33:51
  • تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ ۖ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰٓ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَآ ءَاتَيْتَهُنَّ كُلُّهُنَّ ۚ وَٱللَّهُ يَعْلَمُ مَا فِى قُلُوبِكُمْ ۚ وَكَانَ ٱللَّهُ عَلِيمًا حَلِيمًا ﴾٥١﴿
  • അവരില്‍ [ഭാര്യമാരില്‍]നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു (മാറ്റി) നിറുത്താം; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിച്ചുകൊള്ളുകയും ചെയ്യാം. നീ വിട്ടുനിറുത്തിയവരില്‍ ആരെയെങ്കിലും നീ ആവശ്യപ്പെടുന്നതായാലും നിനക്കു തെറ്റില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ വ്യസനിക്കാതിരിക്കുവാനും. നീ അവര്‍ക്കു കൊടുത്തതുകൊണ്ട് അവര്‍ - അവരെല്ലാവരും - തൃപ്തിപ്പെടുവാനും കൂടുതല്‍ അടുപ്പമായ[സൗകര്യപ്രദമായ]താണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ അല്ലാഹു അറിയുന്നതാകുന്നു. അല്ലാഹു സര്‍വ്വജ്ഞനും, സഹനമുള്ളവനുമാകുന്നു.
  • تُرْجِي നീ പിന്നോട്ടു നിറുത്താം, പിന്തിക്കാം مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ مِنْهُنَّ അവരില്‍ നിന്നു وَتُؤْوِي നീ അടുപ്പിക്കുകയും ചെയ്യാം, അണപ്പിക്കാം إِلَيْكَ നിങ്കലേക്കു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَمَنِ ഏതൊരാളെ, ആരെയെങ്കിലും ابْتَغَيْتَ നീ ആവശ്യപ്പെട്ടാല്‍, നിനക്കു വേണമെന്നുവെച്ചാല്‍ مِمَّنْ عَزَلْتَ നീ വിട്ടുനിറുത്തിയ(അകറ്റിവെച്ച)വരില്‍നിന്നു فَلَا جُنَاحَ എന്നാല്‍ തെറ്റില്ല عَلَيْكَ നിന്‍റെമേല്‍ ذَٰلِكَ أَدْنَىٰ അതു കൂടുതല്‍ അടുപ്പം (സൗകര്യം) ഉള്ളതാണ് أَن تَقَرَّ കുളിര്‍ക്കുവാന്‍ (സമധാനിക്കുവാന്‍) أَعْيُنُهُنَّ അവരുടെ കണ്ണുകള്‍ وَلَا يَحْزَنَّ അവര്‍ വ്യസനിക്കാതിരിക്കുവാനും وَيَرْضَيْنَ അവര്‍ തൃപ്തിപ്പെടുവാനും بِمَا آتَيْتَهُنَّ നീ അവര്‍ക്കു കൊടുത്തതുകൊണ്ടു كُلُّهُنَّ അവരെല്ലാവരും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിലുള്ളതു وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَلِيمًا സഹനമുള്ളവന്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ഇഷ്ടപ്പെട്ടവരുമായി വിവാഹബന്ധം തുടരാം, അല്ലാത്തവരെ വിവാഹമോചനം നല്‍കി വിടാം, നിലവിലുള്ള ഭാര്യമാര്‍ക്കിടയില്‍ – ഇന്നിന്ന ദിവസങ്ങളില്‍ ഇന്നിന്നവരുടെ കൂടെ താമസിക്കുക എന്ന് ഊഴം നിശ്ചയിക്കാം, ഇതില്‍നിന്നു ഒഴിവാക്കണമെന്നു തോന്നുന്നവരെ ഒഴിവാക്കുകയും ചെയ്യാം എന്നൊക്കെയാണ് ‘നീ ഉദ്ദേശിക്കുന്നവരെ പിന്നോട്ടുമാറ്റി നിര്‍ത്തുകയും, ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിക്കുകയും ചെയ്യാം’ എന്നു പറഞ്ഞതിന്‍റെ സാരം. ഒന്നിലധികം ഭാര്യമാരുള്ളവര്‍ അവര്‍ക്കിടയില്‍ താമസത്തിനു സമമായി ഊഴം നിശ്ചയിക്കല്‍ നിര്‍ബ്ബന്ധമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം അതു നിര്‍ബ്ബന്ധമില്ലെന്നും, യുക്തംപോലെ ചെയ്യാമെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. ഇതനുസരിച്ചു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചില ഭാര്യമാരെ ഊഴത്തിന്‍റെ നിര്‍ബ്ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയെന്നും, പക്ഷേ, അതു പ്രാവര്‍ത്തികമാക്കാതെ വീണ്ടും ഊഴം പാലിക്കുകതന്നെ ചെയ്തിരുന്നുവെന്നും ബലവത്തായ ഹദീസുകളില്‍ കാണാവുന്നതാണ്. ഇമാം അഹ്മദു (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ ആയിശാ (رَضي اللَّه عنها) പറയുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ഭാര്യമാര്‍ക്കിടയില്‍ (ദിവസങ്ങള്‍) ഭാഗിക്കുകയും, അതില്‍ നീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവിടുന്നു ഇങ്ങിനെ പറയുമായിരുന്നു:

اللَّهُمَّ هَذَا فِعْلِي فِيمَا أَمْلِكُ فَلاَ تَلُمْنِي فِيمَا تَمْلِكُ وَلاَ أَمْلِكُ‏

(അല്ലാഹുവേ, എന്‍റെ അധീനത്തില്‍പ്പെട്ട കാര്യത്തിലുള്ള എന്‍റെ പ്രവൃത്തിയാണിത്‌. നിന്‍റെ അധീനത്തിലുള്ളതും, എന്‍റെ അധീനത്തിലല്ലാത്തതുമായ കാര്യത്തില്‍ നീ എന്നെ കുറ്റപ്പെടുത്തരുതേ!).

വിവാഹമോചനം നല്‍കിയവരെ വീണ്ടും വിവാഹത്തിലേക്കു മടക്കി എടുക്കുകയും, ഊഴത്തില്‍നിന്നു ഒഴിവാക്കിയവര്‍ക്കു വീണ്ടും ഊഴം വകവെച്ചുകൊടുക്കുകയും ചെയ്യുന്നതിനു വിരോധമില്ല എന്നാണ് ആയത്തിലെ അടുത്ത വാക്യം കാണിക്കുന്നത്. അഥവാ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു യുക്തവും, ഹിതവും അനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളുവാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു സ്ത്രീയെ അകറ്റിനിറുത്തിയതിലോ, മറ്റേവളെ അടുപ്പിച്ചതിലോ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെമേല്‍ ആക്ഷേപത്തിനു വഴിയില്ല. ഇന്നപ്രകാരമേ ചെയ്യാവു എന്ന് നിര്‍ബ്ബന്ധം നിശ്ചയിച്ചിട്ടില്ലല്ലോ. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യാണെങ്കില്‍ നീതിക്കും മര്യാദക്കും എതിരായി ഒന്നും പ്രവര്‍ത്തിക്കുന്ന ആളുമല്ല. അപ്പോള്‍, ഭാര്യമാരുടെ കാര്യത്തില്‍ അവിടുന്ന് സ്വീകരിക്കുന്ന നയങ്ങളെല്ലാം ഔദാര്യപൂര്‍വ്വമായിരിക്കും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരാകട്ടെ, ഐഹികസുഖസൗകര്യങ്ങളെക്കാള്‍ അല്ലാഹുവിന്‍റെയും, റസൂലിന്‍റെയും പ്രീതിയെ ലക്ഷ്യമാക്കി നിലകൊള്ളുന്നവരാണു താനും. ചുരുക്കത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മേല്‍ പ്രസ്താവിച്ച സ്വാതന്ത്ര്യം അല്ലാഹു വിട്ടുകൊടുത്തതു കൊണ്ട് അവിടുത്തെ ഭാര്യമാര്‍ക്ക് സന്തോഷവും മനസ്സമാധാനവും ഉണ്ടാകുവാനേ അവകാശമുള്ളു. അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുവാനോ, അതിന്‍റെ പേരില്‍ വഴക്കും പിണക്കവും ഉണ്ടാക്കുവാനോ പിന്നെ പഴുതുണ്ടായിരിക്കുന്നതുമല്ല. ‘അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും’ (….ذَٰلِكَ أَدْنَىٰ أَن تَقَرَّ) എന്നു തുടങ്ങിയ വാക്യത്തിന്‍റെ വിവരണത്തില്‍ ഇമാം ഇബ്നുജരീര്‍ (رحمه الله) ഇബ്നുകഥീര്‍ (رحمه الله) മുതലായ പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം സ്വീകരിച്ചതും, ഖുര്‍ആന്‍റെ വാക്യങ്ങളോടും ഹദീസുകളോടും കൂടുതല്‍ അനുയോജ്യവുമായ വിവരണമാണ് മുകളില്‍ കണ്ടത്. ഈ വാക്യത്തിനു ചിലര്‍ വേറെ വ്യാഖ്യാനം നല്‍കിയിട്ടുണ്ടെങ്കിലും അതു പ്രസക്തമായിത്തോന്നുന്നില്ല.

28 മുതല്‍ 34 കൂടിയ ആയത്തുകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരെക്കുറിച്ചു പലതും പ്രസ്താവിച്ചു. ഐഹികസുഖങ്ങളെ ഉദ്ദേശിക്കുന്നവര്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വിട്ടുപിരിഞ്ഞുപോയിക്കൊള്ളാമെന്നും, അല്ലാത്തവര്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യൊന്നിച്ചു അച്ചടക്കത്തോടും അനുസരണത്തോടുംകൂടി ജീവിക്കണമെന്നും അറിയിച്ചു. അവരുടെ ഉന്നതപദവികളെയും, അവരുടെ കടമകളെയും വിവരിക്കുകയും ചെയ്തു. 50-ാം വചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വിവാഹം ചെയ്യാവുന്ന സ്ത്രീകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കി. തുടര്‍ന്നുകൊണ്ട് ഇഷ്ടപ്പെട്ട ഭാര്യമാരെ സ്വീകരിക്കുവാനും, അല്ലാത്തവരെ വിട്ടേക്കുവാനും മറ്റുമുള്ള സ്വാതന്ത്ര്യങ്ങള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കുകയും ചെയ്തു. എനി, ഇപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യൊന്നിച്ച് നിലവിലുണ്ടായിരിക്കുന്ന ഭാര്യമാരെല്ലാം തന്നെ, പിരിഞ്ഞുപോകുകയോ, പിരിച്ചുവിടുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ലാത്തവരും മരണംവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരായിരിക്കുവാന്‍ തികച്ചും അര്‍ഹരായ ഭാഗ്യവതികളും ആയിരിക്കുമല്ലോ.

33:52
  • لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعْدُ وَلَآ أَن تَبَدَّلَ بِهِنَّ مِنْ أَزْوَٰجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ رَّقِيبًا ﴾٥٢﴿
  • ശേഷം (ഇനിമേലില്‍) നിനക്ക് സ്ത്രീകള്‍ [ഭാര്യമാര്‍] അനുവദനീയമാകുന്നതല്ല; (പുതുതായി) വല്ല ഭാര്യമാരെയും ഇവര്‍ക്കുപകരം സ്വീകരിക്കുകയും പാടില്ല - അവരുടെ നന്‍മ (അഥവാ സൗന്ദര്യം) നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി; നിന്‍റെ വലങ്കൈ ഉടമപ്പെടുത്തിയവരൊഴികെ. (അവരെ സ്വീകരിക്കാം). അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.
  • لَّا يَحِلُّ لَكَ നിനക്കു അനുവദനീയമാകയില്ല النِّسَاءُ സ്ത്രീകള്‍ (ഭാര്യമാര്‍) مِن بَعْدُ ശേഷം, പിന്നീടു (മേലില്‍) وَلَا أَن تَبَدَّلَ നീ പകരം സ്വീകരിക്കലും പാടില്ല بِهِنَّ അവര്‍ക്കു, ഇവര്‍ക്കു مِنْ أَزْوَاجٍ വല്ല ഭാര്യമാരെയും وَلَوْ أَعْجَبَكَ നിന്നെ ആശ്ചര്യ (കൗതുക)പ്പെടുത്തിയാലും حُسْنُهُنَّ അവരുടെ നന്‍മ, ഗുണം إِلَّا مَا مَلَكَتْ ഉടമപ്പെടുത്തിയതൊഴികെ يَمِينُكَ നിന്‍റെ വലങ്കൈ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും رَّقِيبًا വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍

ഈ വചനം അവതരിക്കുമ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരായി ഒമ്പതു പേരാണു നിലവിലുണ്ടായിരുന്നത്. ആയിശഃ, ഹഫ്സഃ, ഉമ്മുഹബീബഃ, സൗദഃ, ഉമ്മുസല്‍മഃ, സഫിയ്യഃ, മൈമൂനഃ, സൈനബ്, ജുവൈരിയ്യഃ (رَضي اللَّه عنها) എന്നിവരാണവര്‍. (*). ഇതിനുശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുതുതായി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത് പകരം പുതിയൊരു ഭാര്യയെ സ്വീകരിക്കലും ഉണ്ടായിട്ടില്ല. ഇബ്രാഹീം എന്ന കുട്ടിയുടെ മാതാവും ഈജിപ്തില്‍നിന്നു സമ്മാനമായി അയച്ചുകൊടുക്കപ്പെട്ട അടിമസ്ത്രീയുമായിരുന്ന മാരിയ്യഃ (رَضي اللَّه عنها)യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിച്ചതു ഈ വചനം അവതരിച്ചതിനുശേഷമായിരുന്നു. അടിമസ്ത്രീകളെ സ്വീകരിക്കുന്നതിനു വിരോധമില്ലെന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണല്ലോ.


(*). ഈ ഒമ്പതുപേരെ സംബന്ധിച്ച് കൂടുതല്‍ വിവരം ഈ സൂറത്തിന് ശേഷമുള്ള വ്യാഖ്യാന കുറിപ്പില്‍ നോക്കുക.

വിഭാഗം - 7

33:53
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَـٰظِرِينَ إِنَىٰهُ وَلَـٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَـٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا ﴾٥٣﴿
  • ഹേ, വിശ്വസിച്ചവരേ, നബിയുടെ വീടുകളില്‍ വല്ല ഭക്ഷണത്തിലേക്കും (ക്ഷണിച്ചുകൊണ്ട്) നിങ്ങള്‍ക്കു അനുവാദം കിട്ടിയാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്; അതിന്‍റെ പാകം [വേവ്] നോക്കിക്കൊണ്ടിരിക്കുന്നവരല്ലാത്ത നിലക്കു (വേണം പ്രവേശിക്കുന്നത്).
    പക്ഷെ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുവിന്‍; ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോരുകയും ചെയ്യുവിന്‍; വല്ല വര്‍ത്തമാനത്തിനുമായി നേരംപോക്കിലേര്‍പ്പെട്ടു നില്‍ക്കാതെയും (ആയിരിക്കണം). (കാരണം) നിശ്ചയമായും അതൊക്കെ, നബിയെ ശല്യപ്പെടുത്തുന്നതാണ്. അപ്പോള്‍ (അതു തുറന്നുപറയുവാന്‍) നിങ്ങളെക്കുറിച്ചു അദ്ദേഹത്തിനു ലജ്ജയായിരിക്കയും ചെയ്യും.
    അല്ലാഹുവാകട്ടെ, യഥാര്‍ത്ഥത്തെക്കുറിച്ച് (തുറന്നുകാട്ടുവാന്‍) ലജ്ജകാണിക്കുകയില്ല. നിങ്ങള്‍ അവരോടു [നബിയുടെ ഭാര്യമാരോട്] വല്ല സാമാനവും ചോദിക്കുന്നതായാല്‍ മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളണം. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും, അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ ശുദ്ധമായിട്ടുള്ളതത്രെ അത്. അല്ലാഹുവിന്‍റെ റസൂലിനു ശല്യമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു പാടുള്ളതുമല്ല. അദ്ദേഹത്തിന്‍റെശേഷം അദ്ദേഹത്തിന്‍റെ ഭാര്യമാരെ ഒരിക്കലും നിങ്ങള്‍ വിവാഹം കഴിപ്പാനും പാടില്ല. നിശ്ചയമായും, അതൊക്കെ അല്ലാഹുവിന്‍റെ അടുക്കല്‍ വമ്പിച്ച കാര്യമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുതു بُيُوتَ النَّبِيِّ നബിയുടെ വീടുകളില്‍ إِلَّا أَن يُؤْذَنَ സമ്മതം നല്‍കപ്പെട്ടാലൊഴികെ لَكُمْ നിങ്ങള്‍ക്കു إِلَىٰ طَعَامٍ വല്ല ഭക്ഷണത്തിലേക്കും غَيْرَ نَاظِرِينَ നോക്കിക്കൊണ്ടിരിക്കുന്നവരല്ലാതെ إِنَاهُ അതിന്‍റെ പാകം, വേവു وَلَـٰكِنْ പക്ഷേ إِذَا دُعِيتُمْ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ فَادْخُلُوا അപ്പോള്‍ പ്രവേശിച്ചു കൊള്ളുവിന്‍ فَإِذَا طَعِمْتُمْ നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ فَانتَشِرُوا നിങ്ങള്‍ നിരന്നുകൊള്ളുക (പിരിഞ്ഞുപോവുക) وَلَا مُسْتَأْنِسِينَ നേരംപോക്കിലേര്‍പ്പെടാത്തവരായും, (തങ്ങിനില്‍ക്കാതെയും) لِحَدِيثٍ വല്ല വര്‍ത്തമാനത്തിനും إِنَّ ذَٰلِكُمْ നിശ്ചയമായും അതു كَانَ يُؤْذِي ശല്യപ്പെടുത്തുന്നതാകുന്നു النَّبِيَّ നബിയേ فَيَسْتَحْيِي അപ്പോഴദ്ദേഹത്തിനു ലജ്ജയുണ്ടാകും مِنكُمْ നിങ്ങളെക്കുറിച്ചു وَاللَّـهُ അല്ലാഹുവാകട്ടെ لَا يَسْتَحْيِي അവന്‍ ലജ്ജ കാണിക്കയില്ല مِنَ الْحَقِّ യഥാര്‍ത്ഥത്തെ (കാര്യത്തെ)ക്കുറിച്ചു وَإِذَا سَأَلْتُمُوهُنَّ നിങ്ങളവരോടു ചോദിക്കുന്നതായാല്‍ مَتَاعًا വല്ല സാമാനവും, ഉപകരണവും فَاسْأَلُوهُنَّ എന്നാലവരോടു ചോദിക്കുവിന്‍ مِن وَرَاءِ حِجَابٍ മറയുടെ പിന്നില്‍നിന്നു ذَٰلِكُمْ أَطْهَرُ അതു കൂടുതല്‍ ശുദ്ധമായതാണ്, വെടിപ്പുള്ളതാണ് لِقُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ക്കു وَقُلُوبِهِنَّ അവരുടെ ഹൃദയങ്ങള്‍ക്കും وَمَا كَانَ لَكُمْ നിങ്ങള്‍ക്കു പാടില്ലതാനും أَن تُؤْذُوا നിങ്ങള്‍ ശല്യപ്പെടുത്തല്‍, സ്വൈരം കെടുത്തല്‍ رَسُولَ اللَّـهِ അല്ലാഹുവിന്‍റെ റസൂലിനെ وَلَا أَن تَنكِحُوا നിങ്ങള്‍ വിവാഹം ചെയ്യലും പാടില്ല أَزْوَاجَهُ അദ്ദേഹത്തിന്‍റെ ഭാര്യമാരെ مِن بَعْدِهِ അദ്ദേഹത്തിനു ശേഷം أَبَدًا ഒരിക്കലും, എന്നെന്നും إِنَّ ذَٰلِكُمْ നിശ്ചയമായും അതു كَانَ ആകുന്നു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ عَظِيمًا വമ്പിച്ചത്

അനസ് (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി – മുസ്‌ലിം മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസിന്‍റെ സാരം ഇപ്രകാരമാണ്: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈനബ (رَضي اللَّه عنها)യെ വിവാഹം കഴിച്ച അവസരത്തില്‍ കുറെ ആളുകളെ (സദ്യക്ക്) ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിച്ചശേഷം ആളുകള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ഥലം വിട്ടെഴുന്നേറ്റു പോകാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ എഴുന്നേറ്റുപോകുന്നില്ല. അങ്ങനെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുന്നു സ്ഥലം വിട്ടുപോയി. ഈ അവസരത്തില്‍ ഏതാനും പേര്‍ സ്ഥലംവിട്ടു. മൂന്നുപേര്‍ അവിടെത്തന്നെ ഇരുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) (കുറെ കഴിഞ്ഞു മടങ്ങി) വീട്ടിലേക്കു വന്നപ്പോഴും അവരവിടെ ഇരിക്കുന്നുണ്ടായിരുന്നു. പിന്നീടു അവരും എഴുന്നേറ്റുപോയി. ഈ വിവരം ഞാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അറിയിച്ചു. അവിടുന്നു വീട്ടില്‍ പ്രവേശിച്ചു. ഞാനും (പതിവുപോലെ) ഒന്നിച്ചു പ്രവേശിക്കുവാന്‍ ഉദ്ദേശിച്ചു. നോക്കുമ്പോള്‍ എനിക്കും തിരുമേനിക്കുമിടയില്‍ മറ ഇടപ്പെട്ടിരുന്നു. ഈയവസരത്തില്‍

يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِ

എന്നുള്ള (ഈ) ആയത്ത് അല്ലാഹു അവതരിപ്പിച്ചു. ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സേവനം ചെയ്തുകൊടുക്കുവാന്‍വേണ്ടി പത്തു വയസ്സു പ്രായത്തില്‍ മാതാവു കൂട്ടിക്കൊണ്ടുവന്ന്, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു എല്പിച്ചുകൊടുത്ത ആളാണ്‌ അനസ് (رضي الله عنه). തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വിയോഗംവരേക്കും വിശ്വസ്തനായ ഒരു ഭൃത്യനും, വീട്ടിലെ ഒരംഗവും എന്ന നിലയില്‍ അദ്ദേഹം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടൊപ്പം ജീവിച്ചുപോന്നു. എന്നാല്‍, പര്‍ദ്ദാസമ്പ്രദായം നടപ്പിലായപ്പോള്‍ അതു അദ്ദേഹത്തിനും ബാധകമായിരുന്നു.

കേവലം ദീര്‍ഘമായ ഈ തിരുവചനത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥാനപദവികളെ മാനിച്ചുകൊണ്ട് സത്യവിശ്വാസികള്‍ ആചരിക്കേണ്ടുന്ന പല മര്യാദകളെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നു. അവയില്‍ ഒരു കാര്യം – തിരുമേനിയുടെ ശേഷം അവിടുത്തെ പത്നിമാരെ ആരും വിവാഹം ചെയ്തുകൂടാ എന്നതു – ഒഴിച്ച് മറ്റെല്ലാം തന്നെ, മുസ്‌ലിംകള്‍ എപ്പോഴും പരസ്പരം ആചരിക്കേണ്ടതുതന്നെയാകുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാര്യത്തില്‍ അവ കൂടുതല്‍ കര്‍ശനമായി സ്വീകരിക്കപ്പെടേണ്ടതുണ്ടുതാനും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീടുകളില്‍, അഥവാ അവിടുത്തെ ഭാര്യമാര്‍ നിവസിക്കുന്ന വീടുകളില്‍, പ്രവേശനത്തിനുള്ള അനുവാദം കിട്ടിയല്ലാതെ ആര്‍ക്കും ഇനിമേലില്‍ പ്രവേശിക്കാന്‍ പാടില്ല എന്നു ഈ വചനം പ്രഖ്യാപിക്കുന്നു. (അനുവാദം ചോദിക്കുന്ന രൂപം, അതിന്‍റെ ആവശ്യകത, അനുവാദം കൂടാതെ പ്രവേശിക്കാവുന്ന വീടുകള്‍ ആദിയായവയെക്കുറിച്ചു സൂറത്തുന്നൂറില്‍ വിശദീകരിച്ചു പറഞ്ഞിട്ടുള്ളതാണ്). അനധികൃതമായി അന്യവീടുകളില്‍ പ്രവേശിക്കുന്നതിനാല്‍ നേരിടുവാനിടയുള്ള ദോഷങ്ങളെക്കുറിച്ചു ആര്‍ക്കും ഊഹിച്ചറിയാമല്ലോ. സദ്യ വേളകളിലാവട്ടെ, അല്ലാത്തപ്പോഴാകട്ടെ, ക്ഷണിക്കപ്പെടാതെ ഭക്ഷണത്തില്‍ചെന്നു പങ്കെടുക്കുന്നതും, ക്ഷണിക്കപ്പെട്ടാല്‍തന്നെയും വീട്ടില്‍ച്ചെലുമ്പോള്‍ അനുമതികൂടാതെ പ്രവേശിക്കുന്നതും പാടില്ലാത്തതാണ്. ഭക്ഷണം പാകമാകുന്നതു – തയ്യാറാകുന്നതു- നോക്കിക്കാത്തുകൊണ്ടിരി ക്കുന്നതും ഉചിതമല്ല. ഇതും വീട്ടുകാര്‍ക്കു പല നിലക്കും ശല്യമായി അനുഭവപ്പെടും. അതുകൊണ്ടു മുന്‍കൂട്ടിച്ചെന്നു കാത്തിരിക്കാന്‍ ഇടവരാതെ യഥാസമയത്തു മാത്രം ചെന്നു ചേരേണ്ടതാകുന്നു. ക്ഷണിക്കപ്പെട്ടവര്‍മാത്രം ചെല്ലുക, ഭക്ഷണം കഴിഞ്ഞാലുടന്‍ സ്ഥലം വിട്ടുപോരുക. പിന്നീടവിടെ ചുറ്റിപറ്റി നില്‍ക്കാതിരിക്കുക. ഇതെല്ലം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. ക്ഷണിക്കപ്പെടാതെ സദ്യവട്ടങ്ങളിലും, ഭക്ഷണവേളയിലും കടന്നുചെല്ലുന്ന സമ്പ്രദായം കേവലം നിന്ദ്യവും അന്യായവും കൂടിയാണ്. ക്ഷണിക്കപ്പെട്ടവന്‍ ക്ഷണം നിരസിക്കുന്നതും ശരിയല്ല. ഇത്തരം പല കാര്യങ്ങളെക്കുറിച്ചും ഹദീസില്‍ കൂടുതല്‍ വിശദീകരിച്ചുകാണാം. ദീര്‍ഘിച്ചുപോകുമെന്നു കരുതി വിട്ടുകളയുകയാണ്.

ഇതെല്ലം കേവലം നിസ്സാരകാര്യങ്ങളല്ലേ, ഇത്ര ഗൗരവത്തോടെ അവ എടുത്തുപറയേണ്ടതുണ്ടോ? എന്നൊക്കെ പലരും ധരിച്ചേക്കാം. അല്ല, ഇക്കാലത്തു പലരുടെ വാക്കിലും പ്രവൃത്തിയിലും പ്രത്യക്ഷത്തില്‍തന്നെ ആ നില പ്രകടമാകാറുമുണ്ട്‌. ഇവര്‍ക്കുള്ള മറുപടിയത്രെ അല്ലാഹു പറഞ്ഞത്: ‘നിശ്ചയമായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. അതു തുറന്നു പറയുവാന്‍ അദ്ദേഹത്തിനു ലജ്ജയുണ്ടായേക്കാം. അല്ലാഹുവാകട്ടെ യഥാര്‍ത്ഥത്തെക്കുറിച്ചു ലജ്ജ കാണിക്കയില്ല. (…..إِنَّ ذَٰلِكُمْ كَانَ يُؤْذِي النَّبِيَّ). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ശല്യപ്പെടുത്തുന്നതു പ്രത്യേകിച്ചും, സത്യവിശ്വാസികള്‍ക്കു ശല്യം ഉണ്ടാക്കുന്നതു പൊതുവിലും അല്ലാഹുവിങ്കല്‍ എത്രമാത്രം ആക്ഷേപകരമാണെന്നു ഇതേ വചനത്തിലെ തുടര്‍ന്നുള്ള വാക്യങ്ങളും, താഴെ വരുന്ന 57 – 59 എന്നീ വചനങ്ങളും മറ്റും പരിശോധിച്ചാലറിയാവുന്നതാണ്. ഒരാള്‍ക്കു മറ്റൊരാളെക്കൊണ്ട് ഏതെങ്കിലും തരത്തില്‍ ശല്യം ഉണ്ടാവാന്‍ പാടില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ശല്യപ്പെടുത്തുന്നതു മറ്റാരെ ശല്യപ്പെടുത്തുന്നതിനെക്കാളും ഭയങ്കരമാണ്. അന്യന്‍റെ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്ന സ്വൈര്യക്കേടിനെക്കുറിച്ചു തുറന്നുപറയുവാന്‍ മാന്യന്‍മാരായ ആളുകള്‍ മടിച്ചേക്കുക സ്വാഭാവികമാണ്. അതു മറ്റുള്ളവര്‍ കണ്ടറിയേണ്ടതാണ്, കണ്ടറിയാത്തവരെ അതു ഓര്‍മ്മിപ്പിക്കുന്നതു ആവശ്യവുമാണ് എന്നിങ്ങിനെ പലതും ഈ വാക്യത്തില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോള്‍ അതു മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം, അഥവാ അകത്തു കടന്നുചെന്നും മുഖത്തോടു മുഖമായും അവരോടു സംസാരിച്ചു കൂടാ. ഇതാണ് ആയത്തിലെ മറ്റൊരു കല്‍പന. ഇതിനു രണ്ടു കാരണവും അല്ലാഹു പറയുന്നു: ഇരുകൂട്ടരുടെയും ഹൃദയങ്ങളുടെ നിഷ്കളങ്കതക്കും, ശുദ്ധതക്കും അതാണ്‌ അനുയോജ്യമായത്; തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരുടെ അന്തസ്സിനും, മാന്യതക്കും, നിരക്കാത്ത പെരുമാറ്റം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ശല്യപ്പെടുത്തലുമാണ്. ഇതാണെങ്കില്‍ മഹാപാപവും! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരെ സംബന്ധിച്ചു മാത്രമല്ല അന്യസ്ത്രീകളെ സംബന്ധിച്ചു പൊതുവില്‍ ആചരിക്കേണ്ടുന്ന ഒരു മര്യാദയാണിത്‌. മാന്യതയിലും ശ്രഷ്ഠതയിലും ഉന്നത നിലവാരത്തിലുള്ളവരാകുമ്പോള്‍ വിശേഷിച്ചും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരില്‍ പര്‍ദ്ദ നടപ്പാക്കിയാല്‍ കൊള്ളാമെന്നു ഉമര്‍ (رضي الله عنه) ആഗ്രഹിച്ചിരുന്നതായും, ഉമര്‍ (رضي الله عنه)ന്‍റെ അഭിപ്രായം ശരിവെച്ചുകൊണ്ട്‌ അവതരിച്ച ചില ഖുര്‍ആന്‍ വചനങ്ങളില്‍ ഈ ആയത്തും ഉള്‍പ്പെടുന്നതായും ഹദീസുകളില്‍ കാണാം. പക്ഷേ, വഹ്‌യു ലഭിക്കാത്ത സ്ഥിതിക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതു നടപ്പിലാക്കാന്‍ മുമ്പോട്ടു വന്നതുമില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തം ഇഷ്ടപ്രകാരം ഒന്നും കല്പിക്കുകയില്ലല്ലോ. (وَمَا يَنطِقُ عَنِ الْهَوَىٰ). അനസ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ഉമര്‍ (رضي الله عنه) പറയുകയുണ്ടായി: റസൂലേ, അങ്ങയുടെ അടുക്കല്‍ നല്ല മനുഷ്യരും, ചീത്ത മനുഷ്യരും പ്രവേശിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് സത്യവിശ്വാസികളുടെ മാതാക്കളോടു (അങ്ങയുടെ ഭാര്യമാരോടു) പര്‍ദ്ദ സ്വീകരിക്കുവാന്‍ അങ്ങുന്നു കല്പിച്ചിരുന്നുവെങ്കില്‍?!’ അങ്ങനെ, ഹിജ്ര അഞ്ചാംകൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍ ജഹ്ശിന്‍റെ മകള്‍ സൈനബയെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം കഴിച്ച ആ വിവാഹ സദ്യ കഴിഞ്ഞ രാവിലെ പര്‍ദ്ദയുടെ ഈ വചനം അവതരിച്ചു. (ബു; മു മുതലായവര്‍). അനസ് (رضي الله عنه)ന്‍റെ ഈ പ്രസ്താവനയും. അല്‍പംമുമ്പ് ഉദ്ധരിച്ച പ്രസ്താവനയും പരസ്പരം പിന്‍ബലം നല്‍കുന്നവയാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അനുഷ്ടിക്കേണ്ടുന്ന മര്യാദകളെ സംബന്ധിച്ചുള്ള കല്‍പനകള്‍ അവത്രിക്കുവാന്‍ പല നിലക്കും യോജിച്ച ഒരു സന്ദര്‍ഭത്തിലാണ് ഇതിന്‍റെ അവതരണമുണ്ടായതെന്ന് അവയില്‍ നിന്നു ഗ്രഹിക്കാം.

ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: إِنَّمَا جُعِلَ الِاسْتِئْذَانُ مِنْ أَجْلِ البَصَرِ (പ്രവേശനത്തിനു സമ്മതം ചോദിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളതുതന്നെ കണ്ണിന്‍റെ – നോട്ടത്തിന്‍റെ – കാരണത്താലാകുന്നു – ബു; മു). മറ്റൊരു നബിവചനം അബൂഹുറൈറ (رضي الله عنه) ഇപ്രകാരം നിവേദനം ചെയ്യുന്നു. ‘കണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്, ചെവികളുടെ വ്യഭിചാരം കേള്‍ക്കാന്‍ ശ്രമിക്കലാണ്, നാവിന്‍റെ വ്യഭിചാരം സംസാരിക്കലാണ്, കയ്യിന്‍റെ വ്യഭിചാരം സ്പര്‍ശിക്കലാണ്, കാലിന്‍റെ വ്യഭിചാരം കാലടിവെക്കലാണ് – നടന്നുചെല്ലലാണ് – , ഹൃദയം ഇച്ഛിക്കുകയും മോഹിക്കുകയും ചെയ്യുന്നു; ജനനേന്ദ്രിയം അതിനെ യഥാര്‍ത്ഥമാക്കുകയോ കളവാക്കുകയോ ചെയ്യും.’ (ബു; മു).

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലശേഷം, അവിടുത്തെ ഭാര്യയായിരുന്ന ഒരാളെയും ആര്‍ക്കും തീരെ വിവാഹം ചെയ്‌വാന്‍ പാടില്ല എന്നാണ് ആയത്തില്‍ അവസാനമായി പ്രസ്താവിച്ചത്. തിരുമേനിയുടെ ഭാര്യമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണെന്നു 6-ാം വചനത്തില്‍ പറഞ്ഞുവല്ലോ. അപ്പോള്‍ മാതാക്കളെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്നപോലെ അവരെയും വിവാഹം ചെയ്തുകൂടാത്തതാണ്. നിലവിലുള്ള ഒമ്പതു ഭാര്യമാര്‍ക്കുപുറമെ എനി മറ്റാരെയും വിവാഹം ചെയ്യരുതെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വിലക്കിയതുപോലെ, പ്രസ്തുത ഭാര്യമാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ശേഷം വേറെ ഭര്‍ത്താക്കളെ സ്വീകരിക്കുന്നതും ഇതുമൂലം തടയപ്പെട്ടിരിക്കുകയാണ്. ഇതെല്ലം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഉന്നതസ്ഥാനത്തെയും, അവിടുത്തെ പത്നിമാരോടു സത്യവിശ്വാസികള്‍ ബഹുമാനപൂര്‍വ്വം പെരുമാറേണ്ടുന്നതിന്‍റെ ആവശ്യകതയും കുറിക്കുന്നു. ‘നിശ്ചയമായും അതു അല്ലാഹുവിന്‍റെ അടുക്കല്‍ വമ്പിച്ച കാര്യമാണ്’ (إِنَّ ذَٰلِكُمْ كَانَ عِندَ اللَّـهِ عَظِيمًا) എന്നുള്ള സമാപനവാക്യം മനസ്സിരുത്തി ആലോചിച്ചുനോക്കുക!

പ്രത്യക്ഷത്തില്‍ അച്ചടക്കമര്യാദയും, നിയമങ്ങളും പാലിക്കുന്നവരില്‍തന്നെ, ദുര്‍വിചാരക്കാരും, കളങ്കഹൃദയന്മാരും ഉണ്ടായേക്കാം. നേരെമറിച്ച് സദ്ദുദ്ദേശവും, ശുദ്ധഹൃദയവും ഉള്ളവര്‍ക്ക് ചിലപ്പോള്‍ നിയമാതിര്‍ത്തികള്‍ കൃത്യമായി പാലിക്കാന്‍ കഴിയാതെയും വന്നേക്കാം. എന്നാല്‍ ഓരോരുത്തരുടെയും ഉള്ളുകള്ളികളെല്ലാം അല്ലാഹു അറിയുമെന്നും, അതതിനു തക്ക നടപടികള്‍ അവന്‍ എടുത്തുകൊള്ളുമെന്നും അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുകൊണ്ട് പര്‍ദ്ദ ആചരിക്കണമെന്ന നിയമത്തില്‍നിന്നു ഒഴിവാക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പ്രസ്താവിക്കുകയും ചെയ്യുന്നു.

33:54
  • إِن تُبْدُوا۟ شَيْـًٔا أَوْ تُخْفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًا ﴾٥٤﴿
  • നിങ്ങള്‍ വല്ലകാര്യവും വെളിവാക്കുകയോ, അല്ലെങ്കില്‍ മറച്ചുവെക്കുകയോ ചെയ്യുന്നപക്ഷം, അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു.
  • إِن تُبْدُوا നിങ്ങള്‍ വെളിവാക്കുന്ന പക്ഷം شَيْئًا വല്ല കാര്യവും أَوْ تُخْفُوهُ അല്ലെങ്കിലതു മറച്ചുവെക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَلِيمًا അറിയുന്നവന്‍

33:55
  • لَّا جُنَاحَ عَلَيْهِنَّ فِىٓ ءَابَآئِهِنَّ وَلَآ أَبْنَآئِهِنَّ وَلَآ إِخْوَٰنِهِنَّ وَلَآ أَبْنَآءِ إِخْوَٰنِهِنَّ وَلَآ أَبْنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتْ أَيْمَـٰنُهُنَّ ۗ وَٱتَّقِينَ ٱللَّهَ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ شَهِيدًا ﴾٥٥﴿
  • തങ്ങളുടെ പിതാക്കളിലാകട്ടെ, പുത്രന്‍മാരിലാകട്ടെ, സഹോദരന്‍മാരിലാകട്ടെ, സഹോദരന്‍മാരുടെ പുത്രന്‍മാരിലാകട്ടെ, സഹോദരിമാരുടെ പുത്രന്‍മാരിലാകട്ടെ, തങ്ങളുടെ സ്ത്രീകളിലാകട്ടെ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരിലാകട്ടെ, (ഒന്നും തന്നെ) അവരുടെമേല്‍ യാതൊരു കുറ്റവുമില്ല. (നബിയുടെ പത്നിമാരേ) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍! നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിന്‍റെമേലും സാക്ഷ്യംവഹിക്കുന്നവനാകുന്നു.
  • لَّا جُنَاحَ തെറ്റില്ല عَلَيْهِنَّ അവരുടെമേല്‍ فِي آبَائِهِنَّ അവരുടെ പിതാക്കളില്‍ وَلَا أَبْنَائِهِنَّ അവരുടെ പുത്രന്‍മാരിലുമില്ല وَلَا إِخْوَانِهِنَّ അവരുടെ സഹോദരന്‍മാരിലുമില്ല وَلَا أَبْنَاءِ إِخْوَانِهِنَّ അവരുടെ സഹോദരപുത്രന്‍മാരിലുമില്ല وَلَا أَبْنَاءِ أَخَوَاتِهِنَّ അവരുടെ സഹോദരീ പുത്രന്‍മാരിലുമില്ല وَلَا نِسَائِهِنَّ അവരുടെ സ്ത്രീകളിലുമില്ല وَلَا مَا مَلَكَتْ ഉടമപ്പെടുത്തിയവരിലുമില്ല أَيْمَانُهُنَّ അവരുടെ വലങ്കൈകള്‍ وَاتَّقِينَ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുവിന്‍, ഭയഭക്തി കാണിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ, അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്‍റെമേലും شَهِيدًا സാക്ഷ്യം വഹിക്കുന്നവന്‍, സന്നദ്ധന്‍

ഏഴു കൂട്ടരെയാണ് ഇവിടെ ഒഴിവാക്കപ്പെട്ടിട്ടുള്ളത്‌, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരല്ലാത്ത ഇതരസ്ത്രീകളുടെ പര്‍ദ്ദാ നിയമത്തിലും ഈ ഏഴു കൂട്ടര്‍ ഒഴിവാക്കപ്പെട്ടവര്‍ തന്നെ. കൂടുതല്‍ അടുത്ത കുടുംബങ്ങളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിച്ചത്. അമ്മാമന്‍മാരും, പിതൃവ്യന്‍മാരും മറ്റുചിലരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും. ‘തങ്ങളുടെ സ്ത്രീകള്‍’ (نسائهن) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം മുസ്‌ലിംസ്ത്രീകള്‍ എന്നാണെന്നും, വിമതസ്ഥരായ സ്ത്രീകളിലും പര്‍ദ്ദാനിയമം ആചരിക്കണമെന്നും മറ്റും സൂറത്തുന്നൂറില്‍ വേണ്ടതുപോലെ നാം വിവരിച്ചുകഴിഞ്ഞതാകുന്നു. (സൂ: നൂര്‍ 31-ആം വചനവും വിവരണവും നോക്കുക).

33:56
  • إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا ﴾٥٦﴿
  • നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്‍റെ മേല്‍ നിങ്ങള്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുകയും, (ശരിയാംവണ്ണം) 'സലാം' [ശാന്തി] നേരുകയും ചെയ്യുവിന്‍.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു وَمَلَائِكَتَهُ അവന്‍റെ മലക്കുകളും يُصَلُّونَ അവര്‍ അനുഗ്രഹം നേരുന്നു, സ്വലാത്തു ചെയ്യുന്നു عَلَى النَّبِيِّ നബിയുടെമേല്‍ يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ صَلُّوا നിങ്ങള്‍ അനുഗ്രഹം നേരുവിന്‍ عَلَيْهِ അദ്ദേഹത്തിന്‍റെമേല്‍ وَسَلِّمُوا നിങ്ങള്‍ സലാം നേരുകയും ചെയ്യുവിന്‍ تَسْلِيمًا (ശരിയാംവണ്ണമുള്ള) ഒരു സലാം നേരല്‍

صلوة (‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്‍റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്‍റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്‍പര്യമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്‍റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി – അല്ലെങ്കില്‍ സമാധാനം – നേരുക എന്നു പറയുന്നതിന്‍റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്‍റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അലി (رضي الله عنه) നിവേദനം ചെയ്യുന്നു: ‘യാതൊരുവന്‍റെ അടുക്കല്‍ വെച്ച് എന്നെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ അവന്‍ എന്‍റെ മേല്‍ ‘സ്വലാത്തു’ നേര്‍ന്നില്ലയോ അവനെത്ര ലുബ്ധന്‍. (തി.). മറ്റൊരു നബിവചനം ഇബ്നുമസ്ഊദു (رضي الله عنه) ഉദ്ധരിക്കുന്നു: ‘ജനങ്ങളില്‍ വെച്ച് ഖിയാമത്തു നാളില്‍ എന്നോടു ഏറ്റവും ബന്ധപ്പെട്ടവന്‍, അവരില്‍വെച്ചു എന്‍റെ മേല്‍ കൂടുതല്‍ ‘സ്വലാത്തു’ നടത്തുന്നവനാകുന്നു.’ (തി). തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു കേട്ടതായി അബ്ദുല്ലാഹിബ്നു അംറും (رضي الله عنه) അബൂഹുറൈറ (رضي الله عنه)യും ഉദ്ധരിക്കുന്നു: ‘എന്‍റെ മേല്‍ ആരെങ്കിലും ഒരു പ്രാവശ്യം ‘സ്വലാത്തു’ നേര്‍ന്നാല്‍, അല്ലാഹു അവന്‍റെ മേല്‍ അതിന് പത്തു പ്രാവശ്യം സ്വലാത്തു നേരുന്നതാണ്. (മു.).

33:57
  • إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا ﴾٥٧﴿
  • അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും യാതൊരുകൂട്ടര്‍ ശല്യപ്പെടുത്തുന്നുവോ അവരെ, നിശ്ചയമായും അല്ലാഹു ഇഹത്തിലും പരത്തിലും ശപിക്കുന്നതാണ്. അവര്‍ക്കു നിന്ദ്യകരമായ ശിക്ഷ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
  • إِنَّ നിശ്ചയമായും الَّذِينَ يُؤْذُونَ اللَّـهَ അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവര്‍ وَرَسُولَهُ അവന്‍റെ റസൂലിനെയും لَعَنَهُمُ اللَّـهُ അല്ലാഹു അവരെ ശപിക്കുന്നതാണ്, ശപിച്ചിരിക്കുന്നു فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَأَعَدَّ لَهُمْ അവര്‍ക്കവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു عَذَابًا مُّهِينًا നിന്ദ്യകരമായ ശിക്ഷ
33:58
  • وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ بِغَيْرِ مَا ٱكْتَسَبُوا۟ فَقَدِ ٱحْتَمَلُوا۟ بُهْتَـٰنًا وَإِثْمًا مُّبِينًا ﴾٥٨﴿
  • സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും - അവര്‍ പ്രവര്‍ത്തിച്ചതല്ലാത്തതിന്‍റെ പേരില്‍ - ശല്യപ്പെടുത്തുന്നവരാകട്ടെ, അവര്‍ അപരാധവും, പ്രത്യക്ഷമായ കുറ്റവും (സ്വയം) ഏറ്റെടുത്തു കഴിഞ്ഞിരിക്കയാണ്.
  • وَالَّذِينَ يُؤْذُونَ ശല്യപ്പെടുത്തുന്നവര്‍ الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും بِغَيْرِ مَا യാതൊന്നല്ലാത്തതിന്‍റെ പേരില്‍ اكْتَسَبُوا അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള فَقَدِ احْتَمَلُوا എന്നാല്‍ തീര്‍ച്ചയായും അവര്‍ ഏറ്റെടുത്തു, സ്വയം പേറി بُهْتَانًا അപരാധം, കള്ളാരോപണം, നുണ وَإِثْمًا പാപവും, കുറ്റവും مُّبِينًا പ്രത്യക്ഷമായ, സ്പഷ്ടമായ

അല്ലാഹുവിന്‍റെ ഉല്‍കൃഷ്ട ഗുണങ്ങള്‍ക്കോ, ശക്തിമഹാത്മ്യത്തിനോ, അധികാരാവകാശങ്ങള്‍ക്കോ അനുയോജ്യമല്ലാത്തത്തും, അവയെ അവഗണിക്കുന്നതുമായ എല്ലാ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവയാണെന്നു മൊത്തത്തില്‍ പറയാം. അല്ലാഹു പ്രസ്താവിക്കുന്നതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിച്ചിട്ടുള്ള രണ്ടു തിരുവചനങ്ങളില്‍ നിന്നു ഇതു മനസ്സിലാക്കാം:

1. ‘അല്ലാഹു പറയുന്നു: ആദമിന്‍റെ പുത്രന്‍ എന്നെ വ്യാജമാക്കി; അവനു അതു പാടില്ലായിരുന്നു. അവന്‍ എന്നെക്കുറിച്ചു പഴി പറഞ്ഞു; അതും അവനു പാടില്ലായിരുന്നു. അവന്‍ എന്നെ വ്യാജമാക്കിയെന്നു പറഞ്ഞതു അവന്‍റെ ഈ വാക്കാണ്: ‘എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അവന്‍ – അല്ലാഹു – എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.’ എന്നെ പഴി പറഞ്ഞതാകട്ടെ, ‘എനിക്കു സന്താനമുണ്ടെന്നു’ അവന്‍ പറഞ്ഞതാണ്. ഒരു ഇണയെയോ, സന്താനത്തെയോ സ്വീകരിക്കുന്നതില്‍നിന്ന് ഞാന്‍ മഹാ പരിശുദ്ധനുമത്രെ!’ (ബു).

2. അല്ലാഹു പറയുന്നു: ആദമിന്‍റെ പുത്രന്‍ എന്നെ ശല്യപ്പെടുത്തുന്നു. (അതായതു) അവന്‍ കാലത്തെ ചീത്ത പറയുന്നു. ഞാനത്രെ കാലം. രാത്രിയെയും, പകലിനെയും ഞാന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. (*). (ബു; മു). ഈ ഹദീസുകള്‍ മുമ്പില്‍ വെച്ചുകൊണ്ടു പരിശോധിച്ചാല്‍, ഇന്നു പലരില്‍നിന്നും സാധാരണ കേള്‍ക്കാറുള്ള ‘പ്രകൃതി വഞ്ചിച്ചു; കാലം ചതിച്ചു’ മുതലായ വാക്കുകള്‍ അബദ്ധം നിറഞ്ഞവയാണെന്നു കാണാം.


(*). ‘ഞാനത്രെ കാലം’ എന്ന വാക്യംകൊണ്ടുള്ള വിവക്ഷ തുടര്‍ന്നുള്ള വാക്യത്തില്‍ നിന്നു വ്യക്തമാണ്. ലോകത്തു നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിന്‍റെ നിയന്ത്രണമനുസരിച്ചുമാത്രം നടക്കുന്നതാണെന്നു സാരം.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥാനപദവികള്‍ക്കു നിരക്കാത്തതും, അവിടുത്തെ തരംതാഴ്ത്തിക്കാട്ടുന്നതുമായ എല്ലാ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളും നബിയെ ശല്യപ്പെടുത്തുന്നവതന്നെ. തിരുമേനിയെ പരിഹസിക്കുക, അവിടുത്തെ ചര്യകളെയോ, പ്രവൃത്തികളെയോ പുച്ഛിക്കുക, അല്ലെങ്കില്‍ വിമര്‍ശിക്കുക മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടും. 69-ാം വചനത്തിന്‍റെ വിവരണത്തില്‍ ഇതിനു ചില ഉദാഹരണങ്ങള്‍ കാണാം. സ്വന്തം ദേഹത്തെക്കാളും, മാതാപിതാക്കള്‍, സന്താനങ്ങള്‍ തുടങ്ങിയ മറ്റെല്ലാവരെക്കാളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സ്നേഹിക്കാത്തവന്‍റെ ‘ഈമാന്‍’ പോലും ശരിയായ ഈമാനാവുകയില്ലല്ലോ. അതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഏതെങ്കിലും വിധേന ശല്യപ്പെടുത്തുന്നതും, അവിടുത്തേക്കു മനോവേദന ഉളവാക്കുന്നതും കൂടുതല്‍ ഗൗരവപ്പെട്ടതുമായിരിക്കും. അതുകൊണ്ടുതന്നെയാണ്, അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നതിനെപ്പറ്റി ഒരേ വാക്കില്‍ താക്കീതു നല്‍കിയിരിക്കുന്നതും. അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നവര്‍ക്കു ലഭിക്കുവാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചതു നോക്കുക! അതില്‍നിന്നു ആ മഹാപാപം എത്രമേല്‍ ഭയങ്കരമാണെന്ന് ഊഹിക്കാവുന്നതാണ്. ഇഹത്തിലും പരത്തിലും അല്ലാഹുവിങ്കല്‍നിന്നുള്ള ശാപം! പോരാ, നിന്ദ്യവും അപമാനകരവുമായ പരലോകശിക്ഷയും!! (അല്ലാഹു നമ്മെ കാക്കട്ടെ, ആമീന്‍).

അല്ലാഹുവിനെയും റസൂലിനെയും ശല്യപ്പെടുത്തുന്നവരെക്കുറിച്ചു പ്രസ്താവിച്ചശേഷം തുടര്‍ന്നുകൊണ്ട് സത്യവിശ്വാസികളെ ശല്യപ്പെടുത്തുന്നവരെ സംബന്ധിച്ചും അല്ലാഹു ഗൗരവമായി താക്കീതുചെയ്യുന്നു. അവര്‍ അതുമൂലം അപരാധവും, പ്രത്യക്ഷമായ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നു പറഞ്ഞുവല്ലോ. ഇവര്‍ക്കു ലഭിക്കുവാനിരിക്കുന്ന അനന്തരഫലം എന്തായിരിക്കുമെന്നു ഈ വാക്യത്തില്‍നിന്നു അനുമാനിക്കാവുന്നതാണ്. ‘ഒരു മുസ്ലിമിന് ഒരു മുസ്ലിമിന്‍റെ സര്‍വ്വതും – അവന്‍റെ രക്തവും, അവന്‍റെ ധനവും, അവന്‍റെ മാനവും – ഹറാമാണ്‌.’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രഖ്യാപിച്ചതാണല്ലോ (رواه مسلم وغيره) എന്നിരിക്കെ, ഇവയില്‍ ഏതെങ്കിലും ഒന്നിനു ഹാനി വരുത്തുന്നതെല്ലാം അവനു ശല്യമുണ്ടാക്കലായിരിക്കും. പരദൂഷണത്തെ (الغيبة) സംബന്ധിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍നിന്നു ഇതു മനസ്സിലാക്കാം. ഹദീസു ഇതാണ്: പരദൂഷണം എന്നാല്‍ എന്താണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: ‘നീ നിന്‍റെ സഹോദരനെക്കുറിച്ചു അവനു തൃപ്തികേടുവരുത്തുന്നതു പറയലാണ്.’ അപ്പോള്‍ ചോദിക്കപ്പെട്ടു: കണ്ടുവോ: ഞാന്‍ പറയുന്ന കാര്യം അവനില്‍ ഉള്ളതായിരുന്നല്ലോ (എന്നാലതു പരദൂഷണമാകുമോ)?! തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ പറയുന്ന കാര്യം അവനില്‍ ഉണ്ടായിരുന്നാല്‍ നീ അവനെ പരദൂഷണം പറഞ്ഞു. നീ പറയുന്നതു അവനില്‍ ഇല്ലെങ്കിലോ, നീ അവനെപ്പറ്റി അപരാധം – നുണ – പറഞ്ഞു.’ (മുസ്ലിം.)

വിഭാഗം - 8

33:59
  • يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَـٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٥٩﴿
  • ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും (കുറെഭാഗം) താഴ്ത്തിയിട്ടു കൊള്ളണമെന്നും അവര്‍ (തിരിച്ച്) അറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണത്. അപ്പോഴവര്‍ക്കു ശല്യംബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
  • يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل لِّأَزْوَاجِكَ നിന്‍റെ ഭാര്യമാരോടു പറയുക وَبَنَاتِكَ നിന്‍റെ പുത്രിമാരോടും وَنِسَاءِ الْمُؤْمِنِينَ സത്യവിശ്വാസികളുടെ സ്ത്രീകളോടും يُدْنِينَ അവര്‍ താഴ്ത്തിയിടണം, തൂക്കിയിടട്ടെ عَلَيْهِنَّ അവരുടെ മേല്‍ مِن جَلَابِيبِهِنَّ അവരുടെ മേലാട (ജില്‍ബാബു)കളില്‍നിന്ന് ذَٰلِكَ അതു أَدْنَىٰ കൂടുതല്‍ അടുത്തതാണ്, എളുപ്പമായതാണ് أَن يُعْرَفْنَ അവര്‍ അറിയപ്പെടുവാന്‍ (അവരെ തിരിച്ചറിയാന്‍) فَلَا يُؤْذَيْنَ അപ്പോള്‍ അവര്‍ ശല്യപ്പെടുത്തുകയില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും, സത്യവിശ്വാസികള്‍ക്കും ശല്യമുണ്ടാക്കുന്നതിനെപ്പറ്റി ശക്തിമത്തായ താക്കീതു ചെയ്തശേഷം, അവരുടെ പരിശുദ്ധതയും മാന്യതയും കാത്തുരക്ഷിക്കുന്നതിനാവശ്യമായ ചില നിയമനിര്‍ദ്ദേശങ്ങളാണ് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാകുന്നത്. അമുസ്‌ലിം സ്ത്രീകളെയും, ചാരിത്ര്യശുദ്ധിയില്‍ താല്‍പര്യമില്ലാത്ത സ്ത്രീകളുടെയും വേഷവിധാനങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിലപാടു മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനത്തില്‍ ആചരിക്കേണ്ടതുണ്ടെന്നു ഈ വാക്യം ചൂണ്ടിക്കാട്ടുന്നു. വീട്ടിലായിരിക്കുമ്പോള്‍ ഉപയോഗിക്കാറുള്ള കുപ്പായം, മക്കന, ഉടുതുണി മുതലായവക്കുപുറമെ, വെളിയില്‍ പോകുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീട്ടുകാര്‍ വിശേഷിച്ചും – ശരീരം മറയത്തക്ക ഒരു വസ്ത്രം ധരിച്ചിരിക്കണമെന്നു അതു ശാസിക്കുകയും ചെയ്യുന്നു. ഈ ശാസനയില്‍ അടങ്ങിയ യുക്തിയും അല്ലാഹു നമുക്കു വിവരിച്ചുതരുന്നു. ഇങ്ങിനെ ശരീരം മൂടിമറച്ച ഒരു സ്ത്രീയെ കാണുമ്പോള്‍, അവള്‍ ഒരു മുസ്‌ലിംസ്ത്രീയാണെന്നും, ചാരിത്രശുദ്ധിയില്‍ താല്‍പര്യമുള്ള മാന്യസ്ത്രീയാണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. അഥവാ മറ്റുള്ളവരില്‍നിന്ന് ഇവരെ വേഗം തിരിച്ചറിയുവാന്‍ ഇതു കാരണമാകുന്നു. മാത്രമല്ല, ഹൃദയശുദ്ധിയും, സ്വഭാവഗുണവുമില്ലാത്ത ആളുകള്‍ അന്യസ്ത്രീകളുമായി കണ്ടുമുട്ടുമ്പോള്‍ ഉണ്ടായേക്കാനിടയുള്ള ശല്യങ്ങള്‍ക്കു – അഹിതമായ പെരുമാറ്റങ്ങള്‍ക്കും സംസാരങ്ങള്‍ക്കും – ഇതു തടസ്സമായിത്തീരുകയും ചെയ്യും. (ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)

‘ജില്‍ബാബു’ (جلباب) എന്ന പദത്തിന്‍റെ ബഹുവചനമാണ് ‘ജലാബീബ്’ (جلابيب) മേലാട എന്നു ഇതിനു അര്‍ത്ഥം പറയാം. പ്രധാന തഫ്സീറുകളിലും, അറബി നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളില്‍ പരസ്പരം അക്ഷരവ്യത്യാസം കാണാമെങ്കിലും സാരത്തില്‍ ഏതാണ്ടെല്ലാം യോജിക്കുന്നുണ്ട്, ‘മക്കനയെക്കാള്‍ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നുതു, പുതപ്പു, മുഖമൂടി (ആളെ തിരിച്ചറിയാതിരിക്കാന്‍വേണ്ടി തലയും മുഖവും മൂടുന്നതു), ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകള്‍ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളില്‍നിന്നു അടിവരെ മറക്കുന്നതു, വിശാലമായ വസ്ത്രം’ എന്നൊക്കെയാണ് അവ. (*). ‘മേല്‍മൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം’ മുതലായ വാക്കുകളില്‍ മലയാളത്തില്‍ ഇതിനു വിവര്‍ത്തനം നല്‍കപ്പെടുന്നു. (**). ‘അവരുടെമേല്‍ താഴ്ത്തിയിടണം’ (يُدْنِينَ عَلَيْهِنَّ)എന്നു അല്ലാഹു പറഞ്ഞ വാക്കു ശ്രദ്ധേയമാകുന്നു. ശരീരം മുഴുവനും – തലയും, കഴുത്തും, മുഖവും അടക്കം – ‘ജില്‍ബാബു’ കൊണ്ടു മൂടി മറക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍നിന്നു വരുന്നത്. പക്ഷേ, സൂറത്തുന്നൂര്‍ 31-ാം വചനത്തില്‍നിന്നും, അതിന്‍റെ വ്യാഖ്യാനത്തില്‍നിന്നുമായി, സ്ത്രീയുടെ മുഖവും കൈപടങ്ങളും മറക്കല്‍ നിര്‍ബ്ബന്ധമല്ലെന്നു നാം കണ്ടു. അതുകൊണ്ടു ഇവിടെയും, മുന്‍കയ്യും മുഖവും നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണനിലയിലാകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, വെളിയില്‍ പോകുമ്പോള്‍ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്‍റെ താല്‍പര്യമെന്നും, എങ്കിലും കണ്ണിന്‍റെ കാഴ്ചക്കു ഭംഗംവരാത്തവണ്ണം കണ്ണുകള്‍ അതില്‍നിന്നു ഒഴിവാക്കണമെന്നും സഹാബികളും, താബിഉകളും അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടുതാനും. الله اعلم


(*).ثوب كبير من الخملر, الملحفة, الملحاف, القناع, ثوب يتر جميع البدن, الملاثة, التي تشتمل بها المرأة فوق الدزع والخمار ما يستر من فوق الى اسفل, الثوب الواسع ونحوها

(**). Gown, Flowing outer garment എന്നു ‘ഖാമൂസ് അസ്-രീയിലും Smock, Women’s gown എന്നു ‘ഫറാഇദി’ലും കാണാം.


പര്‍ദ്ദയെക്കുറിച്ചു വന്നിട്ടുള്ള ഖുര്‍ആന്‍റെ പ്രസ്താവനകളും, നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്നുകാണാം: സ്ത്രീകള്‍ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിര്‍ബ്ബന്ധമില്ല. സാധാരണഗതിയില്‍ ഈ രണ്ടിലൊന്നില്‍ നിര്‍ബ്ബന്ധം ചെലുത്തുവാനും പാടില്ല. പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്‍റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോള്‍ നന്നായിരിക്കുകയും, ചിലപ്പോള്‍ അത്യാവശ്യമായിത്തീരുകയും ചെയ്യും.(***).


(***). (دمشق) ഡമസ്കസ്കാരനായ മുഹമ്മദു നാസിറുദ്ദീന്‍ അല്‍ബാനീ (محمد ناصر الدين الالباني) എന്ന പണ്ഡിതന്‍ حجاب المرأة المسلم (മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദ) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥത്തില്‍ ഖുര്‍ആന്‍റെയും, സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ പര്‍ദ്ദയുടെ നാനാവശങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഇതിന്‍റെ രണ്ടാംപതിപ്പു കാണുവാന്‍ സാധിച്ചത്. ഈ വിഷയകമായി വളരെ ചര്‍ച്ച നടത്തിയശേഷം അദ്ദേഹം ഈ അഭിപ്രായത്തിന്നാണ് മുന്‍ഗണന അതില്‍ നല്‍കിയിരിക്കുന്നത്. (الحمدلله).


സൂറത്തുന്നൂറില്‍വെച്ച് ഇസ്‌ലാമിലെ പര്‍ദ്ദയെപ്പറ്റി സവിസ്തരം വിവരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇവിടെ കൂടുതല്‍ദീര്‍ഘിപ്പിക്കേണ്ടതില്ല. ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നതു ഇന്നത്തെ പരിതസ്ഥിതിയില്‍ അധികപ്പറ്റാവുകയില്ല: ഇസ്‌ലാമിക സംസ്കാരങ്ങളെയും, ധാര്‍മ്മികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അറിഞ്ഞോ അറിയാതെയോ – മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി ഖുര്‍ആനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പര്‍ദ്ദാസമ്പ്രദായം അവരുടെ പുരോഗതിക്കു തടസ്സമാണെന്നു ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും, അങ്ങിനെ, 57-ാം വചനത്തിലെ താക്കീതിനു പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു.’ والله الموفق

33:60
  • لَّئِن لَّمْ يَنتَهِ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْمُرْجِفُونَ فِى ٱلْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلًا ﴾٦٠﴿
  • കപടവിശ്വാസികളും, തങ്ങളുടെ ഹൃദയത്തില്‍ രോഗമുള്ളവരും, മദീനായില്‍ (കള്ളവാര്‍ത്ത പ്രചരിപ്പിച്ച്) ഭീതി ഉളവാക്കുന്നവരും വിരമിക്കാത്തപക്ഷം, നിശ്ചയമായും (നബിയേ) നിന്നെ നാം അവരില്‍ ഇളക്കിവിടുക തന്നെ ചെയ്യും. പിന്നീടു, അല്‍പമാത്രമല്ലാതെ, അവര്‍ അവിടത്തില്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല;-
  • لَّئِن لَّمْ يَنتَهِ വിരമിച്ചില്ലെങ്കില്‍ الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ രോഗം وَالْمُرْجِفُونَ ഭീതിയുണ്ടാക്കുന്നവരും فِي الْمَدِينَةِ മദീനായില്‍ لَنُغْرِيَنَّكَ നിശ്ചയമായും നിന്നെ നാം ഇളക്കിവിടും, പ്രേരിപ്പിക്കും بِهِمْ അവരില്‍ ثُمَّ لَا يُجَاوِرُونَكَ പിന്നീടു അവര്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല فِيهَا അതില്‍ إِلَّا قَلِيلًا അല്‍പമായിട്ടല്ലാതെ
33:61
  • مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًا ﴾٦١﴿
  • (അതും) ശപിക്കപ്പെട്ടവരായ നിലയില്‍! എവിടെവെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, (നിര്‍ദ്ദാക്ഷിണ്യം) അറുകൊലചെയ്യപ്പെടുകയും ചെയ്യുന്നതാണ്.
  • مَّلْعُونِينَ ശപിക്കപ്പെട്ടവരായിക്കൊണ്ടു أَيْنَمَا ثُقِفُوا അവര്‍ എവിടെവെച്ചു കാണപ്പെട്ടാലും, അവരെ കണ്ടുമുട്ടിയാലും أُخِذُوا അവര്‍ പിടിക്കപ്പെടും وَقُتِّلُوا അവര്‍ അറുകൊല ചെയ്യപ്പെടുകയും ചെയ്യും تَقْتِيلًا ഒരു (നിഷ്കരുണമായ) കൊലനടത്തല്‍
33:62
  • سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًا ﴾٦٢﴿
  • മുമ്പുകഴിഞ്ഞു പോയിട്ടുള്ളവരില്‍ (സ്വീകരിച്ച) അല്ലാഹുവിന്‍റെ നടപടിക്രമം (തന്നെ)! അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റം വരുത്തലും നീ കണ്ടെത്തുന്നതേയല്ല.
  • سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടി فِي الَّذِينَ യാതൊരുകൂട്ടരില്‍ خَلَوْا കഴിഞ്ഞുപോയ مِن قَبْلُ മുമ്പ് وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്കു تَبْدِيلًا ഒരു മാറ്റം വരുത്തലും

ബാഹ്യത്തില്‍മാത്രം മുസ്‌ലിംവേഷം ധരിച്ച മുനാഫിഖുകളും, ദേഹേച്ഛകള്‍ക്കും, തോന്നിയവാസങ്ങള്‍ക്കും അനുസരിച്ചു കഴിഞ്ഞുകൂടുന്ന പിഴച്ച മനസ്ഥിതിക്കാരും, മുസ്‌ലിംകള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതിയും, നടുക്കവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളുകളും – അവരവരുടെ നിലപാടു നിറുത്തല്‍ ചെയ്യാത്തപക്ഷം നേരിടേണ്ടിവരുന്ന ഭവിഷ്യത്തിനെക്കുറിച്ച് അല്ലാഹു താക്കീതു നല്‍കുകയാണ്. എനിയും ഈ നില അവര്‍ തുടരുകയാണെങ്കില്‍ അവരെ മദീനയില്‍നിന്നു നിന്ദ്യന്മാരായ നിലയില്‍ ആട്ടിപ്പുറത്താക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു കല്പന കൊടുക്കും; പിന്നീടവര്‍ക്കു അയല്പക്കത്തൊന്നും താമസിക്കുവാന്‍ നിര്‍വ്വാഹമുണ്ടായിരിക്കയില്ല; വല്ല അവസരവും അതിനവര്‍ക്കു ലഭിച്ചാല്‍തന്നെ, ശപിക്കപ്പെട്ട ഒരു വര്‍ഗ്ഗമായിട്ടല്ലാതെ ജീവിക്കുവാനും സാധ്യമാകുകയില്ല; കാരണം, കിട്ടിയേടത്തുവെച്ച് അവരെ പിടിച്ചു നിഷ്കരുണം കൊല ചെയ്തുകളയുന്നതാണ്. ഇതാണ് താക്കീത്. ഈ വചനം അവതരിച്ചതിനുശേഷം അധികം താമസിയാതെ മുസ്ലിംകള്‍ക്കു ഇത്തരക്കാരുടെ ശല്യം ഇല്ലാതായിത്തീരുകയും മദീനായില്‍ അവരുടെ പ്രതാപം നാമാവശേഷമാകുകയും ചെയ്തു.

33:63
  • يَسْـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ ۚ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا ﴾٦٣﴿
  • മനുഷ്യര്‍ അന്ത്യസമയത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: 'നിശ്ചയമായും അതിന്‍റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.' (നബിയേ) നിനക്കു അറിയിച്ചുതരുന്നതു എന്താണ്. [നിനക്കു എന്തറിയാം]?! അന്ത്യസമയം (ഒരുപക്ഷേ) അടുത്ത അവസരത്തില്‍ ഉണ്ടായേക്കാം.
  • يَسْأَلُكَ നിന്നോടു ചോദിക്കുന്നു, ചോദിക്കും النَّاسُ മനുഷ്യര്‍ عَنِ السَّاعَةِ അന്ത്യസമയത്തെപ്പറ്റി قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചയമായും അതിന്‍റെ അറിവു, വിവരം عِندَ اللَّـهِ അല്ലാഹുവിങ്കല്‍ മാത്രമാണ് وَمَا എന്തൊന്നാണ് يُدْرِيكَ നിനക്കറിയിച്ചു തരുന്നതു لَعَلَّ السَّاعَةَ അന്ത്യസമയം ആയേക്കാം تَكُونُ ഉണ്ടാവുക قَرِيبًا അടുത്തു
33:64
  • إِنَّ ٱللَّهَ لَعَنَ ٱلْكَـٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴾٦٤﴿
  • അവിശ്വാസികളെ നിശ്ചയമായും അല്ലാഹു ശപിച്ചിരിക്കുന്നു; അവര്‍ക്കു ജ്വലിക്കുന്ന അഗ്നിയെ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു;-
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَنَ الْكَافِرِينَ അവിശ്വാസികളെ ശപിച്ചിരിക്കുന്നു وَأَعَدَّ لَهُمْ അവര്‍ക്കു ഒരുക്കുകയും ചെയ്തിരിക്കുന്നു سَعِيرًا ജ്വലിക്കുന്ന തീ
33:65
  • خَـٰلِدِينَ فِيهَآ أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴾٦٥﴿
  • അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായ നിലയില്‍. യാതൊരു ബന്ധുവിനെയാകട്ടെ, സഹായകനെയാകട്ടെ അവര്‍ കണ്ടെത്തുകയില്ല.
  • خَالِدِينَ ശാശ്വതരായ നിലയില്‍ فِيهَا അതില്‍ أَبَدًا എക്കാലവും لَّا يَجِدُونَ അവര്‍ കണ്ടെത്തുകയില്ല وَلِيًّا ഒരു ബന്ധുവെയും وَلَا نَصِيرًا സഹായകനെയും ഇല്ല
33:66
  • يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَـٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠ ﴾٦٦﴿
  • നരകത്തില്‍ അവരുടെ മുഖങ്ങള്‍ മറിച്ചിടപ്പെടുന്ന ദിവസം (അന്ന്) അവര്‍ പറഞ്ഞുകൊണ്ടിരിക്കും: 'ഹാ! ഞങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനെ!'
  • يَوْمَ تُقَلَّبُ മറച്ചിടപ്പെടുന്ന ദിവസം وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ يَقُولُونَ അവര്‍ പറഞ്ഞുകൊണ്ടിരിക്കും يَا لَيْتَنَا ഹാ ഞങ്ങളായിരുന്നെങ്കില്‍ നന്നായേനെ أَطَعْنَا اللَّـهَ ഞങ്ങള്‍ അല്ലാഹുവിനെ അനുസരിച്ചിരുന്നു وَأَطَعْنَا الرَّسُولَا റസൂലിനെയും അനുസരിച്ചിരുന്നു (എങ്കില്‍)

33:67
  • وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ ﴾٦٧﴿
  • അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്യും: 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും, ഞങ്ങളുടെ മൂപ്പന്മാരെയും അനുസരിച്ചുകളഞ്ഞു; അങ്ങനെ, അവര്‍ ഞങ്ങളെ വഴി പിഴപ്പിച്ചിരിക്കയാണ്;
  • وَقَالُوا അവര്‍ പറയുകയും ചെയ്യും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ إِنَّا നിശ്ചയമായും ഞങ്ങള്‍ أَطَعْنَا ഞങ്ങള്‍ അനുസരിച്ചു سَادَتَنَا ഞങ്ങളുടെ നേതാക്കളെ وَكُبَرَاءَنَا ഞങ്ങളില്‍ വലിയവരെ (മൂപ്പന്‍മാരെ)യും فَأَضَلُّونَا അങ്ങനെ അവര്‍ ഞങ്ങളെ പിഴപ്പിച്ചു السَّبِيلَا വഴി
33:68
  • رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًا كَبِيرًا ﴾٦٨﴿
  • 'ഞങ്ങളുടെ രക്ഷിതാവേ! അവര്‍ക്ക് ശിക്ഷയില്‍നിന്നു രണ്ടിരട്ടി നീ നല്‍കേണമേ! അവരെ വമ്പിച്ച ശാപം ശപിക്കുകയും ചെയ്യേണമേ!!'
  • رَبَّنَا ഞങ്ങളുടെ റബ്ബേ آتِهِمْ നീ അവര്‍ക്കു കൊടുക്കേണമേ ضِعْفَيْنِ രണ്ടിരട്ടി مِنَ الْعَذَابِ ശിക്ഷയില്‍നിന്നു وَالْعَنْهُمْ അവരെ നീ ശപിക്കുകയും വേണമേ لَعْنًا كَبِيرًا വലുതായ (വമ്പിച്ച) ശാപം

അന്ത്യസമയമാകുന്ന പ്രളയഘട്ടത്തെപ്പറ്റി ചോദിക്കുന്നവരോട് അതിനെക്കുറിച്ചു അല്ലാഹുവിനുമാത്രമേ അറിവുള്ളുവെന്ന് മറുപടി പറയുവാന്‍  നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്പിക്കുന്നു. അല്ലാഹുവല്ലാത്ത ഒരാള്‍ക്കും ഇതു സംബന്ധിച്ച വിവരം അവന്‍ നല്‍കിയിട്ടില്ലാത്ത സ്ഥിതിക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അതെങ്ങിനെ അറിയുവാന്‍ സാധിക്കും?! എന്നാല്‍, അതിനെക്കുറിച്ചു ചോദ്യംചെയ്യുന്നവര്‍, വാസ്തവത്തില്‍ മരണാനന്തരജീവിതത്തെയും, പരലോകത്തെയും നിഷേധിക്കുന്നവരാണ്. ആകയാല്‍, അന്നത്തെ ദിവസം ആ നിഷേധികളുടെ അവസ്ഥ എന്തായിരിക്കുമെന്നു അല്ലാഹു തുടര്‍ന്നു വിവരിക്കുന്നു. അഥവാ, അന്ത്യസമയം എപ്പോളെന്നല്ല അവര്‍ അന്വേഷിക്കേണ്ടത്; അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും, അന്നത്തെ അവരുടെ സ്ഥിതിഗതികളെയും സംബന്ധിച്ചാണ് അന്വേഷിച്ചറിയേണ്ടതു എന്നു അവരെ ഓര്‍മ്മിപ്പിക്കുന്നു.

വിഭാഗം - 9

33:69
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًا ﴾٦٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ യാതൊരു കൂട്ടരെ പോലെ ആവരുത്: അവര്‍ മൂസായെ ശല്യപ്പെടുത്തുകയും, എന്നിട്ടു അവര്‍ പറഞ്ഞതില്‍നിന്നു അല്ലാഹു അദ്ദേഹത്തെ ഒഴിവാ(ക്കി നിരപരാധിത്വം തെളിയി)ക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ പ്രമുഖനായ ഒരാളുമായിരുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَكُونُوا നിങ്ങള്‍ ആകരുതു كَالَّذِينَ യാതൊരു കൂട്ടരെപ്പോലെ آذَوْا مُوسَىٰ അവര്‍ മൂസായെ ശല്യപ്പെടുത്തി فَبَرَّأَهُ اللَّـهُ എന്നിട്ടദ്ദേഹത്തെ അല്ലാഹു ഒഴിവാക്കി, നിരപരാധിയാക്കി مِمَّا قَالُوا അവര്‍ പറഞ്ഞതില്‍നിന്നു وَكَانَ അദ്ദേഹമായിരുന്നുതാനും عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കല്‍ وَجِيهًا പ്രമുഖന്‍

57, 58 എന്നീ ആയത്തുകളുടെ വിവരണത്തില്‍നിന്ന് ‘ശല്യപ്പെടുത്തുക’ എന്നതിന്‍റെ വിവിധ രൂപങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. മൂസാ (عليه السلام) നബിക്കു അദ്ദേഹത്തിന്‍റെ സമുദായത്തില്‍നിന്ന് അനുഭവപ്പെട്ട ശല്യങ്ങള്‍ നിരവധിയാണെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തെ നിഷേധിച്ചിരുന്ന പ്രത്യക്ഷ ശത്രുവിഭാഗക്കാരില്‍നിന്നു മാത്രമല്ല. അദ്ദേഹത്തിന്‍റെ സ്വന്തം ജനതയായ ഇസ്രാഈല്യരില്‍ നിന്നുപോലും ധാരാളം ശല്യങ്ങള്‍ അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നിരുന്നു. അവയില്‍ ഏതെങ്കിലും ചില വിഷയങ്ങളെക്കുറിച്ചു ഇവിടെ പ്രത്യേകം സൂചനകളൊന്നും അല്ലാഹു നല്‍കിയിട്ടില്ല. എന്നിരിക്കെ, ഇവിടെ അവ മൊത്തത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. ഖുര്‍ആനിലും, ഹദീസിലും, മഹാന്‍മാരുടെ ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന പല സംഭവങ്ങളും ഇവിടെ അതിനു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു.

ശത്രുക്കളുമായി യുദ്ധം നടത്തേണ്ടുന്ന ഘട്ടം വന്നപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ (عليه السلام) നബിയോടു പറഞ്ഞു: ‘നീയും, നിന്‍റെ റബ്ബും പോയി യുദ്ധംചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ്,’ – 5:24.

(فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ : سورة المائدة : ٢٤)

‘തീഹു’ മരുഭൂമിയില്‍വെച്ച് ‘മന്നാ’യും ‘സല്‍വാ’യും (ഒരു തരം കട്ടിത്തേനും, കാടപ്പക്ഷിയും) സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അവര്‍ പറഞ്ഞു: ‘നിശ്ചയമായും ഞങ്ങള്‍ ഒരേ ഭക്ഷണത്തിന്‍മേല്‍ ക്ഷമിച്ചുകൊണ്ടിരിക്കുകയില്ല’ 2:61:-

(لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ: سورة البقرة : ٦١)

മറ്റൊരവസരത്തില്‍ അവര്‍ ശഠിച്ചു: ‘ഞങ്ങള്‍ അല്ലാഹുവിനെ പരസ്യമായിക്കാണുവോളം നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയില്ല.’2:55:-

(لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً : سورة البقرة: ٥٥).

മൂസാനബി (عليه السلام) തൗറാത്തു ഏറ്റുവാങ്ങുവാന്‍വേണ്ടി സീനാപര്‍വ്വതത്തില്‍ പോയി വന്നപ്പോഴേക്കും അവര്‍ പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ച സംഭവം പ്രസിദ്ധമാണ്. ഇങ്ങിനെ പലതും.

മൂസാ (عليه السلام) വളരെ ലജ്ജാശീലനായിരുന്നുവെന്നും, അതിനാല്‍ ശരീരത്തിന്‍റെ അല്‍പഭാഗം വെളിവാകുന്നതില്‍ അദ്ദേഹം വളരെ സങ്കോചപ്പെട്ടിരുന്നുവെന്നും, അദ്ദേഹത്തിനു വെള്ളപ്പാണ്ഡോ മറ്റോ ഉള്ളതുകൊണ്ടാണതെന്നു ജനങ്ങള്‍ പറഞ്ഞുപരത്തുകയുണ്ടായെന്നും, അദ്ദേഹം ഏകനായി കുളിക്കുവാന്‍വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചുവെച്ച ഒരവസരത്തില്‍ ആ പ്രസ്താവന ശരിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അല്ലാഹു ഒരു അവസരം ഉണ്ടാക്കിയെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു. തുടര്‍ന്നുകൊണ്ട് ഈ ഖുര്‍ആന്‍വചനം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതുകയും ചെയ്തു. (അഹ്മദു, ബുഖാരീ (رضي الله عنه) മുതലായവര്‍ ഇതു ഉദ്ധരിച്ചിരിക്കുന്നു). ഹാറൂന്‍ നബി (عليه السلام)യെ കാണാതായ ഒരവസരത്തില്‍ മൂസാ (عليه السلام) അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു എന്നും മറ്റുമുള്ള വേറെ ആരോപണങ്ങളും അദ്ദേഹത്തിന്‍റെപേരില്‍ നടത്തപ്പെട്ടതായി ചില രിവായാത്തുകള്‍ കാണാം.

ഇങ്ങിനെയുള്ള യാതൊരു ശല്യങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു സത്യവിശ്വാസികളില്‍നിന്നു ഉണ്ടാകരുതെന്നും, അങ്ങിനെ വല്ലതും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരുമെന്നല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അതുകൊണ്ടു ദോഷമൊന്നും പിണയുവാനില്ലെന്നും, അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിരപരാധിത്വം തെളിയിക്കുകതന്നെ ചെയ്യുമെന്നും സത്യവിശ്വാസികളെ അല്ലാഹു ഇതുമൂലം താക്കീത് ചെയ്യുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങള്‍ക്കിടയില്‍ പൊതുസ്വത്തുക്കള്‍ ഭാഗിച്ചുകൊടുത്തു കൊണ്ടിരിക്കെ ഒരാള്‍ പറയുകയുണ്ടായി: ‘അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു ഓഹരി ചെയ്യലാണിത്.’ ഇതുകേട്ടപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ മുഖം ചുവന്നു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ കാരുണ്യം മൂസാനബിയിലുണ്ടാകട്ടെ! ഇതിനെക്കാള്‍ വലിയ തോതില്‍ അദ്ദേഹത്തിനു ശല്യം ബാധിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ടും അദ്ദേഹം അതു ക്ഷമിച്ചു.

(رحمة الله على موسى لقد اوذى بأكثر من هذا فصبر – متفق عليه)

33:70
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًا سَدِيدًا ﴾٧٠﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; നേരെ ചൊവ്വായ വാക്കുപറയുകയും ചെയ്യുവിന്‍;-
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَقُولُوا പറയുകയും ചെയ്യുവിന്‍ قَوْلًا سَدِيدًا ചൊവ്വായ (നേരായ) വാക്കു

33:71
  • يُصْلِحْ لَكُمْ أَعْمَـٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا ﴾٧١﴿
  • (എന്നാല്‍) അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളെ നന്നാക്കിത്തരുകയും, നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ, തീര്‍ച്ചയായും അവന്‍ വമ്പിച്ച ഭാഗ്യം പ്രാപിച്ചു.
  • يُصْلِحْ لَكُمْ അവന്‍ നിങ്ങള്‍ക്കു നന്നാക്കിത്തരും أَعْمَالَكُمْ നിങ്ങളുടെ കര്‍മ്മങ്ങളെ, പ്രവര്‍ത്തനങ്ങളെ وَيَغْفِرْ لَكُمْ നിങ്ങള്‍ക്കുപൊറുത്തുതരുകയും ചെയ്യും ذُنُوبَكُمْ നിങ്ങളുടെ പാപങ്ങളെ وَمَن يُطِعِ ആരെങ്കിലും അനുസരിച്ചാല്‍, ആര്‍ വഴിപ്പെട്ടുവോ اللَّـهَ وَرَسُولَهُ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും فَقَدْ فَازَ എന്നാലവന്‍ ഭാഗ്യം പ്രാപിച്ചു فَوْزًا عَظِيمًا വമ്പിച്ചഭാഗ്യം, വിജയം

രണ്ടു കാര്യങ്ങള്‍ അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു. രണ്ടു കാര്യങ്ങള്‍ അവരോടു വാഗ്ദാനവും ചെയ്യുന്നു. അനുസരണവും സല്ക്കര്‍മ്മവും വഴി അല്ലാഹുവിനെ സൂക്ഷിക്കുക, അഥവാ അവനോടു ഭയഭക്തിയുണ്ടായിരിക്കുക, അക്രമത്തിന്‍റെയും അന്യായത്തിന്‍റെയും കലര്‍പ്പില്ലാത്ത നേരെ ചൊവ്വായ വാക്കുകള്‍ പറയുക, ഇതാണ് രണ്ടു ഉപദേശങ്ങള്‍. ഈ രണ്ടു ഉപദേശങ്ങള്‍ സ്വീകരിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവരുടെ കര്‍മ്മങ്ങളും പ്രവൃത്തികളും അവന്‍ നന്നാക്കിക്കൊടുക്കും. അഥവാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന സഹായവും പരിതസ്ഥിതികളും പ്രദാനം ചെയ്കയും, അതിനു നല്ല പ്രതിഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഇതത്രെ വാഗ്ദാനങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്പനാനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതാരോ അവര്‍തന്നെയാണ് ഇഹത്തിലും പരത്തിലും വമ്പിച്ച ഭാഗ്യം സിദ്ധിക്കുന്നവര്‍.

33:72
  • إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَـٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا ﴾٧٢﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും, പര്‍വ്വതങ്ങളുടെയുംമേല്‍ (ഈ) 'അമാനത്തി'നെ നാം (എടുത്ത്) കാട്ടുകയുണ്ടായി. എന്നാലവ അത് ഏറ്റെടുക്കുന്നതിന്‌ വിസമ്മതിക്കുകയും, അതിനെപ്പറ്റി പേടിക്കുകയും ചെയ്തു. മനുഷ്യന്‍ അതു ഏറ്റെടുത്തു. നിശ്ചയമായും അവന്‍, അക്രമകാരിയും, അറിവുകെട്ടവനുമാകുന്നു.
  • إِنَّا നിശ്ചയമായും നാം عَرَضْنَا നാം കാട്ടി, പ്രദര്‍ശിപ്പിച്ചു الْأَمَانَةَ അമാനത്തിനെ عَلَى السَّمَاوَاتِ ആകാശങ്ങളുടെമേല്‍ وَالْأَرْضِ ഭൂമിയുടെയും وَالْجِبَالِ പര്‍വ്വതങ്ങളുടെയും فَأَبَيْنَ അപ്പോഴവ വിസമ്മതിച്ചു أَن يَحْمِلْنَهَا അവ അതു ഏറ്റെടുക്കുന്നതിനു, വഹിക്കുന്നതിനു وَأَشْفَقْنَ അവ പേടിക്കുകയും ചെയ്തു مِنْهَا അതിനെപ്പറ്റി وَحَمَلَهَا അതു ഏറ്റെടുത്തു, വഹിച്ചു الْإِنسَانُ മനുഷ്യന്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു ظَلُومًا അക്രമകാരി جَهُولًا അറിവുകെട്ടവന്‍, മൂഢന്‍

33:73
  • لِّيُعَذِّبَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًۢا ﴾٧٣﴿
  • കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാന്‍ വേണ്ടിയത്രെ (അതു); സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയുംമേല്‍ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുവാനും (വേണ്ടിയാകുന്നു). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • لِّيُعَذِّبَ اللَّـهُ അല്ലാഹു ശിക്ഷിക്കുവാന്‍വേണ്ടി الْمُنَافِقِينَ കപടവിശ്വാസികളെ وَالْمُنَافِقَاتِ കപടവിശ്വാസിനികളെയും وَالْمُشْرِكِينَ ബഹുദൈവ വിശ്വാസികളെയും وَالْمُشْرِكَاتِ ബഹുദൈവ വിശ്വാസിനികളെയും وَيَتُوبَ اللَّـهُ അല്ലാഹു പശ്ചാത്താപം (മടക്കം) സ്വീകരിക്കുവാനും عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെമേല്‍ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളുടെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

‘അമാനത്ത്‌’ (الامانة) എന്നാല്‍, വിശ്വാസപൂര്‍വ്വം ഒരാളുടെ പക്കല്‍ സൂക്ഷിക്കുവാന്‍ എല്പിക്കപ്പെടുന്ന അനാമത്ത് – അഥവാ സൂക്ഷിപ്പുവസ്തു – എന്നാകുന്നു. വിശ്വസ്ഥത എന്നത്രെ വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം. അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങളാകുന്ന മതശാസനങ്ങളാ (التكاليف الدينية)ണ് ഇവിടെ വിവക്ഷ. നിര്‍ബ്ബന്ധനിയമങ്ങള്‍ (الفرائض) എന്നും, അനുസരണം (الطاعة) എന്നും മറ്റും ചില മഹാന്‍മാര്‍ ഈ ‘അമാനത്തി’നു വിവക്ഷ നല്കാറുണ്ടെങ്കിലും, അവയെല്ലാം തന്നെ സാരത്തില്‍ പരസ്പരം യോജിച്ചതോ, അല്ലെങ്കില്‍ അമാനത്തിലെ ചില പ്രധാന വശങ്ങളെ ചൂണ്ടിക്കാട്ടുന്നതോ ആണെന്നുകാണാം.

വളരെ അര്‍ത്ഥഗര്‍ഭമായതും, ആഴത്തില്‍ ചിന്തിച്ചു ഗ്രഹിക്കേണ്ടതുമായ വചനങ്ങളാണിത്. ആകാശഭൂമികളും, പര്‍വ്വതങ്ങളുമെല്ലാം സൃഷ്ടികളില്‍ വമ്പിച്ചതുതന്നെ. എങ്കിലും അവയുടെ പ്രകൃതിസ്വഭാവങ്ങള്‍ ഈ അമാനത്താകുന്ന ശാസനാഭാരം ഏറ്റുവാങ്ങി സ്വീകരിക്കുവാന്‍ പര്യാപ്തങ്ങളല്ല. അഥവാ അതു അവയ്ക്കു യോജിച്ചതല്ല. കേവലം ഒരു ചെറുജീവിയായ മനുഷ്യന്‍റെ ആകൃതിയും, പ്രകൃതിയും ഒന്നു വേറെയാണ്. വിശേഷബുദ്ധിയും, വിവേചനാശക്തിയും, അവനു പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഈ അമാനത്ത് ഏറ്റുവാങ്ങുവാനും, അത് കൈകാര്യം ചെയ്‌വാനും അര്‍ഹന്‍ അവനത്രെ. അതു അവന്നാണ്‌ യോജിപ്പും. അങ്ങനെ, പ്രസ്തുത സൂക്ഷിപ്പുമുതല്‍ അല്ലാഹു മനുഷ്യനെയാണ്‌ ഏല്പിച്ചതു മനുഷ്യനാണത് ഏറ്റെടുത്തത്. ഉപമാരൂപത്തില്‍ പറഞ്ഞ ആദ്യത്തെ വചനത്തിന്‍റെ രത്നച്ചുരുക്കം ഇതാകുന്നു.

ഈ അമാനത്തിന്‍റെ ഗൗരവത്തെയാണ്‌  وَأَشْفَقْنَ مِنْهَا (അവ അതിനെപ്പറ്റി പേടിക്കയും ചെയ്തു) എന്ന വാക്യം കുറിക്കുന്നത്. وَحَمَلَهَا الْإِنسَانُ (മനുഷ്യന്‍ അതു ഏറ്റെടുക്കുകയും ചെയ്തു) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അവന്‍റെ പ്രകൃതിവിശേഷത അതിനെ അനുകൂലിച്ചുവെന്നുമാകുന്നു. അല്ലെങ്കില്‍ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നതുപോലെ, ഇതു ആത്മീയലോകത്തുവെച്ചു നടന്ന സംഭവത്തെ ഉദ്ധരിച്ചതുമായിരിക്കാം. അതായത്: അല്ലാഹുവിന്‍റെ ഏകത്വത്തെ സമ്മതിച്ചുകൊണ്ടുള്ള ഒരു കരാര്‍ ആത്മീയലോകത്തുവെച്ച് അല്ലാഹുവിനോടു മനുഷ്യവര്‍ഗ്ഗം നടത്തുകയുണ്ടായിട്ടുണ്ടെന്നു സൂ: അഅ്റാഫ് 172ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അതുപോലെയുള്ള ഒരു സംഭവമായിരിക്കാം. الله اعلم ഏതായാലും ആയത്തിലടങ്ങിയ തത്വം നാം മുകളില്‍ പ്രസ്താവിച്ചതുതന്നെ.

മതശാസനകളാകുന്ന അമാനത്തു ഏറ്റെടുത്തതു മനുഷ്യനാണെന്നു പറഞ്ഞിരിക്കകൊണ്ട് മലക്കുകളിലോ, ജിന്നുകളിലോ അല്ലാഹുവിന്‍റെ യാതൊരുവിധ ശാസനകളും ഉണ്ടാവുകയില്ലെന്നു അര്‍ത്ഥമില്ല. ജിന്നുവര്‍ഗ്ഗത്തെ നിഷേധിക്കുന്നവരും, മലക്കുകളെ വിദ്യുച്ഛക്തിപോലുള്ള എന്തോ ചില ശക്തികളായി ചിത്രീകരിക്കുന്നവരും തങ്ങളുടെ പൊള്ളവാദങ്ങള്‍ക്ക് ഇതുപോലെയുള്ള ചില ഖുര്‍ആന്‍വാക്യങ്ങളെ ചൂഷണം ചെയ്യാറുണ്ട്. സന്ദര്‍ഭോചിതം നാമതിനെ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. മലക്കുകളെപ്പറ്റി സൂ: തഹ്‌രീമില്‍

لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ : سورة التحريم

(അല്ലാഹു അവരോടു കൽപിച്ചതിനു അവര്‍ അനുസരണക്കേടു ചെയ്കയില്ല: അവരോടു കല്പിക്കപ്പെടുന്നതു അവര്‍ ചെയ്യുകയും ചെയ്യും) എന്നു പറഞ്ഞിട്ടുള്ളതും, ജിന്നുകളെയും മനുഷ്യരെയുംകുറിച്ച് സൂ: ദാരിയാത്തില്‍

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ : سورة الذاريات

(ജിന്നിനെയും ‘ഇന്‍സിനെ’ -മനുഷ്യനെ- യും എന്നെ ആരാധിക്കുവാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.) എന്നുംമറ്റും അല്ലാഹു പറഞ്ഞിരിക്കുന്നതും ഇവിടെ ഓര്‍ക്കേണ്ടതാകുന്നു. പക്ഷേ, മലക്കുകളോടും, ജിന്നുകളോടുമുള്ള ശാസനകള്‍ അവരുടെ പ്രകൃതിസ്വഭാവങ്ങള്‍ക്കും, പ്രത്യേകതകള്‍ക്കും അനുയോജ്യമായിരിക്കുമെന്നും, നമുക്കു അതിനെപ്പറ്റി -ഖുര്‍ആനിലോ ഹദീസിലോ പ്രസ്താവിച്ചുകണ്ടതല്ലാതെ- ഒന്നും തീര്‍ത്തുപറയുവാന്‍ സാധ്യമല്ലെന്നും വ്യക്തമാണ്.

അല്ലാഹുവിന്‍റെ അമാനത്താകുന്ന ഈ ചുമതലാഭാരം ഏറ്റെടുക്കുകവഴി മനുഷ്യന്‍ വമ്പിച്ച ഒരു ഉത്തരവാദിത്തം ഏറ്റിരിക്കുകയാണ്. ആ ഉത്തരവാദിത്തം വേണ്ടതുപോലെ നിറവേറ്റുന്നപക്ഷം അവന്‍ ഉല്‍കൃഷ്ടനും, മഹാഭാഗ്യവാനുമാകുന്നു. എന്നാല്‍, അവന്‍റെ പൊതുനില നോക്കുമ്പോള്‍ അവന്‍ അക്രമകാരിയും, അനീതി ചെയ്യുന്നവനുമാണ്; അവന്‍ അറിവുകെട്ടവനും ഭോഷനുമാണ്. പല വിഡ്ഢിത്തത്തിലും അവന്‍ ചെന്നുചാടും. മനുഷ്യസഹജമാണതെല്ലാം. പല പ്രേരണകള്‍ക്കും, താല്‍ക്കാലികമായ ദേഹേച്ഛകള്‍ക്കും. വിവിധ വിചാരവികാരങ്ങള്‍ക്കും അവന്‍ വിധേയനാകും. അങ്ങനെ, ഭവിഷ്യത്തിനെപ്പറ്റി ആലോചിക്കാതെ അനീതിയും വിഡ്ഢിത്തവും അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനെയെല്ലാം അതിജയിച്ചുകൊണ്ട് തന്‍റെ യഥാര്‍ത്ഥ ജീവിതത്തിനുവേണ്ടി പരിശ്രമിക്കുവാനാവശ്യമായ ഉപാധികള്‍ അവന്‍റെ വശം തന്നെയുണ്ടുതാനും. നന്‍മകളെയും, തിന്‍മകളെയും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി അവനിലുണ്ട്. കൂടാതെ, അവന്‍റെ യഥാര്‍ത്ഥമായ വിജയത്തിനു ആസ്പദമായ സകല മാര്‍ഗ്ഗദര്‍ശനങ്ങളും പ്രവാചകന്മാര്‍മുഖേന യഥാവിധി അല്ലാഹു കൊടുത്തരുളിയിട്ടുമുണ്ട്. ചുരുക്കത്തില്‍, ഒരു വശത്തു അവനെ വമ്പിച്ച നാശഗര്‍ത്തത്തിലേക്കു ആഴ്ത്തുന്ന ദുഷ് പ്രേരണകളും, മറ്റൊരുവശത്തു അവനെ മഹാഭാഗ്യത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുപോകുന്ന സല്‍പ്രേരണകളും അവന്‍റെകൂടെയുണ്ട്. ഇവ രണ്ടില്‍ ഏതാണവന്‍ അനുസരിക്കുന്നത്? ഏതിനാണു അവന്‍ മുന്‍ഗണന നല്‍കുന്നത്? ഈ പരീക്ഷണമത്രെ ‘അമാനത്തു’ ഏല്‍പിക്കപ്പെട്ടതിന്‍റെ ഉദ്ദേശ്യവും.

ദുഷ് പ്രേരണകള്‍ക്കു വശംവദനായി, അല്ലാഹുവിനെ ധിക്കരിക്കുന്ന മുശ്‌രിക്കോ മുനാഫിഖോ ആയിത്തീരുകയാണെങ്കില്‍, അല്ലാഹുവിങ്കല്‍ നിന്നു അവനു ശിക്ഷ ലഭിക്കുന്നു. അതല്ല, സല്‍പ്രേരണകള്‍ക്കനുസരിച്ചു കൊണ്ടു – അല്ലാഹുവിനു കീഴ്പെട്ടുജീവിക്കുന്ന മുഅ്മിനാവുകയാണെങ്കില്‍, സ്വാഭാവികമായി വരുന്ന അവന്‍റെ തെറ്റുകുറ്റങ്ങള്‍ക്ക് അല്ലാഹു മാപ്പു നല്‍കുകയും. അവന്‍റെ കൃപാകടാക്ഷത്തിനു പാത്രമാക്കുകയും ചെയ്യും. പുരുഷനെന്നോ സ്ത്രീയെന്നോ ഇവിടെ വകഭേദമില്ല. രക്ഷാശിക്ഷകളുടെ മാനാദണ്ഡം എല്ലാവര്‍ക്കും ഒന്നുതന്നെ.

അല്ലാഹു നമുക്കെല്ലാം പൊറുത്തുതരുകയും, കരുണ നല്‍കുകയും ചെയ്യട്ടെ. അല്ലാഹു ഏല്‍പിച്ച അമാനത്തു വേണ്ടതുപോലെ കാത്തുസൂക്ഷിക്കുവാന്‍ അവന്‍ നമുക്കു തൌഫീഖു നല്‍കട്ടെ. ആമീന്‍.

والحمد لله أولاً وآخراً