവരെ) കാര്യകർത്താക്കളാക്കുന്നവരാകട്ടെ, അവരെപ്പറ്റി അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാകുന്നു. (നബിയേ) നീ അവരെപ്പറ്റി (ബാധ്യത) ഏൽപിക്കപ്പെട്ടവനല്ലതാനും.
  • وَالَّذِينَ اتَّخَذُوا ഉണ്ടാക്കിയ (ഏർപ്പെടുത്തിയ)വർ مِن دُونِهِ അവനു പുറമെ أَوْلِيَاءَ കാര്യകർത്താക്കളെ, രക്ഷാധികാരികളെ اللَّـهُ حَفِيظٌ അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്നവനാണ് عَلَيْهِمْ അവരെപ്പറ്റി وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരുടെമേൽ بِوَكِيلٍ ഏൽപിക്കപ്പെട്ടവൻ (ഉത്തരവാദി, അധികാരപ്പെട്ടവൻ)
42:7
  • وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ ﴾٧﴿
  • അപ്രകാരം, അറബിഭാഷയിലുള്ള ഒരു ഖുർആൻ നാം നിനക്ക് 'വഹ്‌യു’ [ബോധനം] നൽകിയിരിക്കുന്നു; 'ഉമ്മുൽഖുറാ'യെ (അഥവാ രാജ്യങ്ങളുടെ കേന്ദ്രത്തെ)യും, അതിന്റെ ചുറ്റുപാടിലുള്ളവരെയും നീ താക്കീതു ചെയ്‌വാനും, (എല്ലാവരെയും) ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ - അതിൽ യാതൊരു സന്ദേഹവുമില്ല - താക്കീതു ചെയ്‌വാനും വേണ്ടി. (അന്ന്) ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായിരിക്കും.
  • وَكَذَٰلِكَ അപ്രകാരം أَوْحَيْنَا إِلَيْكَ നിനക്കു നാം വഹ്‌യുതന്നു قُرْآنًا عَرَبِيًّا അറബിയിലുള്ള ഒരു ഖുർആൻ لِّتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍വേണ്ടി أُمَّ الْقُرَىٰ രാജ്യങ്ങളുടെ മാതാവിനെ (കേന്ദ്രത്തെ) وَمَنْ حَوْلَهَا അതിന്റെ ചുറ്റുവശമുള്ളവരെയും وَتُنذِرَ നീ താക്കീതു ചെയ്‌വാനും يَوْمَ الْجَمْعِ ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ لَا رَيْبَ فِيهِ അതിൽ സന്ദേഹമേ ഇല്ല فَرِيقٌ ഒരു കക്ഷി, സംഘം, വിഭാഗം فِي الْجَنَّةِ സ്വർഗ്ഗത്തിലായിരിക്കും وَفَرِيقٌ ഒരു കക്ഷി فِي السَّعِيرِ ജ്വലിക്കുന്ന നരകത്തിലുമായിരിക്കും

أُمّ الْقُرَىٰ (ഉമ്മുൽഖുറാ) എന്നാൽ രാജ്യങ്ങളുടെ മാതാവു അഥവാ കേന്ദ്രം എന്നർത്ഥം, മക്കാരാജ്യമാണ് ഉദ്ദേശ്യം. ചരിത്രപരമായും, ഇസ്ലാമികമായും നോക്കുമ്പോൾ മക്കായുടെ പ്രാധാന്യവും, ആ രാജ്യത്തെ കേന്ദ്രമാക്കിക്കൊണ്ടു ഇതരരാജ്യങ്ങൾക്കുള്ളതും, ഉണ്ടായിരുന്നതുമായ ബന്ധവും പ്രസിദ്ധമാണ്. മക്കാപ്രദേശങ്ങളിലാണ് ആദ്യം ജനവാസം ഉണ്ടായിട്ടുള്ളതെന്നു ചില ചരിത്രകാരന്മാരുടെ പ്രസ്താവനകളും സ്മരണീയമാകുന്നു. മക്കായെ അഭിമുഖികരിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കൽ ഇങ്ങിനെ പറയുകയുണ്ടായി: “അല്ലാഹുവാണ (സത്യം!) നിശ്ചയമായും നീ, അല്ലാഹുവിന്റെ ഭൂമിയിൽവെച്ച് ഉത്തമമായതും, അല്ലാഹുവിലേക്കു ഏറ്റവും പ്രിയപ്പെട്ടതും തന്നെ. നിന്നിൽ നിന്നും ഞാൻ പുറത്താക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ പുറത്തു പോകയില്ലായിരുന്നു” (തി; ജ; ന). മക്കക്കാരുടെ മർദ്ദനം നിമിത്തം തിരുമേനി മദീനായിലേക്കു ഹിജ്റ പോകേണ്ടിവന്നതിനെ ഉദ്ദേശിച്ചാണ് ‘ഞാൻ പുറത്താക്കപ്പെട്ടു’ എന്നു പറഞ്ഞത്.

ആദ്യവും, ഒന്നാമതുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യേണ്ടിയിരുന്നതു മക്കാനിവാസികളിലാണല്ലോ. അതിനു ശേഷമായിരുന്നു ചുറ്റുപാടുമുള്ള  മറ്റു രാജ്യക്കാരിലേക്കു പ്രബോധനം വികസിപ്പിക്കേണ്ടത്. ഈ സൂറത്തു മക്കീ കാലഘട്ടത്തിൽ അവതരിച്ചതുമാണ്. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജന്മദേശവും, രാജ്യങ്ങളുടെ കേന്ദ്രസ്ഥാനവുമായ മക്കായെ (അതിലെ നിവാസികളെ) താക്കീതു ചെയ്യുന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. وَمَنْ حَوْلَهَا (അതിന്റെ ചുറ്റുപാടുമുള്ളവരെയും) എന്നു പറഞ്ഞതിൽ മക്കാനിവാസികളല്ലാത്ത എല്ലാ ജനതയും ഉൾപ്പെടുന്നു. പക്ഷേ, കൂടുതൽ അടുത്ത പരിസരങ്ങളിലിലുള്ളവർക്കു ആദ്യമാദ്യവും, ദൂരപരിസരങ്ങളിലുള്ളവർക്കു ക്രമേണയായും പ്രബോധനം എത്തിക്കപ്പെടുമെന്നു മാത്രം.

يَوْمَ الْجَمْعِ (ഒരുമിച്ചുകൂട്ടുന്ന ദിവസം) എന്നു പറഞ്ഞതു ഖിയാമത്തു നാളാകുന്നു. ഈ ദിവസത്തെക്കുറിച്ചാണല്ലോ പ്രവാചകന്മാർക്കു പ്രധാനമായും താക്കീതു ചെയ്‍വാനുള്ളത്. മനുഷ്യരടക്കമുള്ള സൃഷ്ടികളെല്ലാം ഒരേ സദസ്സിൽ സമ്മേളിപ്പിക്കപ്പെടുന്നതും, ഒരു വിഭാഗം ആളുകൾ -സജ്ജനങ്ങൾ- സ്വർഗ്ഗീയസുഖം അനുഭവിക്കുന്ന ഭാഗ്യവാൻമാരും, മറ്റൊരു വിഭാഗം – ദുർജ്ജനങ്ങൾ – അതികഠിനമായ നരകശിക്ഷക്കു വിധേയരാകുന്ന ദുർഭാഗ്യവാന്മാരും ആയി വേർതിരിയുന്നതും അന്നാണല്ലോ.

42:8
  • وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةً وَٰحِدَةً وَلَـٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِىٍّ وَلَا نَصِيرٍ ﴾٨﴿
  • അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അവരെ [മനുഷ്യരെ] അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷേ, അവൻ ഉദ്ദേശിക്കുന്നവരെ, അവൻ തന്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നു. അക്രമികൾക്കാകട്ടെ, അവർക്ക് യാതൊരു രക്ഷാകർത്താവുമില്ല, സഹായകനുമില്ല.
  • وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ لَجَعَلَهُمْ അവരെ അവൻ ആക്കുമായിരുന്നു أُمَّةً وَاحِدَةً ഒരേ സമുദായം وَلَـٰكِن പക്ഷേ, എങ്കിലും يُدْخِلُ അവൻ പ്രവേശിപ്പിക്കുന്നു مَن يَشَاءُ അവൻ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ തന്റെ കാരുണ്യത്തിൽ وَالظَّالِمُونَ അക്രമികൾ مَا لَهُم അവർക്കില്ല مِّن وَلِيٍّ ഒരു രക്ഷകർത്താവും وَلَا نَصِيرٍ ഒരു സഹായകനും ഇല്ല

മനുഷ്യരെല്ലാം സന്മാർഗ്ഗികളായിക്കൊണ്ടുള്ള – അല്ലെങ്കിൽ ദുർമ്മാർഗ്ഗികളായിക്കൊണ്ടുള്ള-ഒരേ ഒരു സമുദായമായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കിൽ, അങ്ങിനെത്തന്നെ സംഭവിക്കുമായിരുന്നു. പക്ഷേ, അങ്ങിനെയല്ല അവൻ ഉദ്ദേശിച്ചിരിക്കുന്നത്. അവർ രണ്ടു തരക്കാരാവണം, അഥവാ അവന്റെ കൽപനാനിർദ്ദേശങ്ങൾക്കനുസരിച്ച് അവന്റെ കാരുണ്യത്തിനു വിധേയരാകുന്ന സന്മാർഗ്ഗികളും, അക്രമജീവിതം കൈകൊണ്ട് അവന്റെ ശിക്ഷക്കു പാത്രങ്ങളാകുന്ന ദുർമാർഗ്ഗികളും എന്നിങ്ങനെ രണ്ടു തരക്കാരായിരിക്കും എന്നത്രെ അവൻ നിശ്ചയിച്ചിരിക്കുന്നത്. 7ആം വചനത്തിൽ, ഒരു കക്ഷി സ്വർഗ്ഗത്തിലും, ഒരു കക്ഷി നരകത്തിലും (فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ) എന്നു പറഞ്ഞതും ഈ രണ്ടു വിഭാഗക്കാരെക്കുറിച്ചുതന്നെ. ഈ അടിസ്ഥാനത്തിലാണ് മനുഷ്യനു വിവേചനബുദ്ധിയും, ഇച്ഛാസ്വാതന്ത്ര്യവും, പ്രവാചകന്‍മാർ മുഖേനയുള്ള മാർഗ്ഗദർശനങ്ങളും നൽകപ്പെട്ടിരിക്കുന്നതും. لَجَعَلَهُمْ أُمَّةً وَٰحِدَةً (ഒരേ സമുദായം ആക്കുമായിരുന്നു) എന്നതിന്റെ സാരം, സൻമാർഗ്ഗത്തിന്റെ സമുദായം (أُمَّةً هِدَايَة) ആക്കുമായിരുന്നുവെന്നാണെന്നും, അതല്ല ദുർമാർഗ്ഗത്തിന്റെ സമുദായം (أُمَّةً ضَلَالَة) ആക്കുമായിരുന്നുവെന്നാണെന്നും- ഇങ്ങിനെ രണ്ടു പ്രകാരത്തിലും വ്യാഖ്യാതാക്കൾ പറഞ്ഞുകാണാം രണ്ടിനും ചില ന്യായങ്ങളും അവർ പറയാറുണ്ട്. ഈ രണ്ടഭിപ്രായവും തത്വത്തിൽ ഒന്നുതന്നെ എന്നു പറയാം. പക്ഷേ, ആദ്യത്തെ അഭിപ്രായമാണ് മറ്റുചില ആയത്തുകളോടു കൂടുതൽ യോജിച്ചുകാണുന്നത്. കാരണം, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവരെയും സൻമാർഗ്ഗത്തിലാക്കുമായിരുന്നു എന്നു വ്യക്തമായിത്തന്നെ (സൂ: സജദഃ 13; ആൻആം 35, 149 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു പറഞ്ഞുകാണാം. ഏതായാലും, നിലവിലുള്ളതു, രണ്ടു വിഭാഗക്കാരായിട്ടാണെന്നു വ്യക്തമാണല്ലോ.

ഇവിടെ ‘ഒരേ സമുദായം’ (أُمَّةً وَاحِدَةً) എന്നു പറഞ്ഞതിന് ‘പക്ഷിമൃഗങ്ങളെപ്പോലെ ഒരേതരം ജീവിതരീതി കൈകൊണ്ടു ജീവിക്കുന്ന സമുദായം’ എന്നത്രെ ചില പുത്തൻ വ്യാഖ്യാനക്കാർ ഉദ്ദേശ്യമാക്കികാണുന്നത്. ഈ ആയത്തും, ഇതിന്റെ തൊട്ടുമുമ്പത്തെ ആയത്തും മാത്രം പരിശോധിച്ചാൽതന്നെ ഈ അർത്ഥകൽപന ശരിയല്ലെന്നും, നാം മുകളിൽ ചൂണ്ടിക്കാട്ടിയതാണ് വാസ്തവമെന്നും മനസ്സിലാക്കാം. കൂടാതെ സൂ: സജദഃയിലെ 13-ാം വചനം പോലെയുള്ള മറ്റുപല ആയത്തുകളിൽനിന്നും ഈ സംഗതി കൂടുതൽ വ്യക്തമാകുകയും ചെയ്യും. ചില സ്ഥാപിത താൽപര്യങ്ങളാണ് വാസ്തവത്തിൽ ഈ വ്യാഖ്യാനത്തിനു പിന്നിലുള്ളത്. അതിനെപ്പറ്റി ഈ സന്ദർഭത്തിൽ നാം സ്പർശിക്കുവാൻ മിനക്കെടുന്നില്ല.

42:9
  • أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٩﴿
  • അതല്ല, അവനുപുറമെ അവർ വല്ല രക്ഷാകര്‍ത്താക്കളെയും സ്വീകരിച്ചിരിക്കയാണോ?! എന്നാൽ (വാസ്തവത്തിൽ) അല്ലാഹുവത്രെ, രക്ഷാകർത്താവ്. അവൻതന്നെ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.
  • أَمِ اتَّخَذُوا അതല്ല (അഥവാ) അവർ ഉണ്ടക്കിയോ, (സ്വീകരിച്ചിരിക്കുന്നുവോ) مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ أَوْلِيَاءَ കാര്യകർത്താക്കളെ, രക്ഷാധികാരികളെ فَاللَّـهُ هُوَ എന്നാൽ അല്ലാഹുതന്നെയാണ് الْوَلِيُّ രക്ഷാധികാരി, കാര്യകർത്താവു وَهُوَ അവൻതന്നെ يُحْيِي الْمَوْتَىٰ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു وَهُوَ അവൻ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്

മുശ്‍രിക്കുകൾ തങ്ങളുടെ നിലപാടിനെപ്പറ്റി ചിന്തിച്ചുനോക്കുവാൻ വേണ്ടി -അവരുടെ സ്ഥിതിഗതികൾ മുഴുവനും അറിയാത്ത ഭാവേന- അവരുടെ ശ്രദ്ധയെ തട്ടിഉണർത്തുകയാണ് ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം.

വിഭാഗം - 2

42:10
  • وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ﴾١٠﴿
  • ഏതൊരു കാര്യത്തിലുംതന്നെ, നിങ്ങൾ ഭിന്നാഭിപ്രായത്തിലായാൽ, അതിന്റെ വിധി (നിശ്ചയിക്കുവാനുള്ള അധികാരം) അല്ലാഹുവിങ്കലാണ് (അങ്ങിനെയുള്ള) അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെമേൽ ഞാൻ ഭരമേല്‍പ്പിച്ചിരിക്കുന്നു; അവനിലേക്കുതന്നെ ഞാൻ (വിനയപ്പെട്ടു) മടങ്ങുകയും ചെയ്യുന്നു.
  • وَمَا ഏതൊന്നും اخْتَلَفْتُمْ فِيهِ അതിൽ നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) مِن شَيْءٍ ഏതൊരു കാര്യവും فَحُكْمُهُ എന്നാലതിന്റെ വിധി, നിയമം إِلَى اللَّـهِ അല്ലാഹുവിങ്കലേക്കാണ് ذَٰلِكُمُ اللَّـهُ അത (അവന)ത്രെ അല്ലാഹു رَبِّي എന്റെ റബ്ബായ عَلَيْهِ അവന്റെമേൽ تَوَكَّلْتُ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു وَإِلَيْهِ അവനിലേക്കുതന്നെ أُنِيبُ ഞാൻ (മനസ്സു) മടങ്ങുകയും ചെയ്യുന്നു

ഭിന്നാഭിപ്രായമുള്ള കാര്യത്തിന്റെ വിധി അല്ലാഹുവിങ്കലാണ് എന്നു പറഞ്ഞതിനു രണ്ടു തരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്.

1) മതകാര്യങ്ങളിൽ വിവിധ സമുദായങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതകളെക്കുറിച്ച് അല്ലാഹുവാണ് ഖിയാമത്തുനാളിൽ വിധികൽപിച്ചു തീരുമാനിക്കുന്നതു എന്നും.

2) മതസംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളിൽ വിധികൽപിക്കുവാനുള്ള യഥാർത്ഥ അധികാരം അല്ലാഹുവിനുമാത്രമാണ് എന്നും. ഈ രണ്ടു വ്യാഖ്യാനങ്ങളിലും അടങ്ങിയ തത്വങ്ങൾ തർക്കമറ്റതാണുതാനും. മതകാര്യങ്ങളിലുള്ള വിധികർത്തൃത്വം അല്ലാഹുവിനു മാത്രമായിരിക്കുമ്പോൾ, മറ്റാർക്കുംതന്നെ – പണ്ഡിതന്മാർക്കോ, പുരോഹിതൻമാർക്കോ, പ്രവാചകന്‍മാർക്കു പോലുമോ – സ്വന്തം വകയായി യാതൊരു നിയമവും മതത്തിൽ ആവിഷ്കരിക്കുവാൻ പാടില്ലെന്നു വ്യക്തമാണ്. പക്ഷെ, അല്ലാഹുവിന്റെ പ്രതിനിധിയെന്ന നിലക്കും, ദൗത്യവാഹകൻ എന്ന നിലക്കും റസൂലിന്റെ വിധിയും, തീരുമാനവും അനുസരിക്കുവാൻ നാം കടമപ്പെടുന്നു. അതുകൊണ്ടാണ് നിങ്ങൾ വല്ല കാര്യത്തിലും അന്യോന്യം പിണങ്ങിയാൽ – ഭിന്നിപ്പുണ്ടായാൽ – അതു അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണം.

(فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ – النساء : ٥٩)

എന്നു അല്ലാഹു കൽപിച്ചിരിക്കുന്നതും. അല്ലാഹുവിങ്കൽനിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ റസൂൽ സ്വന്തം വകയായി ഒന്നും വിധികൽപിക്കുകയില്ലെന്നു തീർച്ചതന്നെ. (وَمَا يَنطِقُ عَنِ الْهَوًى – النجم : ٣)

42:11
  • فَاطِرُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَـٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ ﴾١١﴿
  • (അവൻ) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ട്ടികർത്താവാകുന്നു. നിങ്ങൾക്കുവേണ്ടി നിങ്ങളിൽനിന്നു തന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു; കാലികളിലും തന്നെ, ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു); അതിൽകൂടി [അതുവഴി] അവൻ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കുന്നു. അവനെപ്പോലെ യാതൊരു വസ്തുവും ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവനാണ്.
  • فَاطِرُ السَّمَاوَاتِ ആകാശങ്ങളുടെ സൃഷ്ടികർത്താവു وَالْأَرْضِ ഭൂമിയുടെയും جَعَلَ لَكُم നിങ്ങൾക്കു അവൻ ഉണ്ടാക്കിത്തന്നു مِّنْ أَنفُسِكُمْ നിങ്ങളിൽ (നിങ്ങളുടെ വർഗ്ഗത്തില്‍) നിന്നുതന്നെ أَزْوَاجًا ഇണകളെ وَمِنَ الْأَنْعَامِ ആടുമാടൊട്ടകം (കാലി)കളില്‍ നിന്നും أَزْوَاجًا ഇണകളെ يَذْرَؤُكُمْ നിങ്ങളെ അവൻ പെരുപ്പിച്ചുണ്ടാക്കുന്നു فِيهِ അതിൽ (കൂടി) لَيْس ഇല്ല كَمِثْلِهِ അവനെപ്പോലെ, (അവനു തുല്യമായി) شَيْءٌ യാതൊരു വസ്തുവും وَهُو അവൻ السَّمِيعُ കേൾക്കുന്നവനാണ് الْبَصِيرُ കാണുന്നവനാണ്

ഇസ്‌ലാമിക വിശ്വാസത്തിൽ മൗലികപ്രധാനമായ ഒരു തത്വമാണ് لَيْسَ كَمِثْلِهِ شَيْءٌ (അവനെപ്പോലെ ഒരു വസ്തുവും ഇല്ല) എന്ന വാക്യം അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ, ഉൽകൃഷ്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിലാകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ അവനെപ്പോലെ – അവനു തുല്യമായോ, കിടയൊത്തോ – യാതൊന്നുംതന്നെ ഇല്ല. ഇതിൽ ഏതെങ്കിലും ഒന്നിൽ അവനോടു തുല്യതയോ, സമത്വമോ കൽപിക്കുന്നതിനാണ് ‘ശിർക്ക്’ (പങ്കുചേർക്കൽ – അഥവാ ബഹുദൈവവിശ്വാസം) എന്നു പറയുന്നത്. അതുകൊണ്ട് സൃഷ്ടികളെ സംബന്ധിച്ചു ഉപയോഗിക്കപ്പെടാറുള്ള ഏതെങ്കിലും നാമങ്ങളോ, ക്രിയാവിശേഷണങ്ങളോ അല്ലാഹുവിനോടു ബന്ധപ്പെടുത്തിക്കൊണ്ടു ഖുർആനിലോ ഹദീസിലോ ഉപയോഗിച്ചു കണ്ടാൽ തന്നെയും, അതു ഭാഷയുടെയും, വാച്യാർത്ഥത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പറയപ്പെടുന്നതാണെന്നും, ഉദ്ദേശ്യത്തിലും യാഥാർത്ഥ്യത്തിലും അവ വ്യത്യസ്തമായിരിക്കുമെന്നും മനസ്സിലാക്കേണ്ടതാണ്.

ഉദാഹരണമായി: ‘അല്ലാഹു കാണുന്നവനാണ് (بَصِير)’ ‘അവൻ കേൾക്കുന്നവനാണ് (سَّمِيع)’ ‘അവൻ പറഞ്ഞു (قَال)’ ‘അവന്റെ കൈകൾ (يَدَاهُ)’ ‘അവന്റെ മുഖം (وَجْه اللّه)’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങൾ കാണുമ്പോൾ അവയൊന്നുംതന്നെ, സൃഷ്ടികളുടെതുമായി താരതമ്യപ്പെടുത്തുവാൻ പാടില്ലാത്തതാണെന്നും, അല്ലാഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്ഥ്യങ്ങളാണ് അവ ഉൾക്കൊള്ളുന്നതെന്നും ഓർമ്മിച്ചിരിക്കേണ്ടതാകുന്നു. ‘അല്ലാഹു അർശിൽ ആരോഹണം ചെയ്തിരിക്കുന്നു (اسْتَوَىٰ عَلَى الْعَرْشِ)’ എന്നതുപോലെയുള്ള വാക്യങ്ങളെപ്പറ്റി, ‘അവയുടെ അർത്ഥം നമുക്കറിയാം. പക്ഷേ അതെങ്ങിനെയാണെന്ന വസ്തുത നമുക്ക് അജ്ഞാതമാണ്’ എന്നു മുൻഗാമികളായ മഹാന്മാർ പറയാറുള്ളതും അതുകൊണ്ടത്രെ.

മനുഷ്യർക്കു സ്വന്തം വർഗ്ഗത്തിൽ നിന്നുതന്നെ ഇണകളെ ഏർപ്പെടുത്തികൊടുത്തതും അവരുടെ ഉപയോഗാർത്ഥം ആടുമാടൊട്ടകങ്ങളിലും അതുപോലെ ഇണകളുണ്ടാക്കിക്കൊടുത്തതും മനുഷ്യനു അല്ലാഹു ചെയ്ത രണ്ടു മഹത്തായ അനുഗ്രഹങ്ങളാണല്ലോ. തുടർന്നു പറഞ്ഞിട്ടുള്ള വാക്യം പ്രത്യേകം ശ്രദ്ധേയമാകുന്നു. മനുഷ്യരെ ആണും പെണ്ണുമാകുന്ന ഇണകളാക്കി വെച്ചിട്ടുള്ളതിന്റെ പ്രധാന ലക്ഷ്യം, അഥവാ പ്രകൃതിപരമായ അതിന്റെ ആവശ്യം അല്ലാഹു ആ വാക്യം മുഖേന നമ്മെ ഉണർത്തിയിരിക്കുന്നു. അതെ, അതുവഴി മനുഷ്യവർഗ്ഗത്തെ വർദ്ധിപ്പിച്ചു പോഷിപ്പിക്കുവാനാണ് മനുഷ്യസൃഷ്ടാവ് അതുകൊണ്ടു ഉദ്ദേശിക്കുന്നത് (يَذْرَؤُكُمْ فِيهِ) സൂറത്തുൽ ബഖറ : 223 -ൽ ‘നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ വിളനിലമാണ്  (نِسآؤُكُمْ حَرْثٌ لَّكُمْ) എന്നു പ്രസ്താവിച്ചിട്ടുള്ളതും ഈ തത്വം തന്നെയാണ് വ്യക്തമാക്കുന്നത്.

സർവ്വജ്ഞനായ സൃഷ്ടാവ്  -എല്ലാ വസ്തുവെയും സൃഷ്ടിച്ച് അതതിന്റെതായ പ്രകൃതി വിശേഷങ്ങളും അതതിന്റെ നിലനില്‍പ്പിനും വളർച്ചക്കും വേണ്ടുന്ന മാർഗ്ഗദർശനങ്ങളും നൽകിയ ലോകനിയന്താവു – മനുഷ്യരെ പുരുഷനും, സ്ത്രീയുമാക്കി ഇണചേർത്തതു മനുഷ്യവംശത്തെ വർദ്ധിപ്പിക്കുവാനാണെന്നു പറയുമ്പോൾ, ‘ജനപ്പെരുപ്പത്തിന്റെ പൊട്ടിത്തെറി’യെ ഭയന്ന് – മനുഷ്യ ജനനം തടഞ്ഞു നിർത്തുവാൻ വേണ്ടി – മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുമാറ് പ്രകൃതിവിരുദ്ധവും, സദാചാരവിരുദ്ധവുമായ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും, അതിനുവേണ്ടി നാടൊട്ടുക്കും മുറവിളി കൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്നതു എത്രമാത്രം ധിക്കാരവും, വിഡ്ഢിത്തവുമായിരിക്കും?! ഈ ധിക്കാരത്തിന്റെ ദുരന്തഫലം അതിന്റെ വൈതാളികന്മാർ ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കാതിരിക്കയില്ല; നിശ്ചയം. പ്രയോജനപ്പെടാത്ത അവസരത്തിലായിരിക്കും ഒരു പക്ഷേ അതു ബോധ്യപ്പെടുക. ജനവർദ്ധനവു നിമിത്തം ഭക്ഷണക്ഷാമവും, പാര്‍പ്പിട ദൗർല്ലഭ്യവും നേരിടേണ്ടി വരുമെന്നു കണക്കു കൂട്ടിപ്പറയുന്ന ശാസ്ത്രപടുക്കൾക്കു – സർവജ്ഞനും, സർവ്വശക്തനുമായ ഒരു ലോകനിയന്താവിൽ അവർ വിശ്വസിക്കുന്നപക്ഷം – അടുത്ത വചനത്തിൽതന്നെ അതിനു മറുപടി കാണാവുന്നതാണ്:-

42:12
  • لَهُۥ مَقَالِيدُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ إِنَّهُۥ بِكُلِّ شَىْءٍ عَلِيمٌ ﴾١٢﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും, (ഖജനാക്കളുടെ) താക്കോലുകൾ അവന്റേതാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്കു അവൻ ഉപജീവനം [ആഹാരം] വിശാലപ്പെടുത്തിക്കൊടുക്കുന്നു; (അവൻ ഉദ്ദേശിക്കുന്നവർക്കു) അവൻ കുടുസ്സാക്കുകയും ചെയ്യുന്നു. നിശ്ചയമായും അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ്.
  • لَهُ അവന്നാണ്, അവന്റേതാണ് مَقَالِيدُ താക്കോലുകൾ, ഖജനാക്കൾ (അധികാരങ്ങൾ) السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും يَبْسُطُ الرِّزْقَ അവൻ ഉപജീവനം (ആഹാരം) വിശാലമാക്കുന്നു لِمَن يَشَاءُ താൻ ഉദ്ദേശിക്കുന്നവർക്കു وَيَقْدِرُ കണക്കാക്കുക (കുടുസ്സാക്കുക)യും ചെയ്യുന്നു إِنَّهُ നിശ്ചയമായും അവൻ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്‌തുവെ)ക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്

ഈ ആയത്തിലെ ആശയം ഖുർആനിൽ അല്ലാഹു ആവർത്തിച്ചു പറയാറുള്ളതാണ്. (സൂ: ഖസ്വസ്വ് :82; റൂം: 37; സുമർ: 52; സബഉ്‌: 36,39; അങ്കബൂത്ത്: 62. എന്നിവയും മറ്റും നോക്കുക). മനുഷ്യനെ സൃഷ്ടിക്കുകയും, അവന്റെ വർഗ്ഗപരിപോഷണത്തിനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും, അവന്റെ ഉപജീവനമാർഗ്ഗങ്ങൾ ഒരുക്കുകയും ചെയ്ത അതേ രക്ഷിതാവ് മനുഷ്യന്റെ ജീവിതത്തിൽ അവൻ കൈകൊള്ളേണ്ടുന്ന നിയമവ്യവസ്ഥയും അവനു നിശ്ചയിച്ചു കൊടുക്കാതിരുന്നിട്ടില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടു അടുത്ത വചനത്തിൽ പറയുന്നു:

42:13
  • شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحًا وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِۦٓ إِبْرَٰهِيمَ وَمُوسَىٰ وَعِيسَىٰٓ ۖ أَنْ أَقِيمُوا۟ ٱلدِّينَ وَلَا تَتَفَرَّقُوا۟ فِيهِ ۚ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ ٱللَّهُ يَجْتَبِىٓ إِلَيْهِ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَن يُنِيبُ ﴾١٣﴿
  • നൂഹിനോടു അവൻ [അല്ലാഹു] കൽപിച്ചരുളിയതും, നിനക്കു നാം ‘വഹ്‌യ്‌’ നൽകിയിട്ടുള്ളതും, ഇബ്രാഹീമിനോടും, മൂസായോടും ഈസായോടും നാം കൽപിച്ചരുളിയതും (എന്താണോ അതു തന്നെ) അവൻ നിങ്ങൾക്കു മതമായി നിയമിച്ചു തന്നിരിക്കുന്നു; അതായതു, (ഈ) മതത്തെ നിങ്ങൾ നിലനിറുത്തണം, അതിൽ നിങ്ങൾ ഭിന്നിച്ചുപോകരുത് എന്ന് . ബഹുദൈവവിശ്വാസികളെ ഏതൊന്നിലേക്കു നീ വിളിക്കുന്നുവോ അതവർക്കു വമ്പിച്ച [ഭാരപ്പെട്ട] തായിരിക്കുകയാണ്. അല്ലാഹു ഉദ്ദേശിക്കുന്നവരെ തന്റെ അടുക്കലേക്കു അവൻ തിരഞ്ഞെടുക്കുന്നു. (വിനയപ്പെട്ടു) മടങ്ങുന്നവർക്കു അവൻ തന്റെ അടുക്കലേക്കു മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു.
  • شَرَعَ لَكُم നിങ്ങൾക്കു അവൻ നിയമിച്ചു (മാർഗ്ഗമാക്കി) തന്നിരിക്കുന്നു مِّنَ الدِّينِ മതത്തിൽ നിന്നു, മതമായി مَا وَصَّىٰ بِهِ അവൻ കൽപിച്ചരുളിയതു نُوحًا നൂഹിനോടു وَالَّذِي أَوْحَيْنَا നാം വഹ്‌യു നൽകിയതും إِلَيْكَ നിനക്കു وَمَا وَصَّيْنَا بِهِ നാം കൽപിച്ചരുളിയതും إِبْرَاهِيمَ ഇബ്റാഹീമിനോടും وَمُوسَىٰ وَعِيسَىٰ മൂസായോടും ഈസായോടും أَنْ أَقِيمُوا നിങ്ങൾ നിലനിറുത്തണമെന്നു الدِّينَ മതത്തെ وَلَا تَتَفَرَّقُوا നിങ്ങൾ ഭിന്നിക്കരുതെന്നും فِيهِ അതിൽ كَبُرَ വളരെ വമ്പിച്ചതാണ്, വലുതായിരിക്കുന്നു عَلَى الْمُشْرِكِينَ മുശ്‌രിക്കുകൾക്കു مَا تَدْعُوهُمْ إِلَيْهِ നീ അവരെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അത് اللَّـهُ يَجْتَبِي അല്ലാഹു തിരഞ്ഞെടുക്കുന്നു إِلَيْهِ അവനിലേക്കു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ وَيَهْدِي അവൻ മാർഗ്ഗദർശനം നൽകുകയും ചെയ്യുന്നു إِلَيْهِ തന്നിലേക്കു, അവനിലേക്കു مَن يُنِيبُ വിനയപ്പെട്ടു (മനസ്സു) മടങ്ങുന്നവരെ

മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായമായ ഈ സമുദായത്തിനു അല്ലാഹു കൽപിച്ചരുളിയിരിക്കുന്ന ഈ മതം ഒരു പുതിയ മതമൊന്നുമല്ല. നൂഹ്  (عليه والسلام), ഇബ്രാഹിം (عليه والسلام), മൂസാ (عليه والسلام), ഈസാ (عليه والسلام)മുതലായ മുൻപ്രവാചകവര്യൻമാരോടു കൽപിക്കപ്പെട്ടിരുന്നതും, മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ബോധനം ലഭിച്ചിട്ടുള്ളതുമെല്ലാം ഈ ഒരേ മതം തന്നെയാകുന്നു. ഈ മതം – അതെ, തൗഹീദിൽ അധിഷ്ഠിതമായ ഇസ്ലാം മതം – പ്രബോധനം ചെയ്‌വാനും, അതിൽ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കാതെ നിലനിറുത്തുവാനും തന്നെയാണ് എല്ലാവരോടും കൽപിക്കപ്പെട്ടിട്ടുള്ളതും. പക്ഷേ, ശിർക്കിൽ അടിയുറച്ച ബഹുദൈവവിശ്വാസികളെ സംബന്ധിച്ചിടത്തോളം – അവരുടെ ചിരകാലപാരമ്പര്യത്തിനു വിരുദ്ധമാണെന്ന കാരണത്താൽ- മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന ഈ മതം പുത്തൻമതമാണെന്നാണ് അവരുടെ ധാരണ. തന്നിമിത്തം അതു സ്വീകരിക്കുന്നതു അവർക്കു അസഹ്യമായിത്തോന്നുകയാണ്. എന്നാൽ, ഹൃദയം മരവിച്ചിട്ടില്ലാത്ത സഹൃദയന്മാരാകട്ടെ, ഈ മതം അംഗീകരിക്കുന്നതും, അതുവഴി അല്ലാഹുവിന്റെ കാരുണ്യത്തിനും, സാമീപ്യത്തിനും അവർ അർഹരായിത്തീരുന്നതുമാകുന്നു എന്നു സാരം. ആദം (عليه والسلام) നബിക്കുശേഷം ഒരു സമുദായത്തിലേക്കു നിയോഗിക്കപ്പെട്ട ആദ്യത്തെ റസൂലാണ് നൂഹ് (عليه والسلام). അന്ത്യപ്രവാചകനായ മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കും അദ്ദേഹത്തിനുമിടയിൽ കഴിഞ്ഞുപോയ മുർസലുകളിൽ പ്രധാനികളാണ് മറ്റു മൂന്നു മുർസലുകളും.

الدِّينِ (മതം) എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നത് ഇസ്ലാംമതത്തിന്റെ മൗലിക സിദ്ധാന്തങ്ങളാകുന്നു. എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തിരുന്നതും അതേ സിദ്ധാന്തങ്ങളായിരുന്നു: إِنَّ الدِّينَ عِندَ اللَّهِ الإِسْلاَمُ : آل عمران : ١٩ (അല്ലാഹുവിന്റെ അടുക്കൽ മതം ഇസ്ലാമാണ്).

وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَل مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ – آل عمران : ٨٥

(ആരെങ്കിലും ഇസ്ലാമിനെയല്ലാതെ മതമായി അന്വേഷിക്കുന്നപക്ഷം അതു അവനിൽനിന്നു സ്വീകരിക്കപ്പെടുന്നേതേയല്ല. പരലോകത്തു അവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുമായിരിക്കും) എന്നിങ്ങിനെയുള്ള ഖുർആൻ വചനങ്ങൾ ഈ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രസ്തുത മൗലിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള കർമ്മപരവും, ശാഖാപരവുമായ കാര്യങ്ങളിൽ, സമുദായങ്ങൾക്കിടയിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ സ്വീകരിക്കപ്പെട്ടിരുന്നുവെന്നു മാത്രം.

  لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا – المائدة : ٥١

(നിങ്ങളിൽ – വേദത്തിന്റെ ആൾക്കാരിൽ-പെട്ട എല്ലാവര്‍ക്കും നാം ഓരോ നിയമമാർഗ്ഗവും രീതിയും ഏർപ്പെടുത്തിയിരിക്കുന്നു) എന്ന വചനം അതാണ് വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിലത്തെ സമുദായമായ ഈ സമുദായത്തിനു ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളിൽവെച്ച് ഏറ്റവും പരിപൂർണ്ണവും ലോകാവസാനംവരെ നിലവിലിരിക്കുന്നതുമായ അന്തിമരൂപം അല്ലാഹു നിശ്ചയിച്ചുകൊടുത്തിരിക്കുകയാണ്.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الإِسْلاَمَ دِينًا – المائدة : ٤

(ഇന്നേദിവസം നിങ്ങൾക്കു നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു. നിങ്ങളില്‍ എന്റെ അനുഗ്രഹം ഞാന്‍ പരിപൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്കു ഞാൻ ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു) പരമാർത്ഥം ഇങ്ങിനെയിരിക്കെ, ദൈവികമതമായ ഈ ഏകമതത്തിൽ ഭിന്ന കക്ഷികൾ എങ്ങിനെ ഉടലെടുത്തുവെന്ന് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:

42:14
  • وَمَا تَفَرَّقُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰٓ أَجَلٍ مُّسَمًّى لَّقُضِىَ بَيْنَهُمْ ۚ وَإِنَّ ٱلَّذِينَ أُورِثُوا۟ ٱلْكِتَـٰبَ مِنۢ بَعْدِهِمْ لَفِى شَكٍّ مِّنْهُ مُرِيبٍ ﴾١٤﴿
  • തങ്ങൾക്ക് അറിവ് വന്നെത്തിയശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ലതാനും; (അതെ ) അവർക്കിടയിലുള്ള ധിക്കാരം നിമിത്തം. നിർണ്ണയം ചെയ്യപ്പെട്ട ഒരു (നിശ്ചിത) അവധിവരേക്കും (ബാധകമായ) ഒരു വാക്ക് നിന്റെ റബ്ബിങ്കലിൽനിന്നു മുമ്പുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ വിധി നിശ്ചയിക്കപ്പെടുകതന്നെ ചെയ്തിരുന്നു. അവർക്കുശേഷം വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ടവരാകട്ടെ, നിശ്ചയമായും അതിനെക്കുറിച്ച് ആശങ്കാപരമായ സംശയത്തിലുമാകുന്നു.
  • وَمَا تَفَرَّقُوا അവർ ഭിന്നിച്ചിട്ടുമില്ല, വേർപിരിഞ്ഞിട്ടില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ مَا جَاءَهُمُ അവർക്കു വന്നതിന്റെ الْعِلْمُ അറിവു بَغْيًا ധിക്കാരം (അതിക്രമം, താന്തോന്നിത്തം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ അവർക്കിടയിലുള്ള وَلَوْلَا ഇല്ലായിരുന്നെങ്കിൽ كَلِمَةٌ ഒരു വാക്കു سَبَقَتْ മുൻകഴിഞ്ഞ, കഴിഞ്ഞുപോയ مِن رَّبِّكَ നിന്റെ റബ്ബിങ്കൽനിന്നു إِلَىٰ أَجَلٍ ഒരു അവധിവരേക്കു مُّسَمًّى നിർണ്ണയിക്കപ്പെട്ട, പേരു പറയപ്പെട്ട لَّقُضِيَ വിധി നിശ്ചയിക്ക (തീരുമാനിക്ക)പ്പെടുകതന്നെ ചെയ്‌തിരുന്നു بَيْنَهُمْ അവർക്കിടയിൽ وَإِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ أُورِثُوا الْكِتَابَ വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ട مِن بَعْدِهِمْ അവരുടെ ശേഷം لَفِي شَكٍّ സംശയത്തിൽ തന്നെയാണ് مِّنْهُ അതിനെക്കുറിച്ചു مُرِيبٍ ആശങ്കാപരമായ, സന്ദേഹകരമായ

സത്യം ഇന്നതാണെന്നു അറിയാതെയല്ല സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായത്. നേരെമറിച്ച് വേണ്ടത്ര അറിവും മാർഗ്ഗദർശനവും എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, സ്വാർത്ഥം, അസൂയ, മാത്സര്യം, ധിക്കാരം തുടങ്ങിയ അതിരുകവിച്ചൽ മാത്രമാണ് ഭിന്നിപ്പിന് കാരണമായത്. ആ നിലക്ക് അവർ തികച്ചും ശിക്ഷാർഹരാകുന്നു. പക്ഷെ, ശിക്ഷാനടപടി എടുക്കൽ പരലോകത്തു വെച്ചാണെന്ന് അല്ലാഹു മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കയാണ്. അല്ലായിരുന്നുവെങ്കിൽ തൽക്ഷണംതന്നെ ശിക്ഷ അവർക്കു അനുഭവപ്പെടുമായിരുന്നു. മുൻഗാമികളായ വേദക്കാരുടെ കഥയാണ് ഇപ്പറഞ്ഞത്. എന്നാൽ, അവരുടെശേഷം വേദഗ്രന്ഥത്തിന്റെ അനുയായികളും അവകാശികളുമായിത്തീർന്ന നിലവിലുള്ള – ജൂതരും ക്രിസ്ത്യാനികളുമാകുന്ന – വേദക്കാരുടെ സ്ഥിതിയോ? അവർ തങ്ങളുടെ പിതാക്കളെയും മുൻഗാമികളെയും പിന്തുടർന്നു വരുന്നുവെന്നല്ലാതെ, തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്ന അധികൃതമായ തെളിവോ ലക്ഷ്യമോ ഒന്നും അവർക്കില്ല. തങ്ങൾ സ്വീകരിച്ചുവരുന്ന വിശ്വാസാചാരങ്ങളെ സംബന്ധിച്ചിടത്തോളം അവ പരിശുദ്ധങ്ങളാണെന്ന ബോധ്യവും ഉറപ്പും അവർക്കുണ്ടോ? അതുമില്ല. വാസ്തവത്തിൽ അതിലവർ സംശയാലുക്കളും പരിഭ്രമചിത്തരുമാകുന്നു. പാരമ്പര്യവും അനുകരണവുമാണല്ലോ അവരുടെ അവലംബം.

42:15
  • فَلِذَٰلِكَ فَٱدْعُ ۖ وَٱسْتَقِمْ كَمَآ أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَآءَهُمْ ۖ وَقُلْ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَـٰبٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ ٱللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ ٱللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ ٱلْمَصِيرُ ﴾١٥﴿
  • (നബിയേ) ആകയാൽ അതിലേക്കു ക്ഷണിച്ചുകൊള്ളുക. നിന്നോടു കൽപിക്കപ്പെട്ടപ്രകാരം നീ (ശരിക്കു്) ചൊവ്വായി നിലകൊള്ളുകയും ചെയ്യുക .അവരുടെ ഇച്ഛകളെ പിൻപറ്റുകയും അരുതു്. നീ (ഇപ്രകാരം) പറഞ്ഞേക്കുകയും ചെയ്യുക: ‘വേദഗ്രന്ഥമായിക്കൊണ്ട് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതിൽ (മുഴുവനും) ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതി പാലിക്കുവാൻ എന്നോടു കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഞങ്ങളുടെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു. ഞങ്ങളുടെ കർമ്മങ്ങൾ ഞങ്ങൾക്ക്; നിങ്ങളുടെ കർമ്മങ്ങൾ നിങ്ങൾക്കും. ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ന്യായവാദം ഇല്ല. അല്ലാഹു നമ്മുടെ ഇടയിൽ ഒരുമിച്ചുകൂട്ടുന്നതാണ്. അവനിലേക്കാണ് തിരിച്ചെത്തലും.’
  • فَلِذَٰلِكَ അതിലേക്കു, അതിനാൽ فَادْعُ നീ ക്ഷണിക്കുക وَاسْتَقِمْ നീ ചൊവ്വായി നിൽക്കുകയും ചെയ്യുക كَمَا أُمِرْتَ നിന്നോടു കൽപിക്കപ്പെട്ടതുപോലെ وَلَا تَتَّبِعْ നീ പിൻപറ്റുകയും അരുതു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ وَقُلْ നീ പറയുകയും ചെയ്യുക آمَنتُ ഞാൻ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلَ ഇറക്കിയതിൽ اللَّـهُ അല്ലാഹു مِن كِتَابٍ വേദഗ്രന്ഥമായിട്ടു وَأُمِرْتُ ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِأَعْدِلَ بَيْنَكُمُ നിങ്ങൾക്കിടയിൽ നീതി ചെയ്യുവാന്‍ اللَّـهُ رَبُّنَا അല്ലാഹു ഞങ്ങളുടെ റബ്ബാണ്‌ وَرَبُّكُمْ നിങ്ങളുടെ റബ്ബും لَنَا أَعْمَالُنَا ഞങ്ങൾക്കു ഞങ്ങളുടെ കർമ്മങ്ങൾ, പ്രവൃത്തികൾ وَلَكُمْ നിങ്ങൾക്കു أَعْمَالُكُمْ നിങ്ങളുടെ കർമ്മങ്ങളും لَا حُجَّةَ ന്യായം (തർക്കം, വാദം) ഇല്ല بَيْنَنَا وَبَيْنَكُمُ ഞങ്ങളുടെയും നിങ്ങളുടെയും ഇടയിൽ اللَّـهُ يَجْمَعُ അല്ലാഹു ഒരുമിച്ചുകൂട്ടും بَيْنَنَا നമുക്കിടയിൽ وَإِلَيْهِ അവങ്കലേക്കു തന്നെയാണ് الْمَصِيرُ തിരിച്ചെത്തൽ

സത്യം ഇന്നതാണെന്നു വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഭിന്നിപ്പിനു കാരണം, അറിയായ്മയോ അവ്യക്തതയോ അല്ല; കേവലം വാശിയും മാത്സര്യബുദ്ധിയും മാത്രമാകുന്നു. അതുകൊണ്ടാണ് നമുക്കിടയിൽ ന്യായവാദത്തിനു സ്ഥാനം ഇല്ലെന്നു പറയുന്നത്. അടുത്ത വചനം നോക്കുക:

42:16
  • وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِنۢ بَعْدِ مَا ٱسْتُجِيبَ لَهُۥ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ ﴾١٦﴿
  • അല്ലാഹുവിനു [അവന്റെ മതത്തിനു] സ്വീകരണം ലഭിച്ചതിനുശേഷം, അവന്റെ കാര്യത്തിൽ (തർക്കിച്ച്) ന്യായവാദം നടത്തുന്നവരാകട്ടെ, അവരുടെ ന്യായം തങ്ങളുടെ റബ്ബിന്റെ അടുക്കൽ ഫലശൂന്യമായതാകുന്നു [പരാജയപ്പെട്ടതാണ്]. അവരുടെമേൽ കോപവും ഉണ്ടായിരിക്കും; കഠിനമായ ശിക്ഷയും അവർക്കുണ്ട്.
  • وَالَّذِينَ يُحَاجُّونَ ന്യായവാദം നടത്തുന്നവർ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തിൽ مِن بَعْدِ ശേഷം مَا اسْتُجِيبَ لَهُ അവനു ഉത്തരം (സ്വീകരണം) ലഭിച്ചതിന്റെ حُجَّتُهُمْ അവരുടെ ന്യായം دَاحِضَةٌ ഫലശൂന്യമായതു (നിരർത്ഥം, പരാജയമടഞ്ഞതു) ആണ് عِندَ رَبِّهِمْ അവരുടെ റബ്ബിന്റെ അടുക്കൽ وَعَلَيْهِمْ അവരുടെ മേലുണ്ടുതാനും غَضَبٌ കോപം, ദേഷ്യം وَلَهُمْ عَذَابٌ അവർക്കു ശിക്ഷയുമുണ്ട് شَدِيدٌ കഠിനമായ
42:17
  • ٱللَّهُ ٱلَّذِىٓ أَنزَلَ ٱلْكِتَـٰبَ بِٱلْحَقِّ وَٱلْمِيزَانَ ۗ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ ﴾١٧﴿
  • അല്ലാഹുവത്രെ, യഥാർത്ഥ പ്രകാരം വേദഗ്രന്ഥവും, തുലാസ്സും ഇറക്കിയവൻ. തനിക്ക് എന്തറിയാം, അന്ത്യസമയം സമീപസ്ഥമായിരിക്കാം?
  • اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു أَنزَلَ الْكِتَابَ ഗ്രന്ഥം ഇറക്കിയ بِالْحَقِّ യഥാർത്ഥ പ്രകാരം وَالْمِيزَانَ തുലാസ്സും وَمَا يُدْرِيكَ നിനക്കെന്തറിയാം, അറിയാമോ لَعَلَّ السَّاعَةَ അന്ത്യസമയമായേക്കാം قَرِيبٌ അടുത്തതു, സമീപസ്ഥം
42:18
  • يَسْتَعْجِلُ بِهَا ٱلَّذِينَ لَا يُؤْمِنُونَ بِهَا ۖ وَٱلَّذِينَ ءَامَنُوا۟ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ ۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِى ٱلسَّاعَةِ لَفِى ضَلَـٰلٍۭ بَعِيدٍ ﴾١٨﴿
  • അതിൽ വിശ്വസിക്കാത്തവർ അതിനു ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അതിനെക്കുറിച്ച് ഭയപ്പാടുള്ളവരുമാകുന്നു. അതു യഥാർത്ഥമാണെന്നു അവർക്കു അറിയുകയും ചെയ്യാം. അല്ലാ- (അറിയുക:) അന്ത്യസമയത്തിന്റെ കാര്യത്തിൽ തർക്കം നടത്തുന്നവർ നിശ്ചയമായും വിദൂരമായ വഴിപിഴവിൽ തന്നെയാകുന്നു.
  • يَسْتَعْجِلُ بِهَا അതിനു ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു الَّذِينَ യാതൊരു കൂട്ടർ لَا يُؤْمِنُونَ بِهَا അതിൽ വിശ്വസിക്കാത്ത وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ مُشْفِقُونَ مِنْهَا അതിനെപ്പറ്റി ഭയപ്പെടുന്നവരാണ് وَيَعْلَمُونَ അവർ അറിയുകയും ചെയ്യും أَنَّهَا الْحَقُّ അതു യഥാർത്ഥമാണെന്നു أَلَا അല്ലാ, അറിയുക إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُمَارُونَ തർക്കം നടത്തുന്ന, സംശയം പ്രകടിപ്പിക്കുന്ന فِي السَّاعَةِ അന്ത്യസമയത്തിന്റെ കാര്യത്തിൽ لَفِي ضَلَالٍ വഴിപിഴവിൽ തന്നെ بَعِيدٍ വിദൂരമായ

സത്യാസത്യങ്ങളെ വേർതിരിക്കാനും തൂക്കിക്കണക്കാക്കുവാനുമുള്ള തുലാസ്സും വേദഗ്രന്ഥവും അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്: അതിന്റെ അടിസ്ഥാനത്തിൽ പലരും അല്ലാഹുവിന്റെ ക്ഷണം സ്വീകരിക്കുകയും ചെയ്‌തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു എനി ഒരു ന്യായവാദത്തിനോ തർക്കത്തിനോ സ്ഥാനമില്ല. അതു അല്ലാഹുവിങ്കൽ വിലപ്പോകുകയുമില്ല എന്നു വേദക്കാരെയും, അല്ലാത്തവരെയും ഉണർത്തുന്നു.

മുശ്‍രിക്കുകൾ അന്ത്യനാളിൽ വിശ്വസിക്കാത്തവരാണല്ലോ. അതുകൊണ്ട് അവർ പരിഹാസപൂർവം അതിനു ധൃതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. അങ്ങിനെ ഒന്നുണ്ടെങ്കിൽ എപ്പോഴാണതുണ്ടാവുക? എന്താണതു സംഭവിക്കാത്തത്? എന്നൊക്കെ അവർ പറയും. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ അതിനെപ്പറ്റി വളരെ ഭയപ്പാടിലുമായിരിക്കും. കാരണം അന്നത്തെ അതിഭയാനകങ്ങളായ സംഭവവികാസങ്ങളെപ്പറ്റിയും തുടർന്നു സംഭവിക്കുവാനിരിക്കുന്ന വിചാരണ, രക്ഷാശിക്ഷകൾ മുതലായവയെപ്പറ്റിയും അവർ ബോധവാന്മാരാണല്ലോ. മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ തുടക്കത്തെയും, ഒടുക്കത്തെയും (المبدأ والمعاد) സംബന്ധിച്ച – അഥവാ അല്ലാഹുവിലും അന്ത്യനാളിലുമുള്ള – വിശ്വാസങ്ങളാണ് എല്ലാ നന്മയുടെയും വിജയത്തിന്റെയും മൂലകാരണം. ആ രണ്ടു കാര്യങ്ങളിലുള്ള അവിശ്വാസമാണ് എല്ലാ തിന്മയുടെയും, പരാജയത്തിന്റെയും കാരണവും. അപ്പോൾ, അല്ലാഹുവിന്റെ വിഷയത്തിലെന്നപോലെത്തന്നെ അന്ത്യസമയത്തിന്റെ കാര്യത്തിലും തർക്കിച്ചും പരിഹസിച്ചുംകൊണ്ടിരിക്കുന്നവർ അങ്ങേഅറ്റം വഴിപിഴവിലല്ലാതെ ആയിരിക്കയില്ലല്ലോ.

42:19
  • ٱللَّهُ لَطِيفٌۢ بِعِبَادِهِۦ يَرْزُقُ مَن يَشَآءُ ۖ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ ﴾١٩﴿
  • അല്ലാഹു അവന്റെ അടിയന്മാരോടു വളരെ സൗമ്യമുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്കു അവൻ കൊടുക്കുന്നു (അഥവാ ആഹാരം നൽകുന്നു) അവനത്രെ പ്രതാപശാലിയായ ശക്തനായുള്ളവൻ.
  • اللَّـهُ അല്ലാഹു لَطِيفٌ സൗമ്യം (മയം) ഉള്ളവനാകുന്നു بِعِبَادِهِ തന്റെ അടിയാന്മാരോടു يَرْزُقُ അവൻ ഉപജീവനം നൽകുന്നു, കൊടുക്കും مَن يَشَاءُ അവൻ ഉദ്ദേശിക്കുന്നവർക്കു وَهُوَ അവൻതന്നെ الْقَوِيُّ ശക്തൻ الْعَزِيزُ പ്രതാപശാലി